Thursday, November 26, 2009

ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍ക്കൊരു യാത്രാമൊഴി- രണ്ടാം ഭാഗം

എന്തുകൊണ്ട് ഇസ്ലാമിക രാജ്യങ്ങള്‍ പുറകോട്ടടിച്ചു എന്നത് ചരിത്രം വിശകലനം ചെയ്യാതെ ചെയ്യാന്‍ കഴിയുന്ന ഒരു കാര്യമല്ല. അതില്‍ പ്രധാനമായത് എന്നു മുതലാണു മുസ്ലിം രാജ്യങ്ങളില്‍ ശാസ്ത്രം വളരാന്‍ തുടങ്ങിയത് എന്ന ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തുന്നിടത്ത് നിന്നുമാരംഭിക്കുന്നു.
മുസ്ലിം സാമ്രാജ്യത്തിന്റെ വ്യാപനം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാലയളവില്‍ നടന്ന ഏറ്റവും വലിയ സാമ്രാജ്യത്തവികസനമായിരുന്നു. ഒരു നൂറ്റാണ്ടുകൊണ്ട് അത് യൂറോപ്പ് വരെ വ്യാപിച്ചു. എന്നാല്‍ പിന്നീട് സാമ്രാജ്യവികസനത്തിന്നു കൂടുതല്‍ ശ്രമങ്ങള്‍ നടന്നതായി കാണുന്നില്ല. ഈ സമയം മുസ്ലിങ്ങള്‍ മികച്ച വ്യാപാരികളായികഴിഞ്ഞിരുന്നു. വ്യാപാരത്തിലെ സമൃദ്ധി രാഷ്ട്രത്തിന്നു കൂടുതല്‍ അഭിവൃദ്ധിയുണ്ടാക്കി കൊടുത്തു. ഈ സാമ്പത്തിക സുരക്ഷിതത്തമാണ് അബ്ബാസിയാ ഭരണകൂടത്തെ റോമില്‍നിന്നും പേര്‍ഷ്യയില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട പണ്ഡിതരെ കുടിയിരുത്തുവാന്‍ സഹായിച്ചത്.
ഈ വളര്‍ച്ചൊക്കൊരവസാനമുണ്ടാകുന്നത് തുര്‍ക്കിയിലെ ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ (ഉസ്മാന്‍ ഖിലാഫത്ത്) കയ്യിലേക്ക് മുസ്ലിം ഭരണം വന്നു ചേര്‍ന്നതിന്നു ശേഷമാണ്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ക്രിസ്തുമതം മിഡില്‍ ഈസ്റ്റില്‍ നിന്നും യൂറോപ്പിലേക്ക് പറിച്ച് നട്ടപ്പോള്‍ എന്തു സംഭവിച്ചുവോ അതിന്റെ ചെറിയ ഒരു പകര്‍പ്പെല്ലാം ഇസ്ലാമിന്നും യൂറോപ്യന്മാരില്‍ നിന്നും അനുഭവിക്കേണ്ടി വന്നു.
മറ്റൊരു ഭാഷയില്‍ ഇസ്ലാമിനു മുമ്പ് അറബികള്‍ വ്യാപാരികളായിരുന്നുവെങ്കിലും ഒരു സംഘടിത സ്വഭാവത്തോടെയുള്ള കച്ചവടക്കാരാകുന്നത് ഇസ്ലാം അതിന്റെ രാഷ്ടീയരൂപീകരണം നടത്തുന്നതോടെയാണ്. കച്ചവടത്തിന്നാവശ്യമായ എല്ലാ സഹായങ്ങളും സ്റ്റൈറ്റ് നല്‍കി. ഭൌതികതയെ ആത്മീയതയുമയി ബന്ധിപ്പിക്കുന്ന ഒരു ജീവിത പദ്ധതിയായിരുന്നു ഇസ്ലാം. ഈ സമ്പന്നതയാണ് ശാസ്ത്രത്തെ യൂറോപ്പില്‍ നിന്നും അറേബ്യയിലേക്ക് നട്ടു പിടിപ്പിക്കുന്നത്.
ശാസ്ത്രത്തിന്ന് അറിവിന്റെ മനോഹരമായ ഒരു മുഖം മാത്രമല്ലയുള്ളത്, അതിന്ന് എല്ലാ കാലത്തും ഒരു കച്ചവടത്തിന്റെ സ്വഭാവവുമുണ്ട്. ജീവിത വിഭവങ്ങളുടെ കണ്ടെത്തുലുകളുമായി ബന്ധപ്പെടുത്തിയാണ് ശാസ്ത്രം വളര്‍ന്നതെന്നത് ശാസ്ത്രചരിത്രം പഠിക്കുന്ന ഒരാള്‍ക്ക് മനസ്സിലാക്കാവുന്നതെയുള്ളൂ, സമ്പന്നരായ മുസ്ലിങ്ങള്‍ക്ക് നല്ല വൈദ്യവും ഭൌതിക വിഭവങ്ങളും ആവശ്യമയിരുന്നു.അതിന്നു വേണ്ട പാരസിറ്റമോള്‍ തേടി ഭൂമിയില്‍ അന്യേഷണം നടത്തണമെന്നവര്‍ക്കറിയാമായിരുന്നു. യാത്രക്കാരായ കച്ചവടക്കാര്‍ക്ക് ഭൂമിയുടെ കിടപ്പിനെ കുറിച്ചുള്ള അറിവുകള്‍ അവരുടെ വിഭവസമാഹരണത്തിന്നാവശ്യമായിരുന്നു. സുഗന്ധത്തോടുള്ള ഭ്രമമാണു കെമിസ്റ്റ്രിയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചത്.
യൂറോപ്പിലാകട്ടെ അവരുടെ മതം പുതിയ കണ്ടെത്തുലുകള്‍ക്ക് എതിരാകുന്നത് തങ്ങളുടെ കാലിന്നടിയിലെ മണ്ണൊലിച്ചു പോകുന്നത് ഭയപ്പെടുന്ന പുരോഹിതര്‍ക്ക് അവയെ ഉള്‍കൊള്ളാനാവുന്നതായിരുന്നില്ല. എന്നാല്‍ മുസ്ലിങ്ങള്‍ക്കാകട്ടെ ഭൌതിക വിഭവങ്ങളാസ്വദിക്കുന്നതും അവയുടെ പരിശ്രമവും മതമായിരുന്നു.
അറിവ് വികസിക്കുക, വികസിപ്പിക്കുക എന്നത് ഈ ഭൌതികാസ്വാദനത്തിന്റെ പരിശ്രമത്തില്‍ വരുന്ന ഒരുപോല്പന്നം മാത്രം.
ആരും തിരിഞ്ഞു നോക്കാനില്ലാത്ത വെറും തരിശു മരുഭൂമി, വിഭവദാരിദ്രമുള്ള ഒരു പ്രദേശം, അവര്‍ക്ക് പുതിയ ഒരു ചരിത്രത്തിന്റെ മുന്നണിപ്പോരാളികളാകാന്‍ കഴിഞ്ഞത് അവരെ ഉദ്ദീപിപ്പിച്ച പുതിയ വിശ്വാസം തന്നെയായിരുന്നു. അതവര്‍ക്ക് ആത്മീയതയും ഭൌതികതയും നല്‍കി.
ശാസ്ത്രത്തിന്റെ വളര്‍ച്ചക്ക് ഭൌതികസാഹചര്യങ്ങള്‍ ഒരു പ്രധാനഘടകമാണ്. മതത്തിന്റെ മറവില്‍ പുരോഹിതര്‍ ഈ സാഹചര്യം ഇല്ലാതാക്കിയപ്പോഴാണ് വിഭവസമൃദ്ധമായ ഗ്രീക്കിനും റോമിന്നും ശാസ്ത്രമന്യമായത്. എന്നാല്‍ മുസ്ലിങ്ങള്‍ക്കാകട്ടെ, യൂറോപ്യന്മാര്‍ തകര്‍ത്ത തങ്ങളുടെ കച്ചവടത്തിന്റെ പരിണിതിയായാണ്.
16-ം നൂറ്റാണ്ടില്‍ തുടങ്ങിയ സമുദ്രാധിപത്യ മത്സരം അറബികള്‍ക്ക് തങ്ങളുടെ ഏക സാമ്പത്തിക സ്രോതസ്സാണില്ലാതാകിയത്. നൂറ്റാണ്ടുകളായി കയ്യാളിയിരുന്ന ഈ കുത്തക ഇല്ലാതായപ്പോള്‍ അവര്‍ പുറകോട്ടു പോയത് വന്നതിനേക്കാള്‍ പിന്നോട്ടായിരുന്നു. തങ്ങള്‍ വളം കൊടുത്തുവളര്‍ത്തിയ ശാസ്ത്ര-വിജ്ഞാന രംഗത്ത് എന്തു സംഭവിക്കുന്നു എന്നു പോലുമറിയാത്ത വിധം വീണ്ടുമവര്‍ മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയി. പോര്‍ച്ചുഗീസുകാരില്‍ നിന്നും തുടങ്ങിയ പോരാട്ടം പലരിലൂടെയും കൈമാറി അവരുടെ സാമ്പത്തിക നില തകര്‍ത്തപ്പോള്‍ അവര്‍ക്ക് ശാസ്ത്രലോകത്തെന്തു സംഭവിക്കുന്നുവെന്നതിനേക്കാള്‍ പ്രധാനം വിശപ്പിന്റെ വിളി തന്നെയായിരുന്നു.
ഭൂമിക ശരിയായാല്‍ ഒന്നിന്റെ വളര്‍ച്ച പെട്ടെന്നായിരിക്കും. ശാസ്ത്ര- സാങ്കേതിക വളര്‍ച്ചയുടെ ചരിത്രവുമങ്ങിനെ തന്നെ. നാമുപയോഗിക്കുന്ന കമ്പ്യൂട്ടെറിന്റെ ചരിത്രം തന്നെ പരിശോധിക്കുക. ശാസ്ത്രത്തിന്റെ ഫലം കൊയ്യുന്ന സമയമായാപ്പോഴേക്ക് അതറബികളില്‍ നിന്നും കൈവിട്ടു പോയിരുന്നു. പിന്നീട് അറബികളെ നാം ചിത്രത്തില്‍ കാണുന്നത് 1965-ല്‍ എണ്ണ കണ്ടെത്തുന്നതോടു കൂടിയാണ്. ശാസ്ത്രചരിത്രത്തില്‍ 1965-ല്‍ നിന്നും 2009 വളരെ വലിയ ഒരു കാലയളവല്ല, അതിന്നിടയിലാകട്ടെ ലോകം പലവിധ മാറ്റങ്ങള്‍ക്കും വിധേയവുമായിരുന്നു. അതെല്ലാം തന്നെ അറബികളുടെ വളര്‍ച്ചക്ക് ഗുണകരവുമായിരുന്നില്ല.
1. ബ്രിട്ടനിന്റെ ആധിപത്യം. ഇന്ത്യയുടെ വളര്‍ച്ചയുടെ ഒരു പ്രധാന കാരണം ഇന്ത്യ ബ്രിട്ടനാല്‍ ഭരിക്കപ്പെട്ടു എന്നതാണ്. അതായത് ഇന്ത്യ ഒരു ഫ്രെഞ്ച്, അല്ലെങ്കില്‍ പോര്‍ച്ചുഗീസ് കോളനി ആയിരുന്നുവെന്നു കരുതുക, ഇന്ന് ഇംഗ്ലീഷ് പോലെ നാം ഫ്രെഞ്ചോ അല്ലെങ്കില്‍ പോര്‍ച്ചുഗലോ സംസാരിക്കുന്ന ഒരു രണ്ടാം തലമുറയെ നിര്‍മ്മിച്ചിട്ടുണ്ടാകും. നമ്മുടെ കമ്മ്യൂണികേഷന്‍ ഇന്നത്തെപോലെ സുഗമമാവുമായിരുന്നില്ല. പല മുസ്ലിം രാജ്യങ്ങളും പ്രത്യേകിച്ചും അല്പസ്വല്പം വിഭവങ്ങളുണ്ടായിരുന്ന സിറിയ, ലെബനാന്‍ ഭാഗങ്ങള്‍ ഫ്രെഞ്ച് കോളനികളായിരുന്നു.
2. ബ്രിട്ടന്റെ കീഴിലായിരുന്നുവെങ്കിലും അറേബ്യന്‍ നാടുകളിലെ വിഭവദാരിദ്ര്യം ഇന്ത്യപോലെയുള്ള കോളനികളോടുള്ള താത്പര്യമുണ്ടാക്കിയില്ല. മാത്രമല്ല ഇന്ത്യയിലെ പോലെ തങ്ങളുടെ മതം അറേബ്യയില്‍ വേരോടാത്തതിനാല്‍ മിഷിനറികള്‍ക്കും സ്കൂളുകള്‍ തുടങ്ങാനോ മറ്റോ താത്പര്യന്മുണ്ടാക്കിയില്ല.1947-ല്‍ സ്വമേധയാ ബ്രിട്ടന്‍ ഇവിടങ്ങളില്‍ നിന്നൊഴിഞ്ഞു പോയത് കയ്യില്‍ വച്ചാല്‍ ഒരു ഗുണവുമില്ലാത്ത ഈ സ്ഥലങ്ങളെന്തിനു വേണമെന്നു കരുതിയാവണം.
3. ഭൂമിശാസ്ത്രപരമായി പുറം‌ലോകത്തിന് അറബികളെ ആശ്രയിക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല. അറബികള്‍ക്കാകട്ടെ പുറത്തേക്കുള്ള വഴികളെല്ലാം കൊട്ടിയടക്കപ്പെടുകയും ചെയ്തിരുന്നു. ഇത് പുറം ലോകമില്ലാത്ത ഒരടഞ്ഞ സമൂഹമാക്കി മാറ്റി.
ഇതെല്ലാം ചെയ്ത നാമവരോട് വലിയ വായില്‍ ചോദിക്കുന്നു. നിങ്ങളെന്തുകൊണ്ടിങ്ങനെയായി എന്ന്.
നിങ്ങളുടെ ഗവേഷണങ്ങളെവിടെ, പ്രബന്ധങ്ങളെവിടെയെന്ന്
ഇനി പേറ്റന്റിന്റെ കഥ
[Patents1+1977-2008.jpg]
യാത്രാമൊഴി തന്നെ പോസ്റ്റ് ചെയ്ത ഗ്രാഫ് നോക്കുക- ലോകത്തിലെ ചെറിയൊരു ഭാഗം കയ്യാളുന്ന, കുറഞ്ഞ ചരിത്രങ്ങളുള്ള അമേരിക്ക. ലോകത്തിലെ മൊത്തം പേറ്റന്റുകളെക്കാള്‍ കയ്യിലാക്കിയിരിക്കുന്നു, ഒരു ചതിയും തോന്നുന്നില്ല?
പ്രതികരിക്കാന്‍ കഴിഞ്ഞതിനാല്‍ ബസുമതിയും മഞ്ഞളും രക്ഷപ്പെട്ടു, അല്ലെങ്കില്‍ അതും കൂട്ടായേനെ. സുഹൃത്തെ- അതില്‍ ശാസ്ത്രത്തിന്റെ വളര്‍ച്ച മാത്രമല്ല, ശാസ്ത്രമുപയോഗിച്ച് അന്യന്റെ അവകാശങ്ങളെ കവര്‍ന്നെടുക്കുന്ന മറ്റൊരു മറുപുറം എനിക്കു കാണാന്‍ കഴിയുന്നുണ്ട്.
മുസ്ലിം രാജ്യങ്ങളുടെ വര്‍ത്തമാനവും ഭാവിയും
1965-ല്‍ അറേബ്യന്‍ നാടുകള്‍ പെട്രോളിന്റെ ഖനികളാണെന്നു മനസ്സിലാക്കുന്നതോടെയാണ് മുസ്ലിം രാജ്യങ്ങള്‍ പിന്നെയും പുറം ലോകത്തിന്റെ വെളിച്ചത്തിലേക്കു വരുന്നത്. പെട്ടെന്നു കിട്ടിയ സമ്പന്നത ഒരു നിധിപോലെയാണ് അറേബ്യന്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നത്, എല്ലാം വിലക്കു വാങ്ങാന്‍ കഴിയുന്നതിനാല്‍ ഈ സമൂഹങ്ങള്‍ക്കൊന്നും തന്നെ അധ്വാനിച്ച് നേടേണ്ടി വരുന്നില്ല.
ബ്ലൊഗില്‍ പലപ്പോഴും ചോദിക്കുന്നത് കാണാറുണ്ട്. അറബികള്‍ക്ക് തങ്ങളുടെ കൈവശമുള്ള എണ്ണയെടുക്കാന്‍ വരെ കാഫിരീങ്ങളെ സഹായം വേണ്ടെ എന്നെല്ലാം. രസകരമായ ഈ ചോദ്യത്തില്‍ വലിയൊരു ചോദ്യവുമായാണ് ഞാന്‍ പുറപ്പെട്ടെതെന്നു കരുതി ചോദ്യകര്‍ത്താവിന്നാശ്വസിക്കാന്‍ വകയുണ്ട്. പക്ഷെ ഇതും ദൈവികമായ ഒരിടപെടലല്ലെ. എല്ലാം ഒരിടത്തു നല്‍കുന്നതിന്നു പകരം വിഭവം അവന്‍ ഒരിടത്ത് വച്ചിരിക്കുന്നു, അത് കണ്ടെത്താനും എടുക്കാനുമുള്ള സാങ്കേതികത മറ്റൊരിടത്തും. അവക്കു വേണ്ട തൊഴിലാളികളെയോ ഇന്ത്യപോലുള്ള മറ്റു സ്ഥലങ്ങളിലും. ഒരിടത്തെ ഒരു വിഭവം തന്നെ പലയിടത്തായി വിഭജിക്കപ്പെട്ടു ഭക്ഷണമെത്തിക്കുന്ന വലിയൊരിടപെടല്‍.
അറബികളുടെ ഭാവി പ്രവചിക്കാനൊന്നും ഞാനാളല്ല.
ഒന്നാമത്തെ കാര്യം ഇസ്ലാമിന്റെ ഭാവിയല്ല, ഞാനിവിടെ ചര്‍ച്ചക്കെടുക്കുന്നത്, മുസ്ലിങ്ങള്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളുടെ ഭാവിയാണ്.
വിവര സാങ്കേതികത വിലക്കു വാങ്ങാന്‍ കഴിയുന്ന ഈ വിഭാഗം അതിന്റെ തുടര്‍ച്ചയായ വിവര വിപ്ലവത്തില്‍ അറിയാതെ തന്നെ പെട്ടു പോകുമൊന്നും ആര്‍ക്കും അതില്ലാതാക്കന്‍ കഴിയില്ലെന്നുമുള്ള ശുഭപ്രതീക്ഷയെനിക്കുണ്ട്.
പക്ഷെ ഈ ലേഖനം നേച്ചര്‍ മാഗസിനില്‍ വന്നതാണെങ്കില്‍ അതിലെ ചില ദുരുദ്ദേശങ്ങളെ കാണാതിരിക്കാനാവുന്നില്ല. അതായത് മുസ്ലിം രാജ്യങ്ങളിലെ മെച്ചപ്പെട്ട ഏക സ്ഥലം തുര്‍ക്കിയാണ്, അതാകട്ടെ യൂറോപ്പിന്റെ ഭാഗമായതിനാല്‍ കിട്ടിയ ഒരു ഗുണവും, ഒരു ഗുണവുമില്ലാത്ത ഈ വിഭാഗത്തെ നമുക്കില്ലാതാക്കിയാലും മാനവസമൂഹത്തിന്നൊന്നും വരാനില്ല എന്ന പുതിയ വംശീയ നശീകരണത്തിന്റെ താത്വിക- സൈദ്ധാന്തിക അടിത്തറയുണ്ടാക്കല്‍.

4 comments:

ചിന്തകന്‍ said...

tracking

ഷെരീഫ് കൊട്ടാരക്കര said...

Reading . Thanks for revealing the hidden history.

Sabu Kottotty said...

പോസ്റ്റുകള്‍ രണ്ടും വായിച്ചു വരാം...

CKLatheef said...

പ്രിയ കാട്ടിപ്പരുത്തീ

പുതിയ പോസ്റ്റുകളൊന്നും വരുന്നില്ലല്ലോ. പ്രതികരിക്കേണ്ട വിഷയങ്ങളില്ലാത്തതുകൊണ്ടാണോ. അതല്ല സമയം ലഭിക്കാത്തതുകൊണ്ടോ.

പ്രാര്‍ഥനയോടെ