Sunday, September 13, 2009

പ്രപഞ്ചഘടനയും ഖുര്‍‌ആനും ജബ്ബാറിന്റെ പ്രതികരണവും

ജബ്ബാറിന്റെ എന്റെ പോസ്റ്റുകളോടുള്ള പ്രതികരണം ഇപ്പോളാണു കണ്ടത്.(13/9/2009). എന്തായാലും എന്റെ 9 പോസ്റ്റുകളില്‍ 9 എണ്ണവും വായിച്ചതിന്നു ശേഷമാണു മറുപടിക്കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. അതിലെ ആദ്യ ഭാഗങ്ങളോടൊന്നും പ്രതികരിക്കാതെ ഇടയില്‍ നിന്നും ചിലവ മാത്രമെടുത്തതെന്താണാവോ?
എന്റെ പ്രതികരണ രീതി ആദ്യം മുതലേയുള്ള ആരോപണങ്ങള്‍ക്ക് വഴിക്കുവഴിയായ മറുപടികളായിട്ടായിരുന്നു. ആദ്യത്തെ അഞ്ചു പോസ്റ്റുകള്‍ വിഷയത്തെ അവതരിപ്പിക്കുകയും പിന്നീട് ആരോപണങ്ങളുടെ വസ്തുതയെ പരിശോധിക്കുകയുമായിരുന്നു ചെയ്തിരുന്നത്. അതിന്നു വിഷയത്തിലേക്കു വരാതെ ചില കാര്യങ്ങളെ വളച്ചൊടിക്കുക എന്ന തന്ത്രമാണിവിടെ പുലര്‍ത്തിയ രീതി.
ഇനി നമുക്ക് ജബ്ബാറിന്റെ ഓരോ വിമര്‍ശനങ്ങളെയും പരിശോധിക്കാം.
ജബ്ബാറിന്റെ വിമര്‍ശനങ്ങളുടെ ഒരു സ്വഭാവം കുറെയേറെ കാര്യങ്ങള്‍ ഒരു പോസ്റ്റില്‍ കടത്തിവിടുക എന്നതാണ്. സാധാരണ ഒരു കമെന്റിലൂടെ മറുപടി നല്‍കാന്‍ ശ്രമിച്ചാല്‍ പിന്നെയും കുറെ ബാക്കിയുണ്ടാവും. അതിന്നിടയില്‍ പുതിയ പോസ്റ്റുമിടും. ഒരു എ.കെ.47 കൊണ്ട് തുരുതുരെ വെടിവക്കുന്ന രീതി. എവിടെയെങ്കിലും കൊള്ളുമെന്ന കണക്കുകൂട്ടലില്‍. അതിനാല്‍ ഓരോ ആരോപണങ്ങളെയുമെടുത്ത് നമുക്കു പരിശോധിക്കേണ്ടി വരുന്നു. കൂടാതെ നിര്‍മാണമെന്നത് (construction ) നശീകരണത്തെപ്പോലെ അത്ര വേഗത്തിലാവില്ല. ഒരു വീടുണ്ടാക്കാന്‍ വര്‍ഷങ്ങളെടുക്കും. പൊളിക്കാന്‍ അത്ര പണിയില്ലല്ലോ.
എന്ന് ഞാനെഴുതുമ്പോള്‍ ജബ്ബാര്‍ ഏടുത്തുദ്ധരിക്കുന്നതിങ്ങിനെ-
ഞാന്‍ AK47തോക്കുപയോഗിച്ച് കൂട്ടവെടിയുതിര്‍ക്കുകയാണെന്നും അതിനാല്‍ മറുപടി പറയാന്‍ വളരെ പണിപ്പേടേണ്ടി വരുന്നു എന്നും ആമുഖമായി പറഞ്ഞുകൊണ്ടാണ് ശ്രീ കാട്ടിപ്പരുത്തി തന്റെ മറുപടിപ്പരംബര തുടങ്ങുന്ന-
ഞാനെവിടെയാണ് വളരെ പണിപ്പേടേണ്ട കാര്യം പറഞ്ഞത്. ആരോപണത്തിന്റെ സ്വഭാവത്തെ ചൂണ്ടിക്കാണിച്ചു എന്നല്ലാതെ.
എന്തായാലും വിഷയത്തെ പ്രപഞ്ചഘടനയെ കുറിച്ചുള്ള ഖുര്‍‌ആന്‍ പരാമര്‍ശങ്ങളെ വിട്ടു എന്റെ ചില പരാമര്‍ശങ്ങളിലേക്കു മാത്രം ഫോകസ് ചെയ്ത ഈ പ്രതികരണക്കുറിപ്പ് ഒരു കാര്യം വ്യക്തമാക്കുന്നു. തന്റെ പഴയ ഖുര്‍‌ആന്‍ വിമര്‍ശനത്തില്‍ നിന്നും ജബ്ബാറിന്നു വളരെയേറെ പുറകോട്ടു പോകേണ്ടി വന്നിരിക്കുന്നു. ശുഭലക്ഷണമാണിത്.
ഒരു വ്യക്തി എന്ന നിലക്ക് എനിക്കു തെറ്റുപറ്റാം. എന്റെ തെറ്റുകളും കുറവുകളും എന്റേതു മാത്രമാകുമല്ലോ.
ജബ്ബാര്‍: 1.പ്രപഞ്ചം സൃഷ്ടിച്ച നാഥന്‍ പ്രപഞ്ചത്തെക്കുറിച്ച് പറയുമ്പോള്‍ അത് സത്യവിരുദ്ധമാവുക വയ്യ.
വിശ്വാസത്തിന്റെ അടിസ്ഥാന സമീപനം എന്നു ഞാന്‍ മുകളില്‍ പറഞ്ഞതിനുള്ള നല്ല ഉദാഹരണമാണീ വാചകം. പ്രപഞ്ചം സൃഷ്ടിച്ച നാഥന്‍ പറഞ്ഞതാണു ഖുര്‍ ആന്‍ എന്നു തീരുമാനിച്ചുറപ്പിച്ച ശേഷമാണു അതു വായിക്കുന്നതെങ്കില്‍ അതില്‍ “തെറ്റുകള്‍ ” ഒന്നും കാണാന്‍ കഴിയുകയില്ല. കണ്ടാല്‍ തന്നെ അതു തെറ്റല്ലാതാക്കാന്‍ എന്തെകിലുമൊരു മുട്ടു ന്യായം അന്യേഷിച്ചു കണ്ടെത്തും. എത്ര പണിപ്പെട്ടിട്ടാണെങ്കിലും. അതാണു വിശ്വാസത്തിന്റെ ഒരു യുക്തി! വിശ്വാസമാകുന്ന കുറ്റിയില്‍ ചിന്തയെ ചങ്ങലക്കിട്ടു കഴിഞ്ഞാല്‍ പിന്നെ ആ കുറ്റിക്കു ചുറ്റും കറങ്ങിക്കൊണ്ടു മാത്രം ഒരു ചെറിയ ലോകം അയാള്‍ സൃഷ്ടിക്കും. അതിനപ്പുറത്തേക്കു കടക്കാന്‍ പിന്നെ അയാള്‍ക്കു സാധ്യമാകില്ല. ഇവിടെ നമ്മുടെ സുഹൃത്തും അതു തന്നെയാണു ചെയ്യുന്നത്. ലോകമെമ്പാടുമുള്ള മുസ്ലിം ബുദ്ധിജീവികള്‍ അവരുടെ ഊര്‍ജ്ജം മുഴുവന്‍ ചെലവഴിക്കുന്നതും ഇക്കാര്യത്തിനാണ്. ഒരു യുക്തിവാദിക്ക് കുര്‍ ആന്‍ പോലുള്ള ഒരു കൃതിയെ യുക്തിപരമായി വിമര്‍ശിക്കാന്‍ ഒട്ടും പാടു പെടേണ്ടതില്ല. ഉള്ളത് ഉള്ളതുപോലെ പറഞ്ഞാല്‍ തന്നെ അതു ദൈവത്തിന്റെ വെളിപാടൊന്നുമല്ല എന്ന് നിഷ്പ്രയാസം സ്ഥാപിക്കാനാവും.
പ്രപഞ്ചങ്ങളെ സൃഷ്ടിച്ചത് ദൈവമാണെന്നത് എന്റെ വിശ്വാസത്തിന്റെ അടിസ്ഥാനം തന്നെയാണല്ലോ. അതിലെന്താണിത്ര അത്ഭുതകരമായത്. അതെല്ലെങ്കില്‍ ഞാന്‍ വിശ്വാസി എന്നു സ്വയം പരിച്യ്പ്പെടുത്തേണ്ടതെന്തിനു.
നമ്മുടെ വിഷയം അതല്ലല്ലോ. നിങ്ങളുടെ വിമര്‍‌ശനത്തെ ഞാന്‍ ഖണ്‍‌ഠിച്ചതിന്നു വല്ല മറുപടികളുമുണ്ടങ്കില്‍ പറയൂ. യുക്തിപരമായി വിമര്‍ശിക്കാന്‍ കഴിയും എന്നൊരു പ്രസ്താവന ഇറക്കുന്നതിന്നു പകരം വിമര്‍‌ശനത്തിനു നല്‍കിയ മറുപടികള്‍ ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം ശരിയല്ല എന്നു പറയൂ. അതല്ലെ സംവാദമാവുകയുകയുള്ളൂ.
ജബ്ബാര്‍: 2.എന്റെ പഴയ പോസ്റ്റില്‍ യുക്തിവാദികളുടെ ഒരു സ്ഥിരം പരിപാടിയെ കുറിച്ച് സൂചിപ്പിച്ചിരുന്നു. അതായത് ഉത്തരം പറയാനുള്ള ചോദ്യം സ്വയം നിര്‍മ്മിക്കുക, എന്നിട്ടാ ചോദ്യം മറ്റുള്ളവരുടെ മേല്‍ കെട്ടി വക്കുക. അല്ലെങ്കില്‍ അവരുടെ മേല്‍ ആരോപിക്കുക. എന്നിട്ടെല്ലാ ചോദ്യത്തിനും ഉത്തരം കണ്ടെത്തിയതാണെന്ന് ഭാവിക്കുക. ഈ പോസ്റ്റും ഒട്ടും വ്യത്യസ്തമല്ല. ഈ പരിപാടി യുക്തിവാദികളല്ല ചെയ്തു വരുന്നത്. കുറേ കാലമായി കേരളത്തിലെ മുജാഹിദ് ജമാ അത്ത് ബുദ്ധിജീവികള്‍ പയറ്റി വരുന്ന ഒരു സൂത്രമാണിത്. വിമര്‍ശകര്‍ ഉന്നയിക്കുന്ന ഒരു ചോദ്യത്തിനും നേരെ ചൊവ്വേ മറുപടി പറയാതെ തങ്ങളുടെ പക്കല്‍ റേഡി മെയ്ഡായി കരുതി വെച്ചിട്ടുള്ള കുറെ “മറുപടി” കള്‍ക് വെണ്ടി സ്വയം ചോദ്യങ്ങള്‍ ഉണ്ടാക്കി അതു ചോദിക്കാന്‍ സ്വന്തകാരെ തന്നെ യുക്തിവാദി വേഷം കെട്ടിച്ച് കപട നാടകം കളിക്കുക എന്നത് ഇവരുടെ സ്ഥിരം കലാപരിപാടി തന്നെയാണ്. മായിന്‍ കുട്ടി മേത്തര്‍ എന്നൊരാളെ മുമ്പ് പെരിന്തല്‍മണ്ണയില്‍ യുക്തിവാദി നേതാവായി അവതരിപ്പിച്ച കാര്യം കുറേ പേര്‍ക്കെങ്കിലും ഓര്‍മ്മ കാണുമല്ലോ.
മറുപടി: മാഷെ ഇതിലും പ്രപഞ്ചഘടനയൊന്നുമില്ലല്ലോ? ഇങ്ങിനെ കുറെ വാക്കു പയറ്റുകള്‍ കൊണ്ട് വായനക്കാരനെന്തു ഗുണം. പെരിന്തല്‍മണ്ണയിലെ കാര്യം അവിടെ ചോദിച്ചോളൂ.
ജബ്ബാര്‍: 3.കേരളാ യുക്തിവാദ സംഘത്തിന്റെ മുന്‍ പ്രസിഡന്റും ഡോക്ടറുമായിരുന്ന നിലംബൂരിലെ ഡോക്ടര്‍ ഉസ്മാന്‍ സാഹിബ് പിന്നീട് മുസ്ലിമാവുകയുണ്ടായി. ഇതാ, ഇതും അത്തരത്തിലുള്ള ഒരു നംബറാണ്. ഈ ഡോ. ഉസ്മാന്‍ യുക്തിവാദിസംഘത്തിന്റെ നേതാവായിരുന്നു എന്നാണിതുവരെ പ്രചരിപ്പിച്ചിരുന്നത്. ഇപ്പോള്‍ കാട്ടിപ്പരുത്തി അല്‍പ്പം കൂടി പരിഷ്കരിച്ച് സംസ്ഥാന പ്രസിഡണ്ടു തന്നെയാക്കിക്കളഞ്ഞു! ഇങ്ങേര്‍ ഈ സംഘത്തിന്റെ ഒരു നാലണ മെംബര്‍ പോലും ആയിരുന്നിട്ടില്ല. കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ ചരിത്രമൊക്കെ ലഭ്യമാണ്. ആര്‍ക്കും പരിശോധിക്കാം. അദ്ദേഹം നിലമ്പൂരിലെ ഒരു പുരോഗമന നാടക സംഘത്തിലുണ്ടായിരുന്നു. അതു യുക്തിവാദിസംഘവുമായി ബന്ധമുള്ളതല്ല. കമ്യൂണിസ്റ്റുകാരുടെ നാടകവേദിയായിരുന്നു. മതവിശ്വാസത്തെ സംരക്ഷിക്കാന്‍ നബിയുടെ പേരില്‍ പോലും നട്ടാല്‍ മുളയ്ക്കാത്ത നുണ പറയാന്‍ മടിയില്ലാത്ത ജമാ അത്തു ബുദ്ധിയുടെ ഒരു മണം ഇവിടെയും !
ഞാന്‍ ഉസ്മാന്‍ സാഹിന്ബിന്റെ ജീവചരിത്രമൊന്നും ഞാന്‍ പഠിച്ചിട്ടില്ല. മമ്പാട് പഠിക്കുമ്പോള്‍ കിട്ടിയ ഒരറിവു വച്ചെഴുതിയതാണ്. അദ്ദേഹം യുക്തിവാദി ആയിരുന്നില്ലെന്നു പറയരുത്. ഏറ്റവും ചുരുങ്ങിയത് ഒരു നിരീശ്വരവാദിയായിരുന്നില്ലെന്ന്. ഇനി എല്ലാ വിഷയങ്ങളെയുമൊഴിവാക്കി ഇങ്ങിനെയുള്ള കാര്യങ്ങളിലേക്കു ചര്‍ച്ച കൊണ്ടു പോകണോ? ഇതെല്ലാം ചില മേമ്പൊടികളെല്ലെ- വിഷയം ഉസ്മാന്‍ സാഹിബ് മുസ്ലിമായതല്ലല്ലോ? പ്രപഞ്ചഘടനയെ കുറിച്ച ഖുര്‍‌ആന്‍ പരാമര്‍ശങ്ങളല്ലേ? നമുക്കതുമായി ചര്‍ച്ച കൊണ്ടു പോകാം.
4.ഖുര്‍‌ആനിലെ ഒരു കാര്യം വ്യഖ്യാനിക്കുമ്പോള്‍ മുസ്ലിങ്ങള്‍ മുഖവിലക്കെടുക്കുന്ന ഒരു സാമാന്യതത്വമുണ്ട്. ഖുര്‍‌ആനിനെ വ്യാഖ്യാനിക്കുമ്പോള്‍ ഏതെങ്കിലും ഭാഗം പ്രവാചകനിലൂടെ പഠിപ്പിക്കപ്പെട്ടതല്ലെങ്കില്‍ അംഗീകരിക്കേണ്ടതില്ല എന്നതാണ്. അതായത് ഒരാളുടെ വ്യാഖ്യാനത്തില്‍ അയാളുടെ മനപ്പൂര്‍വമല്ലാത്ത ഏതെങ്കിലുമൊരു ഭാഗം പ്രവാചകനിലൂടെ വന്നതല്ലാ എന്ന് വരികയും അത് സ്വീകാര്യമല്ലാതാവുകയുമാണെങ്കില്‍ ഒഴിവാക്കാവുന്നതാണ്. എന്നാല്‍ പ്രവാചകനിലൂടെ സ്ഥിരപ്പെട്ടതാകട്ടെ നമ്മുടെ യുക്തിക്കു നിരക്കുന്നതല്ല എന്ന കാരണത്താല്‍ ഒരു വിധത്തിലും ഒഴിവാക്കാന്‍ പാടില്ലാത്തതുമാണ്. എങ്കില്‍ സൂര്യന്‍ സഞ്ചരിക്കുന്നുവെന്ന കുര്‍ ആന്‍ വാക്യത്തിനു നബി നല്‍കിയ വിശദീകരണം [ബുഖാരിയിലെ സഹീഹ്] എന്തേ തമസ്കരിച്ചു കളഞ്ഞത്? രാത്രി അര്‍ശിന്റെ കീഴിലുള്ള ഒരു താവളത്തില്‍ വിശ്രമിച്ച് രാവിലെ വീണ്ടും സഞ്ചാരം തുടങ്ങുന്ന സൂര്യന്റെ കാര്യം ഞാന്‍ സൂചിപ്പിച്ചിരുന്നുവല്ലോ. ഇന്നു നിങ്ങള്‍ നടത്തുന്ന വ്യാഖ്യാനക്കസര്‍ത്തുകള്‍ക്കൊന്നും ഇപ്പറഞ്ഞതു ബാധകമല്ലാത്തതെന്തേ?
ഇപ്പോഴാണ് നാം വിഷയത്തിലേക്കു വരുന്നത്. ഈ ഹദീസ് ഞാന്‍ പൂര്‍ണ്ണമായും വായിച്ചിട്ടില്ല. എങ്കിലും സൂര്യന്‍ സഞ്ചരിക്കുന്നുണ്ടല്ലോ. നാലു രീതിയിലുള്ള ചലനങ്ങള്‍ക്കു വിധേയമാണ് സൂര്യന്‍. അതില്‍ സൂര്യനുള്‍പ്പെടുന്ന നക്ഷത്രസമൂഹത്തിന്റെ ചുറ്റലും പ്രപഞ്ചത്തിന്റെ മൊത്തം ചലനവുമെല്ലാം ഉള്‍പ്പെടുന്നു. ഖുര്‍‌ആനിലെ എല്ലാ കാര്യങ്ങളും വ്യഖ്യാന വിധേയമാണെന്ന് ഒരു വിശ്വാസി എന്ന നിലയില്‍ ഞാന്‍ അഭിപ്രായപ്പെട്ടിട്ടില്ല. അല്ലാഹുവിന്റെ അര്‍ശ് പോലും വ്യാഖ്യാനിക്കാന്‍ ആവശ്യപ്പെട്ടാല്‍ അറിയില്ല എന്ന് പറയുകയേ ഉള്ളൂ. അതാകട്ടെ പ്രാപഞ്ചിക പരിമിതിയുടെ ഭാഗവുമാണ്.
5.ജബ്ബാറിന്റെ പോസ്റ്റിലാകട്ടെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍‌ത്തിയെടുത്ത് സന്ദേശത്തിന്റെ സ്വഭാവം തന്നെ മാറ്റുക എന്നതിലപ്പുറം മറ്റൊന്നുമല്ല. ഇതും ഇക്കാലത്തു മതവക്താക്കള്‍ ചെയ്യുന്ന പണിയാണ്. നബി നല്‍കിയ വിശദീകരണങ്ങള്‍ ബോധപൂര്‍വ്വം മറച്ചു വെച്ച് പുതിയ വ്യാഖ്യാനങ്ങള്‍ മെനയുകയും ഖുര്‍ ആനില്‍ തന്നെ അതിനു വിരുദ്ധമായി കാണുന്ന കാര്യങ്ങളെ തമസ്കരിക്കുകയും ചെയ്യുക. സന്ദര്‍ഭത്തില്‍നിന്നടര്‍ത്തുക മാത്രമല്ല.; ഒരു വാക്യം തന്നെ മുറിച്ചു വികലമാക്കി തങ്ങളുടെ നുണവ്യാഖ്യാനത്തിനു പരുവപ്പെടുത്തുകയും ചെയ്യുന്നു.
ഖുര്‍‌ആന്‍ അന്നും ഇന്നും അതേ ഭാഷയില്‍ നിലനില്‍ക്കുന്നു. സ്വാഭാവികമായും കാലവും ദൈവ സൃഷ്ടി ആയതിനാല്‍ അത് കാലത്തോടും കാലങ്ങളോടും സംവദിക്കുന്നു. ഖുര്‍‌ആനിന്റെ അര്‍ത്ഥം മാത്രം എടുത്തുകൊടുത്താല്‍ പല ആരോപണങ്ങള്‍ക്കുള്ള മറുപടി ആകുന്നു എന്നത് എന്റെ കഴിഞ്ഞ പോസ്റ്റുകളില്‍ നിന്നും വായനക്കാര്‍ക്കു മനസ്സിലായതും. വളരെ ലളിതമായ ഭാഷയിലുള്ള പരിഭാഷമാത്രമെ ഞാന്‍ എന്റെ മറുപടികളില്‍ കൊടുത്തിരുന്നുവുള്ളുവല്ലോ? അതിന്റെ വ്യാഖ്യാനങ്ങളും അങ്ങിനെ തന്നെ. നബി നല്‍കിയ വിശദീകരണങ്ങളെല്ലാം ഒരു തുറന്ന പുസ്തകമായി സമൂഹത്തിലിരിക്കെ ആര്‍ക്കു പൂഴ്ത്തിവക്കാനാകും.
6.ഖുര്‍‌ആനിലെ ഒരൊറ്റ സൂക്തം പോലും നമ്മുടെ യാഥാര്‍ത്ഥ്യങ്ങള്‍ക്കെതിരല്ല. ചിലപ്പോള്‍ നമ്മുടെ അറിവ് അവിടേക്കെത്തിയിട്ടുണ്ടാവില്ല എന്നു മാത്രം. എങ്കില്‍ പിന്നെ ഭൂമി ഉരുണ്ടതാണെന്നു വ്യാഖ്യാനിക്കുന്നതെന്തിന്? അതു പരന്നതാണെന്ന അറിവിലേക്കു നമ്മള്‍ എത്തിയിട്ടില്ല എന്നു വിശ്വസിച്ചാല്‍ പോരെ? മുതുകില്‍ നിന്നാണു ബീജം വരുന്നതെന്നു പ്രപഞ്ചനാഥന്‍ പറഞ്ഞാല്‍ അതങ്ങു വിശ്വസിച്ചാല്‍ മതിയല്ലോ എന്തിനാ വൃഷണം മുതുകിലാണെന്നു വ്യാഖ്യാനിച്ചും [ഇപ്പോള്‍ മുതുക് എന്നാല്‍ ലിംഗം എന്നും വാരിയെല്ല് എന്നാല്‍ യോനി എന്നും നിഘണ്ടുവില്‍ അര്‍ത്ഥം എഴുതിയുണ്ടാക്കിയാണു ദൈവത്തെ രഷപ്പെടുത്താന്‍ നോക്കുന്നത്] അര്‍ത്ഥം മാറ്റിയുമൊക്കെ സര്‍ക്കസ്സു അളിക്കുന്നത്? അതു മുതുകില്‍നിന്നുതന്നെയാണു വരുന്നതെന്നും ചിലപ്പോള്‍ നമ്മുടെ അറിവ് അവിടേക്കെത്തിയിട്ടുണ്ടാവില്ല എന്നും പറഞ്ഞാല്‍ പോരെ?
പിന്നെയും ചങ്കരന്‍ തെങ്ങിന്‍‌മേലാണല്ലോ?
പ്രപഞ്ചഘടന പറയുന്നിടത്ത് ഭ്രൂണശാസ്ത്രം കൊണ്ടു വരേണ്ട. അതിന്റെ പോസ്റ്റ് മുമ്പ് ഞാനിട്ടിട്ടുണ്ട്- അവിടെ കമെന്റ് ചെയ്യൂ, പ്രതികരിക്കാം. ഭൂമി ഉരുണ്ടതായതിനു, അത് ഖുര്‍‌ആനില്‍ സൂചിപ്പിക്കുന്നതിന് ജബ്ബാറിനു വിഷമമുണ്ടായിട്ടെന്തു കാര്യം.
7.ഭൂമിയെ മെത്ത വിരിപ്പ് എന്നല്ലാം പറയുന്നത് ശാസ്ത്രീയമായ കാര്യങ്ങളാണെന്ന്. ഹെന്റെ മാഷെ! കുട്ടികള്‍ക്ക് കവിത പഠിപ്പിക്കാനും പറ്റില്ലെ നിങ്ങളെ ? അതിലെ ഉപമാലങ്കാരമൊക്കെ ഇങ്ങനെ തന്നെ വിശദീകരിച്ച് കൊളമാക്കുമോ? അതോ ഖുര്‍‌ആന്‍ തൊടുമ്പോള്‍ മാത്രം വരുന്ന ചില പ്രത്യേക വൈചിത്ര്യ രോഗമാണോ ? രാത്രിയും പകലും ചുറ്റിപ്പൊതിയുന്നു എന്ന് ഉപമാലങ്കാരം പറഞ്ഞേടത്തു വന്ന് ഭൂമിയെ ഉരുട്ടാന്‍ നോക്കിയതാരാ? അതിനു മറുവാദമായാണല്ലോ ഞാന്‍ രാവും പകലും കോര്‍ത്തു വലിക്കുന്നതും തിരിഞ്ഞു മറിയുന്നതും അടപ്പു മൂടുന്നതുമൊകെ ചൂണ്ടിക്കാണിച്ചത്. അപ്പൊള്‍ അലങ്കാരം നിങ്ങള്‍ക്കു “ശാസ്ത്ര”മാക്കാം. യുക്തിവാദികള്‍ അത് അലങ്കാരമായി ത്തന്നെ കാണണം ! അതെന്താ അങ്ങനെ?
മാഷെ ഒരു മറുപടി പറഞ്ഞു കഴിഞ്ഞ കാര്യമാണല്ലോ?
അവിടെയുള്ള പദപ്രയോഗം തന്നെയാണു കാര്യം. കവ്വറ എന്ന പദത്തിന്റെ മൂലപദം കുറ്രത്ത് എന്നാണ്- അതിന്നത്ഥം പന്ത് എന്നാണെന്ന് അറബിയിലെ ബാലപാഠമാണ്. ഇത് ഭാഷയുടെ കാര്യമാണ്. വിശ്വാസത്തിന്റെതല്ല.
മാഷും തന്നെ ഉപാലങ്കാരമാകാം എന്നാണ് പറയുന്നത്. ആകാം എന്ന്- ആണ് എന്നല്ല. ഇതും ഭൂമിയെ വിരിപ്പാക്കി എന്നതും രണ്ടും രണ്ട് സന്ദര്‍ഭങ്ങളില്‍ പറഞ്ഞ ആയത്തുകളാണ്- അവ ഉപമാലങ്കാരമായി എടുക്കുന്നില്ല എങ്കില്‍ പോലും അശാസ്ത്രീയം എന്നു പറയാനൊന്നുമില്ലെന്നു ഞാന്‍ വ്യക്തമാക്കിയതാണല്ലോ? മാഷ് ആയത്തിനെ വളച്ചൊടിക്കുന്നത് ഒന്ന് നിവൃത്തിയപ്പോള്‍ തന്നെ വായനക്കാരനു തിരിഞ്ഞു. മാഷാകട്ടെ നട്ടം തിരിയുകയും ചെയ്യുന്നു.
8.ആകാശത്തെയും ഭൂമിയേയും മാറ്റി നിറുത്തുന്നത് നമുക്ക് കാണാന്‍ കഴിയാത്ത് ഗുരുത്വാകര്‍ഷണത്തിന്റെ ഫലമാണെന്നതില്‍ ആര്‍ക്കാണ് തര്‍ക്കം. തൂണുകളുടെ ധര്‍മമെന്താണ്. അതൊരു വസ്തുവിനെ താങ്ങിനിറുത്തണം, അതല്ലേ ഇവിറ്റെ ഉദ്ദേശമുള്ളൂ. ഇത്ര ചെറിയ ആരോപണങ്ങളുമായാണൊ വരുന്നത്. ശരി ; അങ്ങനെയാണങ്കില്‍ നിങ്ങളുടെ അല്ലാഹു തന്നെ വെറും പുകയായി പ്പോകുമല്ലോ. അല്ലാഹു ആകാശത്തുനിന്നും മഴ ഇറക്കി എന്നു പറഞ്ഞാല്‍ എന്താണര്ത്ഥം? അല്ലാഹു ആകാശത്തിരുന്നു വെള്ളം കോരി ഭൂമിയിലേക്ക് ഒഴിച്ചു എന്നാണോ? അതോ സൂര്യ താപം കൊണ്ട് ഭൂമിയിലെ ജലം ഭാഷ്പമായി വായുവില്‍ കലര്‍ന്ന് അതു തണുത്ത് മഴയായി എന്നാണോ? രണ്ടാമതു പറഞ്ഞതാണെങ്കില്‍ അല്ലാഹു വെറും പ്രകൃതിപ്രതിഭാസം എന്നതിന്റെ അലങ്കാരപ്രയോഗമാകില്ലേ? കുര്‍ ആന്‍ അല്ലാഹു “ഇറക്കി” എന്നാല്‍ അല്ലാഹു [പ്രകൃതി] മനുഷ്യനു ബുദ്ധി നല്‍കി ആ ബുദ്ധിയുപയോഗിച്ച് അവന്‍ കുര്‍ ആന്‍ അടക്കമുള്ള തത്വചിന്തകള്‍ ആവിഷ്കരിച്ചു എന്നര്‍ത്ഥം കൊടുത്തു കൂടേ? അപ്പോള്‍ മുട്ടത്തുവര്‍ക്കിയുടെ നോവലും എന്റെ ഈ ബ്ലോഗുമൊക്കെ ദൈവം ഇറക്കിയതാകും. പിന്നെ നമ്മള്‍ തമ്മില്‍ തര്‍ക്കിക്കേണ്ടിയും വരില്ല.
എന്റെ മറുപടിയും മാഷുടെ കമെന്റും തമ്മിലുള്ള ബന്ധമെന്തെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ലല്ലോ?!!!!
മാഷ് പറഞ്ഞ ആരോപണത്തിനു മാഷുദ്ദേശിക്കുന്ന രീതിയില്‍ മറുപടി എഴുതണമെന്നു പറഞ്ഞാല്‍ പിന്നെ ഞാനിതെഴുതണമോ? മാഷു തന്നെ എഴുതിയാല്‍ പോരെ!! ഇതൊരു പുതിയ വാദമാണല്ലോ? ഇതാണു മാഷു തന്നെ ഉത്തരം കണ്ടെത്തുന്ന രീതി- ഹ- ഹ-ഹ- നല്ല തമാശ.
മാഷീയെഴുതിയത് രണ്ട് തവണ മാഷു തന്നെ ഒന്നു വായിച്ചു നോക്കിക്കേ- എന്നിട്ട് വല്ല യുക്തിയുമുണ്ടോന്നൊന്നു ആലോചിക്ക്-
9.ഭൂമിയും ആകാശവും ഒന്നായിരുന്നത് ഒരു വസ്തുതയല്ലേ മാഷെ? ഇതെവിടെനിന്നും കട്ടെടുത്തെഴുതി എന്നത് ഒന്ന് വ്യക്തമാക്കാമോ? അക്കാലത്ത് ആരായിരുന്നു ഇങ്ങിനെയെല്ലാം വിശ്വസിച്ചിരുന്നു എന്നത് ഒന്ന് പറയാമോ? ഗ്രീക് യവന പുരാണങ്ങളിലെ കഥകള്‍ മുഹമ്മദ് കേട്ടറിഞ്ഞിരുന്നു. അതാണിതിന്റെ അടിസ്ഥാനം. ആകാശവും ഭൂമിയും പരസ്പരം ഇണ ചേര്‍ന്നു കിടക്കുകയായിരുന്നു. പിന്നീട് ആകാശത്തിന്റെ ലിംഗം മുറിച്ചാണു വേര്‍പെടുത്തിയത്. ആ വേഴ്ച്ചയുടെ ഫലമായാണു ഭൂമിയില്‍ ജീവജാലങ്ങളും മറ്റും പിറവി കൊണ്ടത്. ഇതാണു പ്രചാരത്തിലിരുന്ന കഥ.
ഈ പ്രസ്ഥാവനയുടെ സ്രോതസ്സ് അറിയാന്‍ താത്പര്യമുണ്ട്. യവനകഥകളെല്ലാം അറേബിയയില്‍ പ്രചരിച്ചിരുന്നെന്നും അതിനനുസരിച്ച ഒരു പ്രപഞ്ചസങ്കല്പനം അറബികള്‍ വളര്‍ത്തിയെടുത്തിരുന്നുവെന്നും മാഷ് ചരിത്രം പറയുന്നത് ഏതു സ്രോതസ്സിന്റെ അടിസ്ഥാനത്തിലാണ്- സംവാദത്തില്‍ ഒരു തെളിവുദ്ധരിക്കുമ്പോള്‍ അതിന്നു പിന്‍ബലം വേണമല്ലോ. ഞാന്‍ കാത്തിരിക്കുന്നു.
10.ജബ്ബാറിന്റെ പ്രധാന വിമര്‍‌ശനങ്ങളുടെ ചിത്രം മനസ്സിലായെന്നു കരുതുന്നു. ബ്ലോഗ് വായിക്കുന്നവരില്‍ ഭൂരിഭാഗവും ഖുര്‍‌ആനിനെ കുറിച്ച് അറിയാത്തവരായിരിക്കും. അവരോട് ഖുര്‍‌ആനില്‍ ഇങ്ങിനെ എന്നെല്ലാം തെറ്റിദ്ധരിപ്പിക്കാന്‍ അനുകൂലിക്കുന്നവര്‍‌ക്കും പ്രതികൂലിക്കുന്നവര്‍‌ക്കും എളുപ്പമാണ്. ആ സാഹചര്യം മുതലെടുത്തുകൊണ്ടാണു നിങ്ങള്‍ കുറെ ഇസ്ലാമിസ്റ്റുകള്‍ കുര്‍ ആന്‍ ശാസ്ത്രമാണെന്നും ഇസ്ലാം സകല പ്രശ്നങ്ങള്‍ക്കും പരിഹാരമാണെന്നും ലോകത്താകെ ഇനി ഇസ്ലാമിനേ നിലനില്‍പ്പുള്ളു എന്നുമൊക്കെ പ്രചരിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയത്. അങ്ങനെ നിഷ്കളങ്കരായ മനുഷ്യരെ കെണിയില്‍ കുടുക്കാന്‍ -വഴിതെറ്റിക്കാന്‍- അനുവദിച്ചു കൂടാ എന്ന ചിന്തയാണ് എന്നെയും ഇതിനു പ്രേരിപ്പിക്കുന്നത്.
നമുക്കു ചര്‍ച്ചയാവാമെന്നേ- ആരാണു തെറ്റിദ്ധരിപ്പിക്കുന്നതെന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ.
കഴിഞ്ഞ പത്ത് കമെന്റുകളില്‍ വിഷയവുമായി ബന്ധപ്പെട്ട ഒന്നു മാത്രമെ ഉള്ളൂവെന്ന വസ്തുത വായനക്കാര്‍ ശ്രദ്ധിക്കുമല്ലോ? വിഷയത്തിലേക്ക് ശ്രദ്ധിക്കുവാന്‍ ശ്രമിക്കനമെന്ന അപേക്ഷയോടെ ജബ്ബാറിന്റെ പ്രതികരണത്തിനു കാത്തിരിക്കുന്നു.