Wednesday, June 24, 2009

പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-9

ഒരു വിമര്‍ശനത്തിന്റെ എല്ലാ ധാര്‍മികതയും ഒഴിവാക്കി നടത്തുന്ന ഇത്തരം ചില കള്ളക്കളികളല്ലാതെ മറ്റൊന്നും തന്നെ ഇത്തരം പോസ്റ്റുകളില്ല എന്നതാണു സത്യം.
ശാസ്ത്രത്തിന്റെ പിന്‍ബലമവകാശപ്പെടുന്നവര്‍ക്ക് ശാസ്ത്രവും ഇഷ്ടപ്പെടുന്നില്ല. പിന്നെയോ ഒരു മുഷ്ടി ചുരുട്ടലാണ്. ചിന്ത പണയപ്പെടുത്തിയ മതവിശ്വാസികള്‍, ആലോചിക്കാന്‍ കഴിയാത്ത പാവങ്ങള്‍!!!
ഹേ- ഈ ചിന്ത എന്നത് അവര്‍ക്കു മാത്രമുള്ള ഒരു സാധനമല്ലേ? മറ്റുള്ളവര്‍ അതൊക്കെ ഊരിക്കൊടുത്താണല്ലോ മതത്തില്‍ ചേരുന്നത്. പറഞ്ഞതിനെ ഖണ്ഠിക്കാന്‍ കഴിയാഞ്ഞാല്‍ പിന്നെ കൊഞനം കുത്തല്‍.
ഖുര്‍‌ആനിലെ ഒരൊറ്റ സൂക്തം പോലും നമ്മുടെ യാഥാര്‍ത്ഥ്യങ്ങള്‍ക്കെതിരല്ല. ചിലപ്പോള്‍ നമ്മുടെ അറിവ് അവിടേക്കെത്തിയിട്ടുണ്ടാവില്ല എന്നു മാത്രം. ഉദാഹരണത്തിന്നു
അല്ലാഹുവാകുന്നു ഏഴ്‌ ആകാശങ്ങളും ഭൂമിയില്‍ നിന്ന്‌ അവയ്ക്ക്‌ തുല്യമായതും സൃഷ്ടിച്ചവന്‍. അവയ്ക്കിടയില്‍ (അവന്‍റെ) കല്‍പന ഇറങ്ങുന്നു. അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന്‌ അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി. (വിശുദ്ധ ഖുര്‍‌ആന്‍- 65:12)
ഇതിലെ ഏഴ്‌ ആകാശങ്ങളും ഭൂമിയില്‍ നിന്ന്‌ അവയ്ക്ക്‌ തുല്യമായതും സൃഷ്ടിച്ചവന്‍ എന്നിടത്തും ഒരു ഹദീസിലും ഏഴാകാശത്തിന്നും ഓരോ ഭൂമിയുണ്ട് എന്ന് പറയുന്നതും ചേര്‍ത്ത് ഭൂമിയെപ്പോലെ മറ്റു ജീവജാലങ്ങളുള്ള ഭൂമികളുമെണ്ടെന്ന് പണ്ഢിതര്‍ പറയുന്നു. നമുക്കിപ്പോഴും അതിനെക്കുറിച്ചറിയില്ല, അതിനാല്‍ ഇല്ല എന്നെങ്ങിനെ പറയാനാകും.
ഇടമുറക് അദ്ദേഹത്തിന്റെ ഖുര്‍‌ആന്‍ വിമര്‍ശിക്കപ്പെടുന്നു എന്ന ഗ്രന്ഥത്തില്‍ ഖുര്‍‌ആന്‍ സൂര്യന്‍ ചലിക്കുന്നു എന്ന ആയത്തിനെ ആദ്യ ലക്കത്തില്‍ പരിഹസിക്കുന്നുണ്ട്. പക്ഷേ പിന്നീട് സൂര്യന്റെ ചലനങ്ങളെ കുറിച്ച് കണ്ടെത്തിയപ്പോള്‍ ഇടമുറകിന്നത് പിന്‍‌വലിക്കേണ്ടി വന്നു എന്നു മാത്രം. ഖുര്‍‌ആന്‍ പറഞ്ഞിടത്തു തന്നെ നില്‍ക്കുന്നു. തിരുത്തലുകള്‍ നമ്മുടെ അറിവിന്നാണ് ബാധകമാവുന്നത്.
ജബ്ബാറാകട്ടെ ഖുര്‍‌ആന്‍ പറയാത്ത കാര്യങ്ങളെ പറഞ്ഞു എന്നു വരുത്തി ഖുര്‍‌ആനിനെ വിമര്‍ശിക്കുന്നു. ഇത് അദ്ദേഹത്തിന് ഭൂഷണമാണൊ എന്ന് ആലോചിക്കുന്നത് നന്ന്.
മിക്ക ആളുകളും ഒന്ന് കണ്ണോടിച്ച് വായിക്കുന്നു എന്നല്ലാതെ സൂക്ഷ്‌മവായന കുറവാണ്, അത് മുതലെടുക്കുകയാണ് ഇവിടെ നടക്കുന്നത്.
മാറ്റിമറിക്കുക എന്നത് ചപ്പാത്തി ചുട്ടെടുക്കുന്നതാക്കുന്നതും ഊരിയെടുക്കുന്നത് വാളൂരുന്നതാക്കുന്നതും എല്ലാം തന്റെ വികലമായ മനസ്സിന്റെ പ്രതിഫലനങ്ങളാകുന്നത് അറിയുക.
ഇനിയും ഓരോ വിമര്‍ശനങ്ങളെയുമെടുത്ത് മറുപടി പറയാം . ഇതിനേക്കാള്‍ ഒട്ടും തന്നെ പ്രാധാന്യമര്‍ഹിക്കുന്നവയല്ല അതൊന്നും തന്നെ.
വിമര്‍ശിച്ചോളൂ അതൊരു വിമര്‍ശനത്തിന്റെ നിലവാരത്തിലുള്ളതാവണമെന്ന അപേക്ഷയേ ഉള്ളൂ.
വാച്ച് മുസ്ലിം തുടങ്ങി കുറെ മുസ്ലിം വിരുദ്ധ സൈറ്റുകള്‍ ഇന്റെര്‍നെറ്റില്‍ ഉണ്ട്. അത് കോപി ചെയ്ത് ബ്ലോഗിലാക്കുമ്പോള്‍ മറുപടികളില്ലാത്തവയാണെന്നൊന്നും ധരിക്കരുത്. അല്ലെങ്കിലും മറുപടികള്‍ ചിലര്‍ക്കാവശ്യമില്ലല്ലോ?
പ്രപഞ്ചം സൃഷ്ടിച്ച നാഥന്‍ പ്രപഞ്ചത്തെക്കുറിച്ച് പറയുമ്പോള്‍ അത് സത്യവിരുദ്ധമാവുക വയ്യ. ശാസ്ത്രപാഠങ്ങള്‍ പടിക്കാന്‍ പോലും സമയം കണ്ടെത്താതെ ബ്ലോഗ് ജീവികളാകുന്നവര്‍ക്കത് മനസ്സിലാവണമെന്നുമില്ല.
കേരളാ യുക്തിവാദ സംഘത്തിന്റെ മുന്‍ പ്രസിഡന്റും ഡോക്ടറുമായിരുന്ന നിലംബൂരിലെ ഡോക്ടര്‍ ഉസ്മാന്‍ സാഹിബ് പിന്നീട് മുസ്ലിമാവുകയുണ്ടായി. എന്നിട്ട് യുകതിവാദത്തിന്റ്റെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടി. അദ്ദേഹം നല്‍കിയ ഒരു സൂത്രവാക്യമുണ്ട്
യുക്തിചിന്ത + താഴ്മ = ദൈവ വിശ്വാസം
യുക്തിചിന്ത + അഹന്ത = ദൈവ നിഷേധം
ഇപ്പോഴും പ്രസക്തം.

Tuesday, June 23, 2009

പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-8

ജബ്ബാറിന്റെ പ്രധാന വിമര്‍‌ശനങ്ങളുടെ ചിത്രം മനസ്സിലായെന്നു കരുതുന്നു. ബ്ലോഗ് വായിക്കുന്നവരില്‍ ഭൂരിഭാഗവും ഖുര്‍‌ആനിനെ കുറിച്ച് അറിയാത്തവരായിരിക്കും. അവരോട് ഖുര്‍‌ആനില്‍ ഇങ്ങിനെ എന്നെല്ലാം തെറ്റിദ്ധരിപ്പിക്കാന്‍ അനുകൂലിക്കുന്നവര്‍‌ക്കും പ്രതികൂലിക്കുന്നവര്‍‌ക്കും എളുപ്പമാണ്. അതിനാലാണ് ഞാന്‍ പൂര്‍‌ണ്ണമായ രീതിയില്‍ കൊടുക്കുന്നത്.
ജബ്ബാറിന്റെ പോസ്റ്റിലാകട്ടെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍‌ത്തിയെടുത്ത് സന്ദേശത്തിന്റെ സ്വഭാവം തന്നെ മാറ്റുക എന്നതിലപ്പുറം മറ്റൊന്നുമല്ല.
ഇനിയുള്ള ഈ പോസ്റ്റിലെ വിമര്‍ശനങ്ങളെല്ലാം ഇവയുടെ തനിയാവര്‍ത്തനങ്ങളാണ്, അതിനാല്‍ അവയിലെ ചിലവയെ നമുക്കൊരു സാമ്പ്‌ള്‍ ടെസ്റ്റ് നടത്താം.
ആരോപണം
ٱلَّذِي جَعَلَ لَكُمُ ٱلأَرْضَ فِرَٰشاً وَٱلسَّمَاءَ بِنَآءً وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِ مِنَ ٱلثَّمَرَٰتِ رِزْقاً لَّكُمْ فَلاَ تَجْعَلُواْ للَّهِ أَندَاداً وَأَنْتُمْ تَعْلَمُونَ ഭൂമിയെ ഒരു വിരിപ്പായും ആകാശത്തെ ഒരു മേല്‍ക്കൂരയായും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. ആകാശത്തുനിന്നും അവന്‍ വെള്ളം ഇറക്കിത്തരുന്നു.(2:22) He Who assigned to you, created [for you], the earth for a couch, like a carpet that is laid out, neither extremely hard, nor extremely soft so as to make it impossible to stand firm upon it; and heaven for an edifice, like a roof; and sent down from the heaven water, wherewith He brought forth, all types of, fruits for your provision; so set not up compeers to God, that is partners in worship, while you know that He is the Creator, that you create not and that only One that creates can be God.
മറുപടി
22. നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതന്നിട്ട്‌ അത്‌ മുഖേന നിങ്ങള്‍ക്ക്‌ ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത ( നാഥനെ ). അതിനാല്‍ ( ഇതെല്ലാം ) അറിഞ്ഞ്കൊണ്ട്‌ നിങ്ങള്‍ അല്ലാഹുവിന്‌ സമന്‍മാരെ ഉണ്ടാക്കരുത്‌. (അദ്ധ്യായം -2- അല്‍ ബഖറ)
ലോകത്തിലെ ഏതു ഭാഷക്കും ഉപമാലങ്കാരം എന്ന ഒരു രീതിയുണ്ട്. കുറച്ച് സാഹിത്യഭാവന ഉണ്ടാവുന്നത് ജീവിതത്തിന്ന് കുളിരു നല്‍കും. വെറും വെറുപ്പും വിദ്വേഷവും മനസ്സില്‍ നിന്നും എഴുത്തുകളില്‍ നിന്നും പോകുവാനും അത് സഹായിക്കും.
പേന ഒരു ആയുധമാണെന്ന് ഒരാള്‍ പറയുമ്പോള്‍ ഇനി യുദ്ധം നടക്കുമ്പോള്‍ കുറച്ചാളുകളെ പേനയും കൊടുത്ത് പടക്കളത്തിലിറക്കിയാല്‍ മതിയോ എന്ന് ചോദിക്കുന്നവരോട് എന്ത് മറുപടി പറയാനാണ്.
ഭൂമിയെ മെത്ത വിരിപ്പ് എന്നല്ലാം പറയുന്നത് ശാസ്ത്രീയമായ കാര്യങ്ങളാണെന്ന്. ഹെന്റെ മാഷെ! കുട്ടികള്‍ക്ക് കവിത പഠിപ്പിക്കാനും പറ്റില്ലെ നിങ്ങളെ ? അതിലെ ഉപമാലങ്കാരമൊക്കെ ഇങ്ങനെ തന്നെ വിശദീകരിച്ച് കൊളമാക്കുമോ? അതോ ഖുര്‍‌ആന്‍ തൊടുമ്പോള്‍ മാത്രം വരുന്ന ചില പ്രത്യേക വൈചിത്ര്യ രോഗമാണോ ?
ഭൂമിയെ വിരിപ്പാക്കി എന്നത് ആദ്യം അതിന്റെ ഭാഷാ സൌന്ദര്യത്തിലെടുക്കുക, ഇത്ര നല്ല ഒരു പ്രയോഗമെവിടെ കാണാന്‍ കഴിയും.
ഇനി ശാസ്ത്രീയമായോ? ഈ പ്രപഞ്ചത്തില്‍ ഇങ്ങിനെ നന്നായി മനുഷ്യനുറങ്ങുന്ന ഒരു ലോകമെവിടെ? അകാശത്തുനിന്നു ദൈവാനുഗ്രഹത്താല്‍ ചൊരിഞ്ഞ വെള്ളവും കുടിച്ച്! ആ വെള്ളത്താല്‍ ഉതിര്‍‌ന്ന കായ്ക്കനികളെയും ഭക്ഷിച്ച്. ഇതിനെയും മഞ്ഞക്കണ്ണാടിയിലൂടെ നോക്കി നോക്കി കാഴ്ച്ച മഞ്ഞമാത്രമാകുന്നത് ഒന്നറിയുന്നത് നന്നായിരിക്കും.

ആരോപണം
ٱللَّهُ ٱلَّذِي رَفَعَ ٱلسَّمَٰوَٰتِ بِغَيْرِ عَمَدٍ تَرَوْنَهَا നിങ്ങള്‍‍ക്കു കാണാവുന്ന തൂണുകള്‍ കൂടാതെ ആകാശത്തെ അവന്‍ ഉയര്‍ത്തി...(13:2) God is He Who raised up the heavens without visible supports ....

മറുപടി
ബൈബിളില്‍ നിന്നും ഖുര്‍‌ആന്‍ കോപ്പിയടിച്ചെന്നു പറയുമ്പോള്‍ അതിന്നുള്ള ഏറ്റവും നല്ല മറുപടി മാഷു തന്നെ പറയുന്നു.
ആകാശത്തെയും ഭൂമിയേയും മാറ്റി നിറുത്തുന്നത് നമുക്ക് കാണാന്‍ കഴിയാത്ത് ഗുരുത്വാകര്‍ഷണത്തിന്റെ ഫലമാണെന്നതില്‍ ആര്‍ക്കാണ് തര്‍ക്കം. തൂണുകളുടെ ധര്‍മമെന്താണ്. അതൊരു വസ്തുവിനെ താങ്ങിനിറുത്തണം, അതല്ലേ ഇവിറ്റെ ഉദ്ദേശമുള്ളൂ. ഇത്ര ചെറിയ ആരോപണങ്ങളുമായാണൊ വരുന്നത്.

ആരോപണം
أَوَلَمْ يَرَ ٱلَّذِينَ كَفَرُوۤاْ أَنَّ ٱلسَّمَٰوَٰتِ وَٱلأَرْضَ كَانَتَا رَتْقاً فَفَتَقْنَاهُمَا وَجَعَلْنَا مِنَ ٱلْمَآءِ كُلَّ شَيْءٍ حَيٍّ أَفَلاَ يُؤْمِنُونَആകാശവും ഭൂമിയും ഒട്ടിച്ചേര്‍ന്നു കിടക്കുകയായിരുന്നു. അവയെ പിന്നീടു നാം വേര്‍പ്പെടുത്തി മാറ്റി...(21:30) Have they not ([one may] read a-wa-lam or a-lam) realised, [have they not] come to know, those who disbelieve, that the heavens and the earth were closed together and then We parted them, We made seven heavens and seven earths — or [it is meant] that the heaven was parted and began to rain, when it did not use to do so, and that the earth was parted and began to produce plants, when it did not use to do so; and We made, of water, [the water] that falls from the heaven and that springs from the earth, every living thing?, in the way of plants and otherwise: in other words, water is the cause of such [things] having life. Will they not then believe?, by affirming My Oneness?
മറുപടി
എന്താണ് ഇയാളുടെ കുഴപ്പം, എല്ലാവരും അംഗീകരിക്കുന്ന ഒരു സത്യം . ഖുര്‍‌ആനിന്റെ ദൈവികതക്കുള്ള ഏറ്റവും നല്ല തെളിവുകളില്‍ ഒന്ന്, വിമര്‍ശനത്തിനെടുത്ത് കൊടുക്കുകയും അതിനെ കുറിച്ചൊരു അഭിപ്രായവും പറയാതിരിക്കുകയും ചെയ്യുന്നതിന്റെ ഗുട്ടന്‍സ് പിടികിട്ടുന്നില്ല, ഭൂമിയും ആകാശവും ഒന്നായിരുന്നത് ഒരു വസ്തുതയല്ലേ മാഷെ? ഇതെവിടെനിന്നും കട്ടെടുത്തെഴുതി എന്നത് ഒന്ന് വ്യക്തമാക്കാമോ? അക്കാലത്ത് ആരായിരുന്നു ഇങ്ങിനെയെല്ലാം വിശ്വസിച്ചിരുന്നു എന്നത് ഒന്ന് പറയാമോ?
ആരോപണം
ആകാശവും ഭൂമിയും ഏഴു തട്ടുകളായി സൃഷ്ടിച്ചവനത്രേ അല്ലാഹു......(65:12) ٱللَّهُ ٱلَّذِي خَلَقَ سَبْعَ سَمَٰوَٰتٍ وَمِنَ ٱلأَرْضِ مِثْلَهُنَّ يَتَنَزَّلُ ٱلأَمْرُ بَيْنَهُنَّ لِّتَعْلَمُوۤاْ أَنَّ ٱللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ وَأَنَّ ٱللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْماً God it is Who created seven heavens, and of earth the like thereof, that is to say, seven earths. The command, the revelation, descends between them, between the heavens and the earth: Gabriel descends with it from the seventh heaven to the seventh earth, that you may know (li-ta‘lamū is semantically connected to an omitted clause, that is to say, ‘He apprises you of this creation and this sending down [that you may know]’), that God has power over all things and that God encompasses all things in knowledge. ഭൂമി ഗോളാകൃതിയിലാണെന്നും , ആകാശമെന്ന ഒരു വസ്തു ഭൂമിക്കു മുകളില്‍ കമഴ്ത്തി വെച്ചിട്ടില്ലെന്നും ഇന്ന് എല്ലാവര്‍ക്കും ബോദ്ധ്യപ്പെട്ട കാര്യമാണ്. ഖുര്‍ ആന്‍ എഴുതപ്പെട്ട കാലത്താകട്ടെ വളരെ വികലമായ ധാരണകളാണ് ഇക്കാര്യത്തില്‍ ആളുകള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. പ്രവാചകന്‍ തന്റെ വെളിപാടുകള്‍ അവതരിപ്പിച്ചതും വിശദീകരിച്ചതും അന്നത്തെ ധാരണകള്‍ക്കനുസരിച്ചാണ്. ഭൂമി പരന്നതാണെന്നു തന്നെയാണ് ഖുര്‍ ആനും ഹദീസും വ്യക്തമാക്കുന്നത്. “അല്ലാഹു ഭൂമി സൃഷ്ടിക്കാനുദ്ദേശിച്ചപ്പോള്‍ കാറ്റുകളോട് വീശാന്‍ കല്‍പ്പിച്ചു. അതു വീശിയപ്പോള്‍ ജലാശയങ്ങള്‍ ഇളകി. അങ്ങനെ തിരകളുണ്ടായി. അവ അന്യോന്യം കൂട്ടിമുട്ടി. കാറ്റുകള്‍ പിന്നെയും വീശിക്കൊണ്ടിരുന്നതിനാല്‍ വെള്ളം നുരച്ചു. ആ നുര കട്ടിയായി....” “അല്ലാഹു ഭൂമിയെ സൃഷ്ടിച്ചപ്പോള്‍ അത് ഒരു തട്ടായിരുന്നു. പിന്നീട് ആകാശത്തെ ഏഴു തട്ടാക്കിയതുപോലെ അതിനെ പിളര്‍ന്ന് അവന്‍ ഏഴു തട്ടുകളാക്കി. ഒരു തട്ടില്‍നിന്നു മറ്റേ തട്ടു വരെ 500വര്‍ഷത്തെ വഴിദൂരം അകലമുണ്ടാക്കുകയും ചെയ്തു.”[ ഹദീസ്-മിശ്ഖാത്]
മറുപടി
ആരോപണത്തിലെ ഈ മിഷ്താഖ് ഹദീസ് എവിടുന്നടിച്ചു മാറ്റിയതാണാവോ?
അല്ലാഹുവാകുന്നു ഏഴ്‌ ആകാശങ്ങളും ഭൂമിയില്‍ നിന്ന്‌ അവയ്ക്ക്‌ തുല്യമായതും സൃഷ്ടിച്ചവന്‍. അവയ്ക്കിടയില്‍ (അവന്‍റെ) കല്‍പന ഇറങ്ങുന്നു. അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന്‌ അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി. (വിശുദ്ധ ഖുര്‍‌ആന്‍- 65:12)
ആയത്തിന്റെ പൂര്‍ണ്ണരൂപമിതാണ്.
ഈ ഭാഗത്ത് ആകാശത്തിന്റെ തട്ടുകളെ കുറിച്ച് ഒന്നും പറയുന്നില്ല. പക്ഷെ മറ്റു ചില ഭാഗങ്ങളിലുണ്ട്.
ഒന്നാമാകാശത്തെ ക്കുറിച്ച് വളരെക്കുറിച്ചറിയുന്ന നാം ഏഴാകാശത്തിന്റെ വിവരണങ്ങളെ പരിഹസിക്കുന്നതിലെ അപഹാസ്യത സ്വയം മനസ്സിലാക്കിയാല്‍ വളരെ നല്ലത്. ഇങ്ങനെയല്ല എന്നു പറയാന്‍ എന്തു തെളിവാണ് ജബ്ബാറിന്റെ കയ്യിലുള്ളതെന്ന് ഒന്ന് വ്യക്തമാക്കിയാല്‍ കൊള്ളാമായിരുന്നു.

ആരോപണം
خَلَقَ ٱلسَّمَٰوَٰتِ وَٱلأَرْضَ بِٱلْحَقِّ يُكَوِّرُ ٱللَّيْـلَ عَلَى ٱلنَّهَـارِ وَيُكَوِّرُ ٱلنَّـهَارَ عَلَى ٱللَّيْلِ ... രാവിനെ പകലിന്മേലും പകലിനെ രാവിന്മേലും അവന്‍ ചുറ്റിപ്പൊതിയുന്നു.(39:5)
ഇവിടെ ‘കവ്വറ’[ചുറ്റിപ്പൊതിയുക](turns എന്നാണു ജലാലൈന്‍ പരിഭാഷ!) എന്ന പദത്തിന് ഭാഷോല്‍പ്പത്തി ശാസ്ത്രമനുസരിച്ച് ‘കുറത്’[പന്ത്] എന്ന പദവുമായി ബന്ധമുണ്ടെന്നും ആയതിനാല്‍ അതു പന്തു പോലുള്ള സാധനങ്ങളെ മാത്രം പൊതിയാനാണുപയോഗിക്കുന്നതെന്നുമൊക്കെയാണു കണ്ടു പിടുത്തം. രാത്രി പകലിന്മേല്‍ പൊതിയുന്നതോടെ പകല്‍ ഉരുണ്ടു കിട്ടിയല്ലോ! പകല്‍ രാത്രിയെ പൊതിയുന്നതിനാല്‍ രാത്രിയും ഉരുണ്ടതു തന്നെ. ഇനി ഭൂമിയെ ഉരുട്ടാനെന്താണു പ്രയാസം? രാത്രിയും പകലും ഉരുണ്ടതാണെങ്കില്‍ ഭൂമിയും തഥൈവ!!
മറുപടി
ആകാശങ്ങളും ഭൂമിയും അവന്‍ യാഥാര്‍ത്ഥ്യപൂര്‍വ്വം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെ ക്കൊണ്ട്‌ അവന്‍ പകലിന്‍മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട്‌ അവന്‍ രാത്രിമേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു. അറിയുക: അവനത്രെ പ്രതാപിയും ഏറെ പൊറുക്കുന്നവനും.(ഖുര്‍‌ആന്‍- 39:5)
ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു ചെറിയ കാര്യമുണ്ട്. മനുഷ്യര്‍ക്ക് അനുഗ്രഹമായ ഭൂമിയെ കുറിച്ച് സൂചിപ്പിക്കുന്നിടത്തല്ലാം അതിനെ പരന്നതായും വിരിപ്പായും പറയുന്ന ഖുര്‍‌ആന്‍ അകാശത്തെയും ഭൂമിയേയും കുറിച്ച് പറയുന്നിടത്താണ് പന്തിന്റെ രൂപത്തിലേക്കു വരുന്നത്. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പ്രാഥമികത അറിയുന്നവര്‍ ഇതൊന്നു മനസ്സിലാക്കുന്നത് നന്നായിരിക്കും.
മനുഷ്യനെ സംബന്ധിച്ച് ഭൂമി പരന്നതാണ്. അവന്റെ അറിവുമാത്രമാണ് അവനോട് പറയുന്നത് ഭൂമിയുടെ ആകൃതിയെകുറിച്ച്. അതായത് ഭൂമി മനുഷ്യനാപേക്ഷികമായി പരന്നതു തന്നെയാണ്, എന്നാല്‍ പ്രപഞ്ചവുമായി താരതമ്യം ചെയ്യുമ്പോള്‍ അതിന്റെ രൂപം ഗോളാകൃതിയിലുമാനെന്നും ആപേക്ഷികസിദ്ധാന്തം നമ്മോട് പറയുന്നു. മനുഷ്യന്റെ ആപേക്ഷികതയില്‍ ഭൂമി പരന്നതും പ്രപഞ്ചാപേക്ഷികതയില്‍ ഭൂമി ഗോളാകൃതിയിലുമെല്ലെന്ന് ആര്‍ക്കെങ്കിലും വാദമുണ്ടോ?
ആരോപണം
آيَةٌ لَّهُمُ ٱلَّيلُ نَسْلَخُ مِنْهُ ٱلنَّهَارَ فَإِذَا هُم مُّظْلِمُونَ .
രാത്രി അവര്‍ക്കൊരു ദൃഷ്ടാന്തമാണ്, അതില്‍നിന്നു പകലിനെ നാം ഊരിയെടുക്കുന്നു. (36:37)
ഇവിടെ വാള്‍ ഉറയില്‍നിന്നും ഊരിയെടുക്കുന്നപോലെയാണ് പകലിനെ രാത്രിയില്‍നിന്നും ഊരിയെടുക്കുന്നത് എന്നതിനാല്‍ ഭൂമി വാള്‍ പോലെയാണെന്നു പറയാനാകുമോ?
മറുപടി
രാത്രിയും അവര്‍ക്കൊരു ദൃഷ്ടാന്തമത്രെ . അതില്‍ നിന്ന്‌ പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവരതാ ഇരുട്ടില്‍ അകപ്പെടുന്നു.(ഖുര്‍‌ആന്‍ 36:37)
വെറുതെയെന്തിനാ വാളെടുക്കുന്നത്? മനോഹരമായ ഒരു ഭാഷാസൌന്ദര്യം ആസ്വദിക്കാനുള്ള കഴിവില്ലെങ്കില്‍ എന്തിനാ വെറുതെ പിച്ചും പേയിലേക്കും മാറ്റുന്നത്? ഊരുമ്പോളേക്ക് വാളാക്കി, ഇനി വാളു താഴെ വക്കാതെ ഒന്നു തുള്ളിയാല്‍ മതി.


ആരോപണം
إِنَّ رَبَّكُمُ ٱللَّهُ ٱلَّذِي خَلَقَ ٱلسَمَٰوَٰتِ وَٱلأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ يُغْشِي ٱلَّيلَ ٱلنَّهَارَ يَطْلُبُهُ حَثِيثاً وَٱلشَّمْسَ وَٱلْقَمَرَ وَٱلنُّجُومَ مُسَخَّرَاتٍ بِأَمْرِهِ أَلاَ لَهُ ٱلْخَلْقُ وَٱلأَمْرُ تَبَارَكَ ٱللَّهُ رَبُّ ٱلْعَالَمِينَ ഇവിടെ “പകലിനെ രാവു കൊണ്ട് മൂടുന്നു” (7:54) എന്നാണുള്ളത്. അടപ്പു കൊണ്ട് മൂടുക എന്നര്‍ഥന്മുള്ള ‘യു അശി’ എന്ന വാക്കാണുപയോഗിച്ചിരിക്കുന്നത്.

മറുപടി
തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ്‌ ആറുദിവസങ്ങളിലായി ( ഘട്ടങ്ങളിലായി ) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്‍ സിംഹാസനസ്ഥനായിരിക്കുന്നു. രാത്രിയെക്കൊണ്ട്‌ അവന്‍ പകലിനെ മൂടുന്നു. ദ്രുതഗതിയില്‍ അത്‌ പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്‍റെ കല്‍പനയ്ക്കു വിധേയമാക്കപ്പെട്ട നിലയില്‍ ( അവന്‍ സൃഷ്ടിച്ചിരിക്കുന്നു. ) അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ.്‌ ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂര്‍ണ്ണനായിരിക്കുന്നു. ( വിശുദ്ധ ഖുര്‍‌ആന്‍- 7:54)
യുഅശിക്ക് അടപ്പുകൊണ്ട് മൂടുക എന്ന പ്രയോഗം മാത്രമാണെന്ന ഏത് ലെക്സികോണില്‍ നിന്നാണാവോ കണ്ടെത്തിയത്/ ജബ്ബാറിയന്‍ ലക്സികോണ്‍ ഇറക്കാന്‍ തുടങ്ങിയോ? ആ ആയത്ത് മുഴുവനുമായി വായിക്കുന്ന നിങ്ങളോട് കൂടുതല്‍ വിശദീകരിക്കേണ്ടതു തന്നെയില്ല.
ആരോപണം
أَلَمْ تَرَ أَنَّ ٱللَّهَ يُولِجُ ٱلْلَّيْلَ فِي ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِي ٱلْلَّيْلِ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ كُلٌّ يَجْرِيۤ إِلَىٰ أَجَلٍ مُّسَمًّى وَأَنَّ ٱللَّهَ بِمَا تَعْمَلُونَ خَبِيرٌ.
അല്ലാഹു രാത്രിമേല്‍ പകലിനെയും പകലിന്മേല്‍ രാത്രിയേയും കോര്‍ത്തു വലിക്കുന്നതു നിങ്ങള്‍ കാണുന്നില്ലേ?(31:29)
സൂചിയും നൂലും കോര്‍ത്തു വലിക്കുമ്പോലെയാണു രാത്രിയും പകലും പരസ്പരം കോര്‍ത്തു വലിക്കുന്നത് എന്നതിനാല്‍ ഭൂമി ഒരു നൂലു പോലെ നീണ്ടതാണെന്നാരെങ്കിലും വ്യാഖ്യാനിച്ചു കളയുമോ?

മറുപടി
അല്ലാഹു രാത്രിയെ പകലില്‍ പ്രവേശിപ്പിക്കുകയും, പകലിനെ രാത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു എന്ന്‌ നീ ചിന്തിച്ചു നോക്കിയിട്ടില്ലേ? അവന്‍ സൂര്യനെയും ചന്ദ്രനെയും അധീനപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം നിര്‍ണിതമായ ഒരു അവധിവരെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണെന്നും (നീ ആലോചിച്ചിട്ടില്ലേ?) (വിശുദ്ധ ഖുര്‍‌ആന്‍ 31:29)
ഒരു കൂട്ടരെ വിമര്‍ശിക്കുക എന്നാല്‍ അവരെകുറിച്ച് തെറ്റിദ്ധരിപ്പിക്കുക എന്നാണെന്ന് ചിലര്‍ ധരിക്കുന്നു. പറഞ്ഞതും ഉദ്ദേശിക്കാത്തതുമായ അര്‍ത്ഥങ്ങള്‍ നല്‍കി നിലനില്‍ക്കാന്‍ ശ്രമിക്കുന്നു. അതിന്നു കുഴലൂതാന്‍ ചിലരും.

ആരോപണം
يُقَلِّبُ ٱللَّهُ ٱللَّيْلَ وَٱلنَّهَارَ إِنَّ فِي ذٰلِكَ لَعِبْرَةً لأُوْلِي ٱلأَبْصَارِ
രാവും പകലും മറിച്ചിടുന്നു. (24:44)
ചപ്പാത്തി മറിച്ചിടും പോലെയാണിവിടെ മറിച്ചിടുന്നത്. ഭൂമി പരന്നതു തന്നെ! അല്ലാഹുവിന്റെ ഭൂമിയുടെ ആകൃതി മനസ്സിലാക്കാന്‍ സഹായകമായ രണ്ട് ഹദീസുകള്‍ കൂടി ഉദ്ധരിക്കാം 1. “അബൂ സ ഈദ് പറയുന്നു: തിരുമേനി അരുളി:“പുനരത്ഥാനദിവസം ഭൂമി അല്ലാഹുവിന്റെ കയ്യിലാണിരിക്കുക. നിങ്ങളിലൊരാള്‍ യാത്രാവേളയില്‍ ചപ്പാത്തി തിരിച്ചും മറിച്ചും ഇടുന്നതുപോലെ സ്വര്‍ഗ്ഗവാസികള്‍ക്കുള്ള ഒരു സല്‍ക്കാരവിഭവമായിക്കൊണ്ട് അല്ലാഹു അതിനെ ഒരു ചപ്പാത്തി പോലെ തിരിച്ചും മറിച്ചും ഇട്ടുകൊണ്ടിരിക്കും. ഒരു ജൂതന്‍ വന്നിട്ടു നബിയോടു പറഞ്ഞു: അബുല്‍ കാസിം! അല്ലാഹു അങ്ങയെ അനുഗ്രഹിക്കട്ടെ. പുനരുത്ഥാനദിവസം സ്വര്‍ഗ്ഗവാസികളുടെ സല്‍ക്കാര വിഭവം എന്തായിരിക്കുമെന്നു ഞാന്‍ അങ്ങയെ അറിയിക്കട്ടെയോ? തിരുമേനി അരുളി: ‘അതെ’ ജൂതന്‍ പറഞ്ഞു: അന്നു ഭൂമി ഒരു ചപ്പാത്തി പോലെയായിരിക്കും. തിരുമേനി അരുളിയതുപോലെത്തന്നെ. അപ്പോള്‍ തിരുമേനിയുടെ അണപ്പല്ലുകള്‍ കാണുമാറ് അവിടുന്ന് ചിരിച്ചു. അവിടുന്ന് അരുളി: ചപ്പാത്തിക്കുള്ള കറി എന്തായിരിക്കുമെന്നു ഞാന്‍ പറയട്ടെയോ? അതു ബാലാമും നൂനുമായിരിക്കും. അനുചരന്മാര്‍ ചോദിച്ചു. എന്താണത്? അവിടുന്നരുളി: ‘കാളയും മീനും’. അതിന്റെ കരളിന്മേല്‍ വളര്‍ന്നു നില്‍ക്കുന്ന മാംസം 70000 പേര്‍ക്കു തിന്നാനുണ്ടാകും.” 2. “സഹ് ല്‍ പറയുന്നു: തിരുമേനി അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. “പുനരുത്ഥാനദിവസം വെളുത്തു മിനുസമുള്ളതും പത്തിരി പോലുള്ളതുമായ ഒരു ഭൂമിയില്‍ മനുഷ്യരെ സമ്മേളിപ്പിക്കും.”[ബുഖാരി]

മറുപടി
അല്ലാഹു രാവും പകലും മാറ്റി മറിച്ചു കൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അതില്‍ കണ്ണുള്ളവര്‍ക്ക്‌ ഒരു ചിന്താവിഷയമുണ്ട്‌.(വിശുദ്ധ ഖുര്‍‌ആന്‍ 24:44)
മാറ്റിമറിക്കുന്നതിനെ പത്തിരിയാക്കാന്‍ യുക്തിവാദം തന്നെ വേണം - സാധാരണക്കാര്‍ക്കൊന്നും കഴിയില്ല, പിന്നെ അതിന്നു ശേഷം കൊടുത്ത ഒരു ഹദീസ് കള്ളമാണ്, ഒന്നാമത്തെത്
രണ്ടാമത്തതാകട്ടെ പരന്ന ഒരു സ്ഥലത്തെന്നാണ്, ജബ്ബാറത് ഒന്ന് പത്തിരിയാക്കിയെന്നു മാത്രം. പത്തിരിയോടെന്തോ വലിയ താത്പര്യമുണ്ടല്ലോ?
ഒരു കൂട്ടരോടുള്ള വിദ്വേഷ്വം അവരെക്കുറിച്ച് ഇല്ലാത്തത് പറയിപ്പിക്കാന്‍ എന്തിനാണ് അയാളെ പ്രേരിപ്പിക്കുന്നത്. ശാസ്ത്രീയത കുത്തകയാക്കിയതെല്ലാം ഒലിച്ചുപോകുമ്പോള്‍ നിലനില്‍ക്കാന്‍ ഇങ്ങിനെ കുറെ ഏര്‍പ്പാടുകള്‍. ഇതെല്ലാം ശാസ്ത്രവിരുദ്ധമെന്ന് പറയണമെങ്കില്‍ ജബ്ബാറിന്റെ വക ചില കൈക്രിയകള്‍ ആവശ്യമുണ്ടെന്നു മാത്രം. പകലും രാത്രിയും മാറിമറിഞ്ഞു വരുന്നതിനെ ചപ്പാത്തിയാക്കുന്ന യുക്തിവാദം.

Sunday, June 21, 2009

പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-7

ആരോപണം
ജബ്ബാര്‍ എഴുതുന്നു.
പ്രപഞ്ചസൃഷ്ടിക്കു മൊത്തം ആറു ദിവസം എടുത്തു എന്നാണ് ഖുര്‍ ആന്‍ ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നത്. (50:38,25:59,32:4) എന്നാല്‍ വിശദാംശങ്ങള്‍ വിവരിക്കവെ അത് എട്ടു ദിവസമായി വര്‍ദ്ധിക്കുന്ന വൈരുദ്ധ്യവും കാണാം.
ഭൂമിയുണ്ടാക്കിയത് രണ്ടു ദിവസം കൊണ്ടാണെന്നും (41:9) അതില്‍ മലകള്‍ സ്ഥാപിക്കുന്നതിനും ആഹാരവസ്തുക്കള്‍ നിറച്ച് സമൃദ്ധി വരുത്തുന്നതിനും നാലു ദിവസം വേണ്ടി വന്നു എന്നും(41:10) ഖുര്‍ ആന്‍ വിശദമാക്കുന്നു. പിന്നെ അവന്‍ ആകാശത്തിനു നേരെ തിരിയുകയും (41:11) രണ്ടു ദിവസങ്ങളിലായി ആകാശത്തിന്റെ കാര്യം പൂര്‍ത്തിയാക്കുകയുമാണുണ്ടായത്.(41:12)
മറുപടി
ഖുര്‍‌ആനിലെ ഈ ആയത്തുകളെ നമുക്കു വിശകലനം ചെയ്യാം
9. നീ പറയുക: രണ്ടു ദിവസ( ഘട്ട )ങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന്ന്‌ നിങ്ങള്‍ സമന്‍മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്‌? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്‌.
10. അതില്‍ (ഭൂമിയില്‍) - അതിന്‍റെ ഉപരിഭാഗത്ത്‌ - ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിക്കുകയും അതില്‍ അഭിവൃദ്ധിയുണ്ടാക്കുകയും, അതിലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു. നാലു ദിവസ(ഘട്ട)ങ്ങളിലായിട്ടാണ്‌ (അവനത്‌ ചെയ്തത്‌.) ആവശ്യപ്പെടുന്നവര്‍ക്ക്‌ വേണ്ടി ശരിയായ അനുപാതത്തില്‍
11. പിന്നെ അവന്‍ ആകാശത്തിന്‍റെ നേര്‍ക്ക്‌ തിരിഞ്ഞു. അത്‌ ഒരു പുകയായിരുന്നു.എന്നിട്ട്‌ അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വ്വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു.
12. അങ്ങനെ രണ്ടുദിവസ( ഘട്ട )ങ്ങളിലായി അവയെ അവന്‍ ഏഴുആകാശങ്ങളാക്കി പൂര്‍ത്തിയാക്കി. ഓരോ ആകാശത്തിലും അതാതിന്‍റെ കാര്യം അവന്‍ നിര്‍ദേശിക്കുകയും ചെയ്തു. സമാഉദ്ദുനിയായെ നാം ചില വിളക്കുകള്‍ കൊണ്ട്‌ അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു. പ്രതാപശാലിയും സര്‍വ്വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്‌.( അദ്ധ്യായം 41-ഫുസിലത്ത്)
ഇവിടെയെവിടെയും എട്ടു ഘട്ടങ്ങളിലായി പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്ന് പറഞ്ഞിട്ടില്ലല്ലോ? രണ്ടും രണ്ടും എന്ന് കേള്‍ക്കുമ്പോഴേക്ക് കൂട്ടാന്‍ തുടങ്ങിയാലോ? ചിലപ്പോ കിഴിക്കേണ്ടി വരികയും ചെയ്യില്ലേ?
ഒന്നാമതായി ഇതിലെ 11-മത്തെ വാചകം ശ്രദ്ധിക്കുക. അവിടെ ആകാശത്തിലേക്കു തിരിഞ്ഞു എന്നാണ് പറയുന്നത്. സൃഷ്ടിച്ചു എന്നല്ല, അതായത് അവിടെ ആകാശമുണ്ടായിരുന്നു, ആ ആകാശത്തില്‍ നിന്നാണ് ഭൂമിയെ മാറ്റിനിര്‍ത്തുന്നത്. ഇവിടെ ആകാശമല്ല വിഷയം, ഭൂമിയാണ്.
ഉദാഹരണത്തിന്നു ഒരു കമ്പനി ഏഴു ടൌണ്‍ഷിപ്പുകള്‍ ഉണ്ടാക്കുന്നു. അതില്‍ ഒരു ടൌണ്‍ഷിപ്പില്‍ അതിലെ പ്രധാനപ്പെട്ട ഒരു ഓഫീസ് നിര്‍മിക്കുന്നു. മൊത്തം ടൌണ്‍ഷിപ്പ് ഉണ്ടാക്കാനുള്ള കാലാവധി ആറു ഘട്ടമായി 10 കൊല്ലമാണ്. എല്ലാ പണികളും വ്യത്യസ്ത സ്ഥലങ്ങളില്‍ ഒരേപോലെ തുടങ്ങിയിട്ടുണ്ട്. അതിലെ ഒരു ടൌണ്‍ഷിപ്പിനെ നമുക്ക് ടൌണ്‍-A അന്നു വിളിക്കാം.
ടൌണ്‍-A യില്‍ ഒരു പ്രധാന ഓഫീസിന്റെ നിര്‍മാണം നാലു വര്‍ഷത്തിന്നു ശേഷം ആരംഭിക്കുന്നു. ഈ ഏഴു ടൌണ്‍ഷിപ്പുകളും ഉണ്ടാക്കുന്നതിന്നിടയില്‍ തന്നെയാണ് A- എന്ന ടൌണ്‍ഷിപ്പും അതിലെ ഓഫീസും ഉണ്ടാക്കുന്നത്. പ്രധാന ഓഫീസിന്റെ സ്റ്റ്രക്‍ചര്‍ പൂര്‍ത്തിയാക്കുന്നത് രണ്ട് ഘട്ടമായി രണ്ടു മാസം കൊണ്ടാണ്. അപ്പോഴും മറ്റു ടൌണ്‍ഷിപ്പുകളുടെ ജോലി നടക്കുന്നുണ്ട്. അതിന്നു ശേഷം അഞ്ചു ഘട്ടമായി 12 മാസം കൊണ്ടാണ് അതിന്റെ മിനുക്കുപണികളെല്ലാം ശരിയാവുന്നത്. അതിന്നു ശേഷം ഒരു വര്‍ഷമെടുത്തു എല്ലാ ടൌണ്‍ഷിപ്പുകളും പൂര്‍ത്തിയാവാന്‍. നമുക്ക് പറയാന്‍ കഴിയും മൊത്തം ടൌണ്‍ഷിപ്പ് ഉണ്ടാക്കാന്‍ 6 ഘട്ടമായി എന്നു.അതോടൊപ്പം തന്നെ ഓഫീസ് ഉണ്ടാക്കാന്‍ ഏഴു ഘട്ടമെടുത്തെന്നും.
ഇതിലെന്താണ് അശാസ്ത്രീയത. ഇവിടെ ഒരിടത്ത് സമയം വര്‍ഷമാണെങ്കില്‍ മറ്റൊരിടത്ത് മാസമാണ്.
ഇതിന്നു പുറമെ ഭൂമിയെ സൃഷ്ടിച്ചു കഴിഞ്ഞതിന്നു ശേഷം അകാശങ്ങളെ സൃഷ്ടിച്ചു എന്നു പറയാത്തിടത്തോളം ഒരേസമയമെന്നു വ്യാഖ്യാനിച്ചാലും നമുക്ക് പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നു. അകാശങ്ങളില്‍ നിന്നല്ല ഭൂമിയെ മാറ്റി നിര്‍ത്തുന്നത്. അകാശത്തില്‍ നിന്നാണ്. സമാഉദ്ദുനിയയില്‍ നിന്ന്. 12-മത്തെ ആയത്തില്‍ ഏഴാകാശത്തെ പൂര്‍ത്തിയാക്കുന്ന കാര്യമാണ് പറയുന്നത്, അതെല്ലാതെ പുതുതായുണ്ടാക്കുകയല്ല. മാത്രമല്ല, ഓരോ അകാശവും വെവ്വേറെ എന്നും അതില്‍ സമാഉദ്ദുനിയയെ നമുക്ക് കാണാന്‍ കഴിയാവുന്ന ആകാശമെന്നും വ്യക്തമാക്കുകയും ചെയ്യുന്നു. ഇങ്ങനെയെല്ലാമല്ലാതെ എങ്ങിനെ 1400 കൊല്ലങ്ങള്‍ക്കു മുമ്പ് വിശദീകരിക്കാന്‍ കഴിയും, ഖുര്‍‌ആനിന്റെ മൌലികത തന്നെയാണിത്, കാലങ്ങളോട് സംവദിക്കുവാനുള്ള കഴിവ്.
എന്നാല്‍ 11-മത്തെ ആയത്തില്‍ ആകാശമെന്ന ഏകവചനം മാത്രമാണുപയോഗിക്കുന്നത്. ഭൂമി ആകാശങ്ങളില്‍ നിന്നല്ല മാറ്റപ്പെടുന്നത്, ആകാശത്തുനിന്നു മാത്രമാണ്.
ഖുര്‍‌ആനില്‍ യൌം എന്നല്ലാതെ നിശ്ചിതഘട്ടങ്ങളെന്നു കാണാനില്ല, ശാസ്ത്രലോകത്തുപോലും ഇങ്ങിനെ ഘട്ടങ്ങളെ വ്യ്ത്യസ്ത സമയബന്ധിത ഘട്ടങ്ങളാക്കി തരംതിരിക്കുന്നത് നാം വളരെ വിശദമായി വിശദീകരിച്ചതും.
കൂടാതെ മനുഷ്യസൃഷ്ടിപ്പിനെ കുറിച്ച് അല്ലാഹു പറയുന്നതിങ്ങനെയാണ്.
57. തീര്‍ച്ചയായും ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുക എന്നതാണ്‌ മനുഷ്യനെ സൃഷ്ടിക്കുന്നതിനെക്കാള്‍ വലിയ കാര്യം. പക്ഷെ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല. ( അദ്ധ്യായം 40. മുഅ്മിന്‍)
പുതിയ വിവരങ്ങള്‍ ശാസ്ത്രം നമുക്കു നല്‍കുമ്പോള്‍ കൂടുതല്‍ തെളിഞ്ഞു വരുന്നത് ഖുര്‍‌ആനിന്റെ ദൈവീകതയാണ്, അതിനാല്‍ ശാസ്ത്രം ഇനിയും പുരോഗമിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. യുക്തിവാദികള്‍ക്കതത്ര അരോചകമാണെങ്കിലും ശരി.

Saturday, June 20, 2009

പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-6

(അതിനു മുമ്പ്) അവന്റെ സിംഹാസനം വെള്ളത്തിനു മുകളിലായിരുന്നു (11:7)
രണ്ടാമത്തതിന്നുള്ള മറുപടി
ഇതില്‍ തന്നെ രണ്ടുകാര്യങ്ങള്‍ കടന്നു വരുന്നു. സിംഹാസനവും വെള്ളവും.
അല്ലാഹുവിനെ കുറിച്ചുള്ള വിശ്വാസങ്ങളില്‍ ഏറ്റവും പ്രധാനമായത് അള്ളാഹുവിനെ കുറിച്ച്, അവന്റെ സത്തയെ കുറിച്ചും ഗുണവിശേഷങ്ങളെ കുറിച്ചും അവനറിയിച്ചു തന്നതല്ലാത്തതൊന്നും തന്നെ അതില്‍ കൂടുതലായോ കുറവായോ വിശദീകരിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുതെന്നത് അവനെ കുറിച്ച വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പെട്ട്താണ് . ഒന്ന് വിശദീകരിക്കുകയാണെങ്കില്‍ അല്ലാഹുവിനെ കുറിച്ചും അവനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും നമുക്ക് നമ്മുടെതായ ഒരു ചിത്രവും വ്യാഖ്യാനവും പാടില്ല . കാരണം നാമുണ്ടാക്കുന്ന എല്ലാ ഭാവനകളും നമ്മുടെ പരിധിയിലൊതുങ്ങുന്നതാവും. നമ്മുടെ പ്രാപഞ്ചികമായ പരിമിതിയില്‍. അല്ലാഹുവാകട്ടെ നമ്മുടെ പ്രപഞ്ചത്തിനു മാത്രമല്ല, അതുപോലെയുള്ള ഏഴുപ്രപഞ്ചങ്ങള്‍ക്കുമതീതനാണ്.
അള്ളാഹുവിനെ കുറിച്ച് ഏറ്റവും പ്രാഥമികമായത് അവനെ പ്പോലെ മറ്റോന്നുമില്ല എന്നതാണ്. അതായത് നമുക്ക് എങ്ങിനെ ചിന്തിച്ചെടുത്താലും അവന്റെ ഒരു രൂപം ഉള്‍കൊള്ളാന്‍ ആവുകയില്ല.
കണക്കിലെ ഒരു സൂത്രവാക്യമാണ് if a=b then b=a
അതായത് ഒന്നും ഒന്നും രണ്ടാണെങ്കില്‍ രണ്ടെന്നത് ഒന്നും ഒന്നുമാണ്.
ഒന്നും ഒന്നുമെന്നത് രണ്ടെല്ലാത്തതൊന്നുമല്ല എന്നു പറയുമ്പോള്‍ രണ്ടെല്ലാത്തതൊന്നും തന്നെ ഒന്നും ഒന്നില്‍ നിന്നുമാവില്ലെന്നുമാകുന്നു.
അല്ലാഹുവിനെ കുറിച്ച് നമുക്കൊരിക്കലും ചിന്തയില്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നു പറയുമ്പോള്‍ നമ്മുടെ ചിന്ത രൂപപ്പെടുത്തിയെടുക്കുന്നതൊന്നും തന്നെ അല്ലാഹുവാകില്ലെന്നും വരുന്നു.
അതിനാല്‍ വെള്ളം, സിംഹാസനം എന്നെല്ലാം നമ്മള്‍ നമ്മുടെ ചിന്തയിലെ വെള്ളവും നാലുകാലുള്ള സിംഹാസനത്തിലുമായി ഒതുക്കുന്നത് നമ്മുടെ കഴിവുകേടിന്റെ ഭാഗം മാത്രമാണ്. പറഞ്ഞെതെന്തോ അതങ്ങിനെ വിശ്വസിക്കുക. എല്ലാറ്റിന്റെയും ഉത്തരം കിട്ടണമെങ്കില്‍ നാം പ്രപഞ്ചാതീതരാവേണ്ടി വരും. അത് നമ്മുടെ നിസ്സഹായവസ്ഥയാണ്.
കൂടാതെ വെള്ളം എന്ന പദമായ മാ‌അ് എന്നതിന്നു ദ്രാവകം, ഒഴുകുന്നത് എന്നല്ലാം അര്‍ത്ഥമുള്ള ഒരു വാക്കും.
എന്നിരുന്നാലും ഈ പദം എനിക്കു വളരെ അത്ഭുതമുണ്ടാക്കിയ ഒരു വാക്യമാണ്. കാരണം ഭൂമിയെയും ആകാശങ്ങളെയും സൃഷ്ടിച്ചുവെന്നു പലയിടത്തും ഖുര്‍‌ആനില്‍ പലയിടത്തും കാണുമ്പോള്‍ വെള്ളത്തെ കുറിച്ച് പറയുന്ന്ത് മനുഷ്യര്‍‌ക്ക് അനുഗ്രഹമായി ഇറക്കിത്തന്നതായാണ് ഖുര്‍‌ആന്‍ പറയുന്നത്.
നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക്‌ അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും, ആകാശത്ത്‌ നിന്ന്‌ വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അത്‌ ( വെള്ളം ) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ നാം ( അല്ലാഹു ) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു. (സൂറത്തു ത്വാഹ-53)
‌‌‌‌‌‌‌‌‌‌‌‌---------------------------------------------------------------------------------------------------
അല്ലാഹു ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതരികയും, അത്‌ മൂലം ഭൂമിയെ- അത്‌ നിര്‍ജീവമായികിടന്നതിന്‌ ശേഷം- അവന്‍ സജീവമാക്കുകയും ചെയ്തു. കേട്ട്‌ മനസ്സിലാക്കുന്ന ആളുകള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌ (സൂറത്തു നഹല്‍-65)
ഇവിടെയെല്ലാം ആകാശത്തുനിന്നും ഭൂമിയിലേക്ക് അല്ലാഹുവിന്റെ ഒരനുഗ്രഹമായി ഇറക്കിയതായാണ് വെള്ളത്തെ പരിചയപ്പെടുത്തുന്നത്.
മാത്രമല്ല 1996-ല്‍ നാസ ചൊവ്വയിലേക്കു പാത്ത്ഫൈന്റര്‍ എന്ന ബഹിരാകാശപേടകത്തെ വിക്ഷേപിച്ചപ്പോള്‍ ഒരു പ്രധാന ദൌത്യം ചൊവ്വയില്‍ വെള്ളമുണ്ടോ എന്നു നിരീക്ഷിക്കുക കൂടി ആയിരുന്നെന്നു നാം വായിക്കുന്നു. ചൊവ്വയില്‍ ജീവന്റെ അംശമുണ്ടോ എന്ന് അറിയുവാനായിരുന്നിത്. മറ്റൊരു ഭാഷയില്‍ വെള്ളം ജീവന്റെ ഒരു അടയാളമായാണ് ശാസ്ത്രലോകം കാണുന്നത്.
ഇവിടെ അല്ലാഹുവിന്റെ അര്‍ശ് ( സിംഹാസനം എന്നു നമ്മളര്‍ത്ഥം കൊടുത്തപദം) വെള്ളത്തിന്നു മുകളിലായിരുന്നുവെന്നു പറയുന്നവര്‍ ജീവന്റെ ഒരു പ്രതിഭാസമായ വെള്ളം ഏഴു പ്രപഞ്ചങ്ങള്‍ക്കുമുപരി ജീവനുള്ള അല്ലാഹുവിന്റെ സമീപമുള്ള ഒരു വസ്തുതയാണെന്ന് ഖുര്‍‌ആന്‍ വെളിപ്പെടുത്തുന്നതിനെ കുറിച്ചെന്തു പറയുന്നു.
ഖുര്‍‌ആനിലെ ഏറ്റവും പ്രധാനമായ സൂക്തങ്ങളിലൊന്നായ ആയത്തുല്‍ ഖുര്‍സിയ്യ് എന്നറിയപ്പെടുന്ന സൂക്തത്തില്‍ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത് എങ്ങിനെയെന്നു നോക്കാം.
അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്‍റെതാണ്‌ ആകാശഭൂമികളിലുള്ളതെല്ലാം. അവന്‍റെഅനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്‌ ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക്‌ പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്‍റെഅറിവില്‍ നിന്ന്‌ അവന്‍ ഇച്ഛിക്കുന്നതല്ലാതെ ( മറ്റൊന്നും ) അവര്‍ക്ക്‌ സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്‍റെഅധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന്‌ ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ (ആയത്തുല്‍ കുര്‍സിയ്യ്- സൂറത്തുല്‍ ബഖറ-255)
എന്നെന്നും ജീവിച്ചിരിക്കുന്നവനായ അല്ലാഹുവിന്റെ അനുഗ്രഹമായി ഭൂമിയിലേക്കു വന്ന വെള്ളവും കുടിച്ച് അവന്റെ അനുഗ്രഹങ്ങളെ നിഷേധിക്കുന്നവരോടെന്തു പറയാന്‍.
ഇവര്‍ക്കുള്ള മറുപടി വിശുദ്ധ ഖുര്‍‌ആന്‍ 1400 വര്‍‌ഷങ്ങള്‍ക്കു മുമ്പ് നല്‍കിയിട്ടുണ്ട്- ജബ്ബാര്‍ ആദ്യത്തില്‍ തന്നെ എടുത്തു കൊടുത്ത ഖുര്‍‌ആന്‍ സൂക്തമുണ്ടല്ലോ- അത് പകുതി മുറിച്ചര്‍ത്ഥം പറഞ്ഞതാണ്- അതിന്റെ പൂര്‍‌ണ്ണരൂപമിങ്ങനെ. ( അറബിയില്‍ അതിന്റെ മുഴുവന്‍ കൊടുത്തിട്ടുണ്ടായിരുന്നു)
وَهُوَ ٱلَّذِي خَلَق ٱلسَّمَٰوَٰتِ وَٱلأَرْضَ فِي سِتَّةِ أَيَّامٍ وَكَانَ عَرْشُهُ عَلَى ٱلْمَآءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً وَلَئِن قُلْتَ إِنَّكُمْ مَّبْعُوثُونَ مِن بَعْدِ ٱلْمَوْتِ لَيَقُولَنَّ ٱلَّذِينَ كَفَرُوۤاْ إِنْ هَـٰذَآ إِلاَّ سِحْرٌ مُّبِينٌ
ആറുദിവസങ്ങളിലായി ( അഥവാ ഘട്ടങ്ങളിലായി ) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത്‌ അവനത്രെ. അവന്‍റെ അര്‍ശ്‌ ( സിംഹാസനം ) വെള്ളത്തിന്‍മേലായിരുന്നു. നിങ്ങളില്‍ ആരാണ്‌ കര്‍മ്മം കൊണ്ട്‌ ഏറ്റവും നല്ലവന്‍ എന്നറിയുന്നതിന്‌ നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും നിങ്ങള്‍ മരണത്തിന്‌ ശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണ്‌ എന്ന്‌ നീ പറഞ്ഞാല്‍ അവിശ്വസിച്ചവര്‍ പറയും; ഇത്‌ സ്പഷ്ടമായ ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല. (സൂറത്തുല്‍ ഹൂദ്- 7)
ഇതെല്ലാം പറഞ്ഞാലും ജബാറിനെപ്പോലെയുള്ളവര്‍ പറയും ഇതൊരു മുഹമ്മദ് കട്ടെടുത്ത് അന്നത്തെ ബുദ്ധിലെഴുതിയതാണെന്ന്.
അപ്പോള്‍ ജബ്ബാറിന്റെ ആ വെള്ളമങ്ങ് അടുപ്പത്തുനിന്നും മാങ്ങി വെച്ചോട്ടെ.
തുടരും............

Thursday, June 18, 2009

പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-5

ഇനി നമുക്ക് ജബ്ബാറിന്റെ ഓരോ വിമര്‍ശനങ്ങളെയും പരിശോധിക്കാം.
ജബ്ബാറിന്റെ വിമര്‍ശനങ്ങളുടെ ഒരു സ്വഭാവം കുറെയേറെ കാര്യങ്ങള്‍ ഒരു പോസ്റ്റില്‍ കടത്തിവിടുക എന്നതാണ്. സാധാരണ ഒരു കമെന്റിലൂടെ മറുപടി നല്‍കാന്‍ ശ്രമിച്ചാല്‍ പിന്നെയും കുറെ ബാക്കിയുണ്ടാവും. അതിന്നിടയില്‍ പുതിയ പോസ്റ്റുമിടും. ഒരു എ.കെ.47 കൊണ്ട് തുരുതുരെ വെടിവക്കുന്ന രീതി. എവിടെയെങ്കിലും കൊള്ളുമെന്ന കണക്കുകൂട്ടലില്‍. അതിനാല്‍ ഓരോ ആരോപണങ്ങളെയുമെടുത്ത് നമുക്കു പരിശോധിക്കേണ്ടി വരുന്നു. കൂടാതെ നിര്‍മാണമെന്നത് (construction ) നശീകരണത്തെപ്പോലെ അത്ര വേഗത്തിലാവില്ല. ഒരു വീടുണ്ടാക്കാന്‍ വര്‍ഷങ്ങളെടുക്കും. പൊളിക്കാന്‍ അത്ര പണിയില്ലല്ലോ.
ആരോപണം-1
ഖുര്‍ ആനിലും ഹദീസിലും പ്രപഞ്ചസൃഷ്ടിയുടെ വിശദാംശങ്ങള്‍ വിവരിച്ചിട്ടുള്ളതിപ്രകാരമാണ്: وَهُوَ ٱلَّذِي خَلَق ٱلسَّمَٰوَٰتِ وَٱلأَرْضَ فِي سِتَّةِ أَيَّامٍ وَكَانَ عَرْشُهُ عَلَى ٱلْمَآءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً وَلَئِن قُلْتَ إِنَّكُمْ مَّبْعُوثُونَ مِن بَعْدِ ٱلْمَوْتِ لَيَقُولَنَّ ٱلَّذِينَ كَفَرُوۤاْ إِنْ هَـٰذَآ إِلاَّ سِحْرٌ مُّبِينٌ And He it is Who created the heavens and the earth in six days, the first of which was Sunday and the last, Friday — and His Throne, before creating them, was upon the water, borne by the winds — that He might try you (li-yabluwakum is semantically connected to khalaqa, ‘He [Who] created’), in other words, He created them and all that is beneficial and good for you in them, in order to test you: which of you is best in conduct, that is, [which of you] is most obedient to God. And if you were to say, O Muhammad (s), to them: ‘Truly you shall be raised again after death’, those who disbelieve will say, ‘This, Qur’ān that speaks of resurrection — or, [this] that you are saying — is nothing but manifest, clear, sorcery’ (sihrun: a variant reading has sāhirun, ‘sorcerer’, in which case the reference is to the Prophet (s). [Tafsir al-Jalalayn, trans. Feras Hamza] وَهُوَ ٱلَّذِي خَلَق ٱلسَّمَٰوَٰتِ وَٱلأَرْضَ فِي سِتَّةِ أَيَّامٍ وَكَانَ عَرْشُهُ عَلَى ٱلْمَآءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً وَلَئِن قُلْتَ إِنَّكُمْ مَّبْعُوثُونَ مِن بَعْدِ ٱلْمَوْتِ لَيَقُولَنَّ ٱلَّذِينَ كَفَرُوۤاْ إِنْ هَـٰذَآ إِلاَّ سِحْرٌ مُّبِينٌ “ആറു ദിവസങ്ങളിലായി ഭൂമിയെയും ആകാശത്തെയും അല്ലാഹു സൃഷ്ടിച്ചു. ( അതിനുമുന്‍പ്) അവന്റെ സിംഹാസനം വെള്ളത്തിനു മുകളിലായിരുന്നു. ”[11:7] ആറു ദിവസം കൊണ്ടാണു പ്രപഞ്ച സൃഷ്ടി നടന്നതെന്നും അതിനു മുന്‍പ് ദൈവ ചൈതന്യം ജലോപരി ചലിച്ചുകൊണ്ടിരുന്നു എന്നും ബൈബിളും പ്രസ്താവിക്കുന്നു. (ഉല്‍പ്പത്തി: 1:2) ആകാശഭൂമികളുടെ സൃഷ്ടിയെക്കുറിച്ച് ആലോചിച്ചു തുടങ്ങും മുമ്പേ സൃഷ്ടികര്‍ത്താവിന് ഇട്ടിരിപ്പാന്‍ ഒരു സിംഹാസനവും അതു സ്ഥാപിച്ചു വെക്കാന്‍ ഒരു ജലാശയവും അത്യാവശ്യം വേണ്ട മറ്റു സാധനസാമഗ്രികളുമൊക്കെ ഉണ്ടായിരുന്നു എന്നു തന്നെയാണു ഹദീസുകളിലും മറ്റും വിശദീകരിച്ചിട്ടുള്ളത്. “ആദിയില്‍ അല്ലാഹു മാത്രമാണുണ്ടായിരുന്നത്. മറ്റൊരു വസ്തുവും ഉണ്ടായിരുന്നില്ല. അവന്റെ സിംഹാസനം അന്നു വെള്ളത്തിനു മീതെയാണു സ്ഥിതി ചെയ്തിരുന്നത്. അങ്ങിനെ ഒരു ഏടില്‍ അവന്‍ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി. അനന്തരം ആകാശഭൂമികളെ സൃഷ്ടിച്ചു.”(ബുഖാരി)
ഖുര്‍‌ആനിലെ ഒരു കാര്യം വ്യഖ്യാനിക്കുമ്പോള്‍ മുസ്ലിങ്ങള്‍ മുഖവിലക്കെടുക്കുന്ന ഒരു സാമാന്യതത്വമുണ്ട്. ഖുര്‍‌ആനിനെ വ്യാഖ്യാനിക്കുമ്പോള്‍ ഏതെങ്കിലും ഭാഗം പ്രവാചകനിലൂടെ പഠിപ്പിക്കപ്പെട്ടതല്ലെങ്കില്‍ അംഗീകരിക്കേണ്ടതില്ല എന്നതാണ്. അതായത് ഒരാളുടെ വ്യാഖ്യാനത്തില്‍ അയാളുടെ മനപ്പൂര്‍വമല്ലാത്ത ഏതെങ്കിലുമൊരു ഭാഗം പ്രവാചകനിലൂടെ വന്നതല്ലാ എന്ന് വരികയും അത് സ്വീകാര്യമല്ലാതാവുകയുമാണെങ്കില്‍ ഒഴിവാക്കാവുന്നതാണ്. എന്നാല്‍ പ്രവാചകനിലൂടെ സ്ഥിരപ്പെട്ടതാകട്ടെ നമ്മുടെ യുക്തിക്കു നിരക്കുന്നതല്ല എന്ന കാരണത്താല്‍ ഒരു വിധത്തിലും ഒഴിവാക്കാന്‍ പാടില്ലാത്തതുമാണ്.
പ്രവാചക വചനങ്ങളെയും ചര്യകളെയും കുറിക്കുവാനുപയോഗിക്കുന്ന പദം ഹദീസ് എന്നാണ്. ഇനി ഹദീസ് എന്ന പദമാണ് ഞാന്‍ ഉപയോഗിക്കുക. പ്രവാചകനില്‍ നിന്നു തന്നെ എന്നുറപ്പു വരുത്തിയ ഹദീസുകളെ നമുക്കു കണക്കിലെടുക്കേണ്ടതുള്ളൂ എന്നര്‍ത്ഥം.
മുകളില്‍ കൊടുത്ത ജലാലൈനിയിലെ വ്യാഖ്യാനത്തിലെ ദിവസങ്ങള്‍ തിരിച്ച സൃഷ്ടികഥനം ഹദീസുകളില്‍ ഉള്ളതല്ല. ഒരു സഹീഹായ ഹദീസുകളിലും ഇങ്ങിനെ ഒരു ചരിത്രം പഠിപ്പിക്കുന്നില്ല.
ഇതിലെ മറ്റൊരു വസ്തുത ദിവസം എന്നത് തന്നെ ഭൂമിയുടെ സൃഷ്ടിപ്പിനു ശേഷം ഉണ്ടാകുന്ന ഒരു സംഭവമാണ്. എന്നാലോ ബുഖാരി എന്നെഴുതി മുകളില്‍ കൊടുത്ത ഹദീസിനെ മുസ്ലിങ്ങള്‍ അംഗീകരിക്കുകയും ചെയ്യുന്നു.
വ്യാഖ്യാനങ്ങള്‍ ഖുര്‍‌ആനു സമമായി ഒരു മുസ്ലിമും കരുതുന്നില്ല, അതിനാല്‍ ഒരു വ്യഖ്യാതാവിന്റെയും അറിവിന്റെ പരിമിതിയെ ഖുര്‍‌ആനിന്റെ പരിമിതി ആകുന്നില്ല. അത് ജലാലൈനി ആയാലും മൌദൂദിയുടെ ആയാലും.
മുഹമ്മദ്നബി കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ഈ ‘നാടോടിക്കഥ’ പുനരാവിഷ്കരിച്ചപ്പോള്‍ കാര്യങ്ങള്‍ വളരെയേറെ മാറി മറിഞ്ഞു. “അല്ലാഹു ഭൂമിയെ ശനിയാഴ്ച്ച പടച്ചു. ..ഞായറാഴ്ച്ച പര്‍വ്വതങ്ങള്‍ സൃഷ്ടിച്ചു. മരങ്ങള്‍ തിങ്കളാഴ്ച്ചയും മുന്തിരിവള്ളി അഥവാ ഫലവത്തായ സാധനങ്ങള്‍ ചൊവ്വാഴ്ച്ച പടച്ചു. മത്സ്യത്തെ ബുധനാഴ്ച്ചയും മറ്റു ജീവജാലങ്ങളെ വ്യാഴാഴ്ച്ചയും സൃഷ്ടിച്ചു. ആദമിനെ അവസാന സൃഷ്ടിയായി പകലിന്റെ അവസാന മണിക്കൂറില്‍ അസര്‍ മുതല്‍ രാത്രി വരെയുള്ള സമയത്തിനിടയില്‍ വെള്ളിയാഴ്ച്ച ദിവസത്തിലും അവന്‍ സൃഷ്ടിച്ചിരിക്കുന്നു.” [ഹദീസ്]
ഇത് എവിടെനിന്നും കിട്ടി എന്ന് ആരോപണമുന്നയിച്ച ആള്‍ ധാര്‍മികത എന്നത് യുക്തിവാദികള്‍ക്കു ബാധകമാണെങ്കില്‍ ഒന്ന് പറഞ്ഞു തരണം. ഇല്ലാത്ത കാര്യങ്ങള്‍ കെട്ടിവച്ച് വിമര്‍ശിക്കുന്ന രീതി ശരിയല്ലല്ലോ.
وَهُوَ ٱلَّذِي خَلَق ٱلسَّمَٰوَٰتِ وَٱلأَرْضَ فِي سِتَّةِ أَيَّامٍ وَكَانَ عَرْشُهُ عَلَى ٱلْمَآءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً وَلَئِن قُلْتَ إِنَّكُمْ مَّبْعُوثُونَ مِن بَعْدِ ٱلْمَوْتِ لَيَقُولَنَّ ٱلَّذِينَ كَفَرُوۤاْ إِنْ هَـٰذَآ إِلاَّ سِحْرٌ مُّبِينٌ “ആറു ദിവസങ്ങളിലായി ഭൂമിയെയും ആകാശത്തെയും അല്ലാഹു സൃഷ്ടിച്ചു. ( അതിനുമുന്‍പ്) അവന്റെ സിംഹാസനം വെള്ളത്തിനു മുകളിലായിരുന്നു. ”[11:7]
എന്ന വാക്യത്തില്‍ രണ്ട് കാര്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നു.
1. ആറു ദിവസങ്ങളിലായി ഭൂമിയെയും ആകാശത്തെയും അല്ലാഹു സൃഷ്ടിച്ചു.
2.( അതിനുമുന്‍പ്) അവന്റെ സിംഹാസനം വെള്ളത്തിനു മുകളിലായിരുന്നു.
ഒന്നാമത്തെതിന്ന് മറുപടി
അറബിയില്‍ യൌം (Yaum) എന്ന പദമാണിവിടെ ഉപയോഗിച്ചിരിക്കുന്നത്. യൌം എന്നതിന്നു ദിവസം എന്നും കാലഘട്ടമെന്നും (Age) അര്‍ത്ഥം വരുന്നു. അതായത് 24 മണിക്കൂര്‍ ഉള്‍കൊള്ളുന്ന ഒരു നിശ്ചിത സമയം മാത്രമല്ല യൌം എന്ന വാക്കില്‍ ഉള്‍കൊള്ളിക്കാവുന്നത്. അത് ഓരോ യൌമും ഒരേ അളവാകണമെന്നുമില്ല. ഇത് പ്രപഞ്ചത്തിന്റെ ചരിത്രം നാം വിശകലനം ചെയ്യുമ്പോള്‍ ഇതേരീതി പിന്തുടര്‍ന്നത് നാം കണ്ടതാണ്.
ഇനി ഞാന്‍ അറബിക് പദങ്ങളെ കൊണ്ടുള്ള ഒരു കസര്‍ത്ത് നടത്തുകയാണെന്ന് ആര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ ബ്രിട്ടീഷ് ഓറിയന്റലിസ്റ്റ് ആയ എഡ്വാര്‍‌ഡ് വില്യം ലയിനിന്റെ അറബിക് ലക്സികോണ്‍ നോക്കാവുന്നതാണ്. അതില്‍ യൌം എന്നതിന്നു കൊടുത്ത അര്‍ത്ഥങ്ങള്‍ നോക്കുക. ഏറ്റവും നല്ല അറബിക് ഇംഗ്ലീഷ് ശബ്ദതാരാവലി എന്നറിയപ്പെടുന്നത് മുസ്ലിങ്ങള്‍ എഴുതിയതല്ല, മറിച്ച് ലയിനിന്റെതാണ്.

Ya-Waw-Miim = day, era, time, today, this/that day, age/period of time, rising of the sun till it's resting, accident or event.

yawm n.m. (pl. ayyam)

ബിഗ്ന്ബാംഗിനു ശേഷമുള്ള ഹാഡ്രോനിക് എയ്ജ് (Hadronic Age) ഒരു സെകന്റിനെ പതിനായിരം ഭാഗമാക്കിയതില്‍ ഒരംശമാണെങ്കില്‍ സ്റ്റാര്‍ എയ്ജ് (Star Age) ആയിരം കോടി പ്രകാശവര്‍ഷത്തിന്നു മുകളിലാണ്. നമ്മുടെ പുതിയ അറിവുകള്‍ പോലും കാലത്തെ വിശദീകരിക്കാന്‍ വളരെ ദൈര്‍‌ഘ്യവ്യത്യാസമുണ്ടെങ്കിലും Age എന്ന പദം തന്നെ ഉപയോഗിക്കുന്നുവെന്നത് ഖുര്‍‌ആനിന്റെ ഈ യൌമിനെ കളിയാക്കുന്നവര്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

ആറു യൌമുകള്‍ എന്നതിന്റെ വിശദീകരണം നമ്മുടെ കയ്യിലില്ല, ആറ് എന്നതല്ലാതെ. അതെത്ര വ്യത്യാസം, ഒരോ യൌമും ഒരേ കാലയളവോ അല്ലേ എന്നെല്ലാം ചോദിച്ചിട്ട് കാര്യവുമില്ല. ചോദിക്കുന്നവരെ പോലെ ചോദിക്കപ്പെടുന്നവരും അറിയാത്ത കാര്യങ്ങളാണവ.
നമുക്കൊരു വിവരവുമില്ല. ആറു യൌമുകളിലായി സൃഷ്ടിച്ചു എന്നല്ലാതെ അതിങ്ങനെ ഇത്ര കാലയളവില്‍ എന്ന് ഒരിടത്തും ഒരു സൂചനയുമില്ല, തനിക്കൊരു കാര്യം അറിയില്ല എന്നതിനാല്‍ അതില്ല എന്നു പറയാന്‍ ആവില്ലല്ലോ?
നമ്മുടെ അറിവ് നമ്മുടെ പഞ്ചേന്ദ്രിയങ്ങളുടെ ബോധത്തിന്റെ ഉല്പന്നമാണ്. അതിലെ ഒരു ഇന്ദ്രിയമില്ല എങ്കില്‍ നമ്മുടെ അറിവെത്ര കുറയും എന്നതിന്ന് അന്ധരുടെ ലോകത്തെ ഉദാഹരിച്ചൊരിക്കല്‍ പറഞ്ഞതാണ്. ആവര്‍‌ത്തിക്കുന്നില്ല. മാത്രമല്ല അറിവിന്റെ 80% കാഴ്ച്ചയിലൂടെയാണെന്നത് ശാസ്ത്രവും. അപ്പോള്‍ ഈ ഒന്നാമത്തെ പ്രപഞ്ചത്തെ കുറിച്ചു തന്നെ വളരെ കുറച്ചറിയുന്ന നാം സമാഉദ്ദുനിയ കൂടാതെയുള്ള ആറു ആകാശത്തെ കുറിച്ചറിയില്ലാ എന്നതിനാല്‍ നിഷേധിക്കുന്നത് എത്ര വിഢ്ഢിത്തമാണ്.
എനിക്കു വന്ന കമെന്റിലെ ഒരു ലിങ്കിലൂടെ പോയപ്പോള്‍ കിട്ടിയ ചില ആശയങ്ങള്‍ ശാസ്ത്രലോകത്ത് ഇങ്ങിനെ ഒരു ചര്‍ച്ച സജീവമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ( കമെന്റിട്ട കിച്ചുവിന്നു പ്രത്യേക നന്ദി).
ആറ് യൌമുകളിലായി അകാശത്തെ സൃഷ്ടിച്ചു എന്നല്ല പറയുന്നത്, ആകാശങ്ങളെ എന്നു തന്നെയാണ്. മാത്രമല്ല മറ്റു ഭാഗങ്ങളില്‍ ഈ ആകാശമെന്നത് ഏഴായി നിജപ്പെടുത്തുന്നുണ്ട്.
നമ്മുടെ പ്രപഞ്ചലോകത്തിന്നപ്പുറമുള്ള മറ്റൊരു പ്രപഞ്ചം നമ്മുടെ സങ്കല്‍‌പനത്തില്‍ ഉള്‍കൊള്ളാനാവാത്തത് സൂപര്‍സ്ട്രിങ്ങ് തിയറി എനിക്കു മനസ്സിലാവാത്തതിനാല്‍ അങ്ങിനെ ഒന്നിനു സാധ്യതയില്ല എന്ന് വാദിക്കുന്നത് പോലെയാകും. എനിക്കത്രയേ വിവരമുള്ളൂ എന്ന് ഞാന്‍ കരുതിയാല്‍ തീരുന്ന പ്രശ്നം.
തുടരും....................

Wednesday, June 17, 2009

പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-4

ഇത്രയും നാം ചര്‍ച്ചചെയ്തത് നമ്മുടെ പ്രപഞ്ചൊത്പത്തിയുടെ അറിവെന്ത് എന്നു വിശകലനം ചെയ്യുവാനായിരുന്നു. ഒരു പ്രസ്ഥാവനയുടെ തുടര്‍ച്ച ഈ രീതിയിലല്ലാതെ കഴിയില്ല എന്നതിനാലാണ് ഇത്ര വിശദീകരിക്കേണ്ടി വന്നത്.
ഇനി പരിശുദ്ധ ഖുര്‍‌ആന്‍ പ്രപഞ്ചോല്‍‌പത്തിയെ കുറിച്ച് എന്തു പഠിപ്പിക്കുന്നു എന്നാണോ? ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ ഖുര്‍‌ആന്‍ പ്രപഞ്ചോല്‍‌പത്തിയെ കുറിച്ച് ഒന്നും തന്നെ പഠിപ്പിക്കുന്നില്ല . ഖുര്‍‌ആനിന്റെ ദൌത്യം അതല്ല. അത് പറയുന്നത് മനുഷ്യസംസ്കരണവും അതു വഴിയുള്ള ജീവിതമോക്ഷവുമാണ്. പ്രപഞ്ചമെങ്ങിനെ ഉണ്ടായി എന്നറിയാത്ത ഒരാള്‍ക്ക് മോക്ഷത്തിന്റെ വഴി അടഞ്ഞിരിക്കുന്നു എന്ന് വാദിക്കുമ്പോഴല്ലെ ഖുര്‍‌ആന്‍ ഇത് പഠിപ്പിക്കുന്നെന്ന് സമര്‍‌ത്ഥിക്കേണ്ടതുള്ളൂ.
പിന്നെയോ പലകാര്യങ്ങളെ കുറിച്ചും പറയുന്നതിന്നിടയില്‍ ആ വരികള്‍ക്കിടയില്‍ ചില കാര്യങ്ങളെ കുറിച്ച് ചില സൂചനകള്‍ പറഞ്ഞു പോകുന്നുവെന്നു മാത്രം. അങ്ങിനെ പറഞ്ഞു പോയ ചില വാചകങ്ങള്‍ ആകാശത്തെ കുറിച്ചും ഭൂമിയെ കുറിച്ചുമുള്ള പരാമര്‍‌ശങ്ങളില്‍ ചില ശാസ്ത്ര കണ്ടെത്തലുകളുമായി ഒത്തുവരുന്നു എന്നു മാത്രം. ഇത് പറയുമ്പോഴേക്ക് ചിലര്‍ ശാസ്ത്രമെന്നത് തങ്ങളുടെ അപ്പനപ്പൂന്മാരായി കൈവക്കുന്ന തറവാട്ടു സ്വത്താണെന്ന രീതിയില്‍ കുന്തവും കോലുമായി വരും . എന്നിട്ട് അറിയാത്ത കാര്യങ്ങളുമായി തെറിവിളി നടത്തും. എന്നിട്ടതിന്നു വിമര്‍‌ശനമെന്ന് ഓമനപ്പേരുമിട്ടു വിളിക്കും. അങ്ങിനെ വിമര്‍‌ശിക്കപ്പെട്ടവയെ ഒന്നു പരിജയപ്പെടാം.
അതിന്നു മുമ്പ് ഈ പോസ്റ്റില്‍ ഖുര്‍‌ആനിലെ ചില പദങ്ങളെ നിങ്ങള്‍ക്കു മുമ്പില്‍ കൊണ്ടുവരികയാണ്.
അറബിയില്‍ ആകാശം എന്നര്‍ത്ഥം വരുന്ന പദം സമാ‌അ് (samaaU) എന്നാണ്. അതിന്റെ ബഹുവചനമാകട്ടെ സമാവാത്ത് (Samaavaath) എന്നാണ്. ആകാശങ്ങള്‍ എന്നര്‍ത്ഥം. ഈ രണ്ടു പദങ്ങളും ഖുര്‍‌ആനില്‍ കാണാം, എന്നാല്‍ ഇവ ഉപയോഗിച്ച സന്ദര്‍ഭങ്ങള്‍ രണ്ടായിട്ടു തന്നെയാണ്. കൂടാതെ സമാഉല്‍ ദുനിയ (Samaa-ul-Duniyaa) എന്ന പദം മൂന്നു പ്രാവശ്യം ഖുര്‍‌ആന്‍ ഉപയോഗിച്ചിട്ടുണ്ട്.
അറബിയില്‍ രണ്ടു പദങ്ങളെ ചേര്‍ത്ത് ഒരു പദമാക്കി മാറ്റുമ്പോളാണ് ഉല്‍ എന്നത് ചേര്‍ക്കുന്നത്.
ഉദാഹരണത്തിന്നു ബൈത്തുല്‍ മാല്‍ (ബൈത്ത്-വീട് : മാല്‍- ധനം : ധനം കൈകാര്യം ചെയ്യുന്ന സ്ഥാപനം).
മസ്ജിദ് ഉല്‍ ഹറം ( മസ്ജിദ്- പള്ളി : ഹറം- പവിത്രമായ :- പവിത്രമായ പള്ളി)
അത് പോലെ സമാ‌അ്-ആകാശം(ഏകവചനമാണ്) എന്നതും ദുനിയ എന്ന ഇഹലോകം എന്നതും ചേര്‍ന്നതാണ് സമാ‌അ് ഉല്‍ ദുനിയ് ( ഇത് ഉച്ചരിക്കുന്നത് സമാഉദ്ദുനിയ എന്നാണ്) .
അതായത് ഈ ലോകമുള്‍കൊള്ളുന്ന ആകാശമാണ് സമാഉദ്ദുനിയ.
ഖുര്‍‌ആനില്‍ ഈ പദമുപയോഗിച്ച മൂന്നു വാക്യങ്ങളാണുള്ളത്.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

  1. ശരിക്ക്‌ അണിനിരന്നു നില്‍ക്കുന്നവരും,

  2. എന്നിട്ട്‌ ശക്തിയായി തടയുന്നവരും,

  3. എന്നിട്ട്‌ കീര്‍ത്തനം ചൊല്ലുന്നവരുമായ മലക്കുകളെ തന്നെയാണ സത്യം;

  4. തീര്‍ച്ചയായും നിങ്ങളുടെ ദൈവം ഏകന്‍ തന്നെയാകുന്നു.

  5. അതെ, ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവും, ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും ആയിട്ടുള്ളവന്‍.

  6. തീര്‍ച്ചയായും സമാഉദ്ദുനിയായെ നാം നക്ഷത്രാലങ്കാരത്താല്‍ മോടിപിടിപ്പിച്ചിരിക്കുന്നു.

അദ്ധ്യായം 037 സ്വാഫ്ഫാത്

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

  1. ആധിപത്യം ഏതൊരുവന്‍റെ കയ്യിലാണോ അവന്‍ അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. അവന്‍ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.

  2. നിങ്ങളില്‍ ആരാണ്‌ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന്‌ പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.

  3. ഏഴു ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍. പരമകാരുണികന്‍റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാല്‍ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ട്‌ വരൂ. വല്ല വിടവും നീ കാണുന്നുണ്ടോ?

  4. പിന്നീട്‌ രണ്ടു തവണ നീ കണ്ണിനെ തിരിച്ച്‌ കൊണ്ട്‌ വരൂ. നിന്‍റെ അടുത്തേക്ക്‌ ആ കണ്ണ്‌ പരാജയപ്പെട്ട നിലയിലും പരവശമായികൊണ്ടും മടങ്ങി വരും.

  5. സമാഉദ്ദുനിയായെ നാം ചില വിളക്കുകള്‍ കൊണ്ട്‌ അലങ്കരിച്ചിരിക്കുന്നു. അവയെ നാം പിശാചുകളെ എറിഞ്ഞോടിക്കാനുള്ളവയുമാക്കിയിരിക്കുന്നു. അവര്‍ക്കു നാം ജ്വലിക്കുന്ന നരകശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.

    വിശുദ്ധ ഖുര്‍‌ആന്‍: അദ്ധ്യായം - മുല്‍ക്ക്

    പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍

    9. നീ പറയുക: രണ്ടുദിവസ( ഘട്ട )ങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന്ന്‌ നിങ്ങള്‍ സമന്‍മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്‌? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്‌.

    10. അതില്‍ (ഭൂമിയില്‍) - അതിന്‍റെ ഉപരിഭാഗത്ത്‌ - ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിക്കുകയും അതില്‍ അഭിവൃദ്ധിയുണ്ടാക്കുകയും, അതിലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു. നാലു ദിവസ(ഘട്ട)ങ്ങളിലായിട്ടാണ്‌ (അവനത്‌ ചെയ്തത്‌.) ആവശ്യപ്പെടുന്നവര്‍ക്ക്‌ വേണ്ടി ശരിയായ അനുപാതത്തില്‍

    11. പിന്നെ അവന്‍ ആകാശത്തിന്‍റെ നേര്‍ക്ക്‌ തിരിഞ്ഞു. അത്‌ ഒരു പുകയായിരുന്നു.എന്നിട്ട്‌ അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വ്വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു.

    12. അങ്ങനെ രണ്ടുദിവസ( ഘട്ട )ങ്ങളിലായി അവയെ അവന്‍ ഏഴുആകാശങ്ങളാക്കി പൂര്‍ത്തിയാക്കി. ഓരോ ആകാശത്തിലും അതാതിന്‍റെ കാര്യം അവന്‍ നിര്‍ദേശിക്കുകയും ചെയ്തു. സമാഉദ്ദുനിയായെ നാം ചില വിളക്കുകള്‍ കൊണ്ട്‌ അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു. പ്രതാപശാലിയും സര്‍വ്വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്‌.

    13. എന്നിട്ട്‌ അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം നീ പറഞ്ഞേക്കുക: ആദ്‌, ഥമൂദ്‌ എന്നീ സമുദായങ്ങള്‍ക്ക്‌ നേരിട്ട ഭയങ്കരശിക്ഷ പോലെയുള്ള ഒരു ശിക്ഷയെപ്പറ്റി ഞാനിതാ നിങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കുന്നു.

    അദ്ധ്യായം 41-ഫുസ്സിലത്ത്-

    ഞാന്‍ ഈ ആയത്തുകള്‍ മാത്രം എടുത്ത് കൊടുക്കാതെ കുറച്ചു കൂടുതല്‍ കാണിക്കുന്നത് നിങ്ങള്‍ ചില കാര്യങ്ങള്‍ ഉള്‍കൊള്ളാന്‍ വേണ്ടിയാണ്. ഖുര്‍‌ആനില്‍ ആകാശം എന്ന പദം മാത്രം 298 തവണ വരുന്നുണ്ട്. അത് മാത്രം എടുത്ത് കൊടുത്താല്‍ ഇതെന്തോ ആകാശത്തെ കുറിച്ച് പറയുന്ന ഒരു പുസ്തകമാണെന്ന് ധരിപ്പിക്കുവാന്‍ എളുപ്പമാണ്. ഇവിടെ മുകളില്‍ മാത്രം എത്ര പ്രാവശ്യം ആകാശം കടന്നു വരുന്നു. അതൊന്നും തന്നെ ആകാശമെന്തെന്നു പഠിപ്പിക്കാനല്ല.

    ഈ സമാഉദ്ദുനിയ ഉപയോഗിച്ച മൂന്നു ഭാഗത്തും വിളക്കുകള്‍ കൊണ്ടലങ്കരിച്ചു എന്നത് വെറും യാദൃച്ഛികതയല്ല. വളരെ ബോധപൂര്‍വ്വം തന്നെയാണ്. നമ്മുടെ ദൃഷ്ടിയോഗ്യമായ അകാശമെന്നര്‍ത്ഥം. അവിടെയേ നമുക്ക് പ്രകാശത്തെ കാണുവാന്‍ കഴിയൂ എന്നു നാം പ്രകാശത്തിന്റെ ദൈര്‍ഘ്യത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ചര്‍‌ച്ച ചെയ്തതാണ്. അതായത് സമാഉദ്ദുനിയ എന്നത് നാമുള്‍കൊള്ളുന്ന ആകാശലോകത്തെ കുറിക്കുന്നതാണ്. ഭൂമിയുള്‍കൊള്ളുന്ന ഭൂമിയുടെ ആകാശത്തെ!!!!

    തുടരും ................