Thursday, June 18, 2009

പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-5

ഇനി നമുക്ക് ജബ്ബാറിന്റെ ഓരോ വിമര്‍ശനങ്ങളെയും പരിശോധിക്കാം.
ജബ്ബാറിന്റെ വിമര്‍ശനങ്ങളുടെ ഒരു സ്വഭാവം കുറെയേറെ കാര്യങ്ങള്‍ ഒരു പോസ്റ്റില്‍ കടത്തിവിടുക എന്നതാണ്. സാധാരണ ഒരു കമെന്റിലൂടെ മറുപടി നല്‍കാന്‍ ശ്രമിച്ചാല്‍ പിന്നെയും കുറെ ബാക്കിയുണ്ടാവും. അതിന്നിടയില്‍ പുതിയ പോസ്റ്റുമിടും. ഒരു എ.കെ.47 കൊണ്ട് തുരുതുരെ വെടിവക്കുന്ന രീതി. എവിടെയെങ്കിലും കൊള്ളുമെന്ന കണക്കുകൂട്ടലില്‍. അതിനാല്‍ ഓരോ ആരോപണങ്ങളെയുമെടുത്ത് നമുക്കു പരിശോധിക്കേണ്ടി വരുന്നു. കൂടാതെ നിര്‍മാണമെന്നത് (construction ) നശീകരണത്തെപ്പോലെ അത്ര വേഗത്തിലാവില്ല. ഒരു വീടുണ്ടാക്കാന്‍ വര്‍ഷങ്ങളെടുക്കും. പൊളിക്കാന്‍ അത്ര പണിയില്ലല്ലോ.
ആരോപണം-1
ഖുര്‍ ആനിലും ഹദീസിലും പ്രപഞ്ചസൃഷ്ടിയുടെ വിശദാംശങ്ങള്‍ വിവരിച്ചിട്ടുള്ളതിപ്രകാരമാണ്: وَهُوَ ٱلَّذِي خَلَق ٱلسَّمَٰوَٰتِ وَٱلأَرْضَ فِي سِتَّةِ أَيَّامٍ وَكَانَ عَرْشُهُ عَلَى ٱلْمَآءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً وَلَئِن قُلْتَ إِنَّكُمْ مَّبْعُوثُونَ مِن بَعْدِ ٱلْمَوْتِ لَيَقُولَنَّ ٱلَّذِينَ كَفَرُوۤاْ إِنْ هَـٰذَآ إِلاَّ سِحْرٌ مُّبِينٌ And He it is Who created the heavens and the earth in six days, the first of which was Sunday and the last, Friday — and His Throne, before creating them, was upon the water, borne by the winds — that He might try you (li-yabluwakum is semantically connected to khalaqa, ‘He [Who] created’), in other words, He created them and all that is beneficial and good for you in them, in order to test you: which of you is best in conduct, that is, [which of you] is most obedient to God. And if you were to say, O Muhammad (s), to them: ‘Truly you shall be raised again after death’, those who disbelieve will say, ‘This, Qur’ān that speaks of resurrection — or, [this] that you are saying — is nothing but manifest, clear, sorcery’ (sihrun: a variant reading has sāhirun, ‘sorcerer’, in which case the reference is to the Prophet (s). [Tafsir al-Jalalayn, trans. Feras Hamza] وَهُوَ ٱلَّذِي خَلَق ٱلسَّمَٰوَٰتِ وَٱلأَرْضَ فِي سِتَّةِ أَيَّامٍ وَكَانَ عَرْشُهُ عَلَى ٱلْمَآءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً وَلَئِن قُلْتَ إِنَّكُمْ مَّبْعُوثُونَ مِن بَعْدِ ٱلْمَوْتِ لَيَقُولَنَّ ٱلَّذِينَ كَفَرُوۤاْ إِنْ هَـٰذَآ إِلاَّ سِحْرٌ مُّبِينٌ “ആറു ദിവസങ്ങളിലായി ഭൂമിയെയും ആകാശത്തെയും അല്ലാഹു സൃഷ്ടിച്ചു. ( അതിനുമുന്‍പ്) അവന്റെ സിംഹാസനം വെള്ളത്തിനു മുകളിലായിരുന്നു. ”[11:7] ആറു ദിവസം കൊണ്ടാണു പ്രപഞ്ച സൃഷ്ടി നടന്നതെന്നും അതിനു മുന്‍പ് ദൈവ ചൈതന്യം ജലോപരി ചലിച്ചുകൊണ്ടിരുന്നു എന്നും ബൈബിളും പ്രസ്താവിക്കുന്നു. (ഉല്‍പ്പത്തി: 1:2) ആകാശഭൂമികളുടെ സൃഷ്ടിയെക്കുറിച്ച് ആലോചിച്ചു തുടങ്ങും മുമ്പേ സൃഷ്ടികര്‍ത്താവിന് ഇട്ടിരിപ്പാന്‍ ഒരു സിംഹാസനവും അതു സ്ഥാപിച്ചു വെക്കാന്‍ ഒരു ജലാശയവും അത്യാവശ്യം വേണ്ട മറ്റു സാധനസാമഗ്രികളുമൊക്കെ ഉണ്ടായിരുന്നു എന്നു തന്നെയാണു ഹദീസുകളിലും മറ്റും വിശദീകരിച്ചിട്ടുള്ളത്. “ആദിയില്‍ അല്ലാഹു മാത്രമാണുണ്ടായിരുന്നത്. മറ്റൊരു വസ്തുവും ഉണ്ടായിരുന്നില്ല. അവന്റെ സിംഹാസനം അന്നു വെള്ളത്തിനു മീതെയാണു സ്ഥിതി ചെയ്തിരുന്നത്. അങ്ങിനെ ഒരു ഏടില്‍ അവന്‍ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി. അനന്തരം ആകാശഭൂമികളെ സൃഷ്ടിച്ചു.”(ബുഖാരി)
ഖുര്‍‌ആനിലെ ഒരു കാര്യം വ്യഖ്യാനിക്കുമ്പോള്‍ മുസ്ലിങ്ങള്‍ മുഖവിലക്കെടുക്കുന്ന ഒരു സാമാന്യതത്വമുണ്ട്. ഖുര്‍‌ആനിനെ വ്യാഖ്യാനിക്കുമ്പോള്‍ ഏതെങ്കിലും ഭാഗം പ്രവാചകനിലൂടെ പഠിപ്പിക്കപ്പെട്ടതല്ലെങ്കില്‍ അംഗീകരിക്കേണ്ടതില്ല എന്നതാണ്. അതായത് ഒരാളുടെ വ്യാഖ്യാനത്തില്‍ അയാളുടെ മനപ്പൂര്‍വമല്ലാത്ത ഏതെങ്കിലുമൊരു ഭാഗം പ്രവാചകനിലൂടെ വന്നതല്ലാ എന്ന് വരികയും അത് സ്വീകാര്യമല്ലാതാവുകയുമാണെങ്കില്‍ ഒഴിവാക്കാവുന്നതാണ്. എന്നാല്‍ പ്രവാചകനിലൂടെ സ്ഥിരപ്പെട്ടതാകട്ടെ നമ്മുടെ യുക്തിക്കു നിരക്കുന്നതല്ല എന്ന കാരണത്താല്‍ ഒരു വിധത്തിലും ഒഴിവാക്കാന്‍ പാടില്ലാത്തതുമാണ്.
പ്രവാചക വചനങ്ങളെയും ചര്യകളെയും കുറിക്കുവാനുപയോഗിക്കുന്ന പദം ഹദീസ് എന്നാണ്. ഇനി ഹദീസ് എന്ന പദമാണ് ഞാന്‍ ഉപയോഗിക്കുക. പ്രവാചകനില്‍ നിന്നു തന്നെ എന്നുറപ്പു വരുത്തിയ ഹദീസുകളെ നമുക്കു കണക്കിലെടുക്കേണ്ടതുള്ളൂ എന്നര്‍ത്ഥം.
മുകളില്‍ കൊടുത്ത ജലാലൈനിയിലെ വ്യാഖ്യാനത്തിലെ ദിവസങ്ങള്‍ തിരിച്ച സൃഷ്ടികഥനം ഹദീസുകളില്‍ ഉള്ളതല്ല. ഒരു സഹീഹായ ഹദീസുകളിലും ഇങ്ങിനെ ഒരു ചരിത്രം പഠിപ്പിക്കുന്നില്ല.
ഇതിലെ മറ്റൊരു വസ്തുത ദിവസം എന്നത് തന്നെ ഭൂമിയുടെ സൃഷ്ടിപ്പിനു ശേഷം ഉണ്ടാകുന്ന ഒരു സംഭവമാണ്. എന്നാലോ ബുഖാരി എന്നെഴുതി മുകളില്‍ കൊടുത്ത ഹദീസിനെ മുസ്ലിങ്ങള്‍ അംഗീകരിക്കുകയും ചെയ്യുന്നു.
വ്യാഖ്യാനങ്ങള്‍ ഖുര്‍‌ആനു സമമായി ഒരു മുസ്ലിമും കരുതുന്നില്ല, അതിനാല്‍ ഒരു വ്യഖ്യാതാവിന്റെയും അറിവിന്റെ പരിമിതിയെ ഖുര്‍‌ആനിന്റെ പരിമിതി ആകുന്നില്ല. അത് ജലാലൈനി ആയാലും മൌദൂദിയുടെ ആയാലും.
മുഹമ്മദ്നബി കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ഈ ‘നാടോടിക്കഥ’ പുനരാവിഷ്കരിച്ചപ്പോള്‍ കാര്യങ്ങള്‍ വളരെയേറെ മാറി മറിഞ്ഞു. “അല്ലാഹു ഭൂമിയെ ശനിയാഴ്ച്ച പടച്ചു. ..ഞായറാഴ്ച്ച പര്‍വ്വതങ്ങള്‍ സൃഷ്ടിച്ചു. മരങ്ങള്‍ തിങ്കളാഴ്ച്ചയും മുന്തിരിവള്ളി അഥവാ ഫലവത്തായ സാധനങ്ങള്‍ ചൊവ്വാഴ്ച്ച പടച്ചു. മത്സ്യത്തെ ബുധനാഴ്ച്ചയും മറ്റു ജീവജാലങ്ങളെ വ്യാഴാഴ്ച്ചയും സൃഷ്ടിച്ചു. ആദമിനെ അവസാന സൃഷ്ടിയായി പകലിന്റെ അവസാന മണിക്കൂറില്‍ അസര്‍ മുതല്‍ രാത്രി വരെയുള്ള സമയത്തിനിടയില്‍ വെള്ളിയാഴ്ച്ച ദിവസത്തിലും അവന്‍ സൃഷ്ടിച്ചിരിക്കുന്നു.” [ഹദീസ്]
ഇത് എവിടെനിന്നും കിട്ടി എന്ന് ആരോപണമുന്നയിച്ച ആള്‍ ധാര്‍മികത എന്നത് യുക്തിവാദികള്‍ക്കു ബാധകമാണെങ്കില്‍ ഒന്ന് പറഞ്ഞു തരണം. ഇല്ലാത്ത കാര്യങ്ങള്‍ കെട്ടിവച്ച് വിമര്‍ശിക്കുന്ന രീതി ശരിയല്ലല്ലോ.
وَهُوَ ٱلَّذِي خَلَق ٱلسَّمَٰوَٰتِ وَٱلأَرْضَ فِي سِتَّةِ أَيَّامٍ وَكَانَ عَرْشُهُ عَلَى ٱلْمَآءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً وَلَئِن قُلْتَ إِنَّكُمْ مَّبْعُوثُونَ مِن بَعْدِ ٱلْمَوْتِ لَيَقُولَنَّ ٱلَّذِينَ كَفَرُوۤاْ إِنْ هَـٰذَآ إِلاَّ سِحْرٌ مُّبِينٌ “ആറു ദിവസങ്ങളിലായി ഭൂമിയെയും ആകാശത്തെയും അല്ലാഹു സൃഷ്ടിച്ചു. ( അതിനുമുന്‍പ്) അവന്റെ സിംഹാസനം വെള്ളത്തിനു മുകളിലായിരുന്നു. ”[11:7]
എന്ന വാക്യത്തില്‍ രണ്ട് കാര്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നു.
1. ആറു ദിവസങ്ങളിലായി ഭൂമിയെയും ആകാശത്തെയും അല്ലാഹു സൃഷ്ടിച്ചു.
2.( അതിനുമുന്‍പ്) അവന്റെ സിംഹാസനം വെള്ളത്തിനു മുകളിലായിരുന്നു.
ഒന്നാമത്തെതിന്ന് മറുപടി
അറബിയില്‍ യൌം (Yaum) എന്ന പദമാണിവിടെ ഉപയോഗിച്ചിരിക്കുന്നത്. യൌം എന്നതിന്നു ദിവസം എന്നും കാലഘട്ടമെന്നും (Age) അര്‍ത്ഥം വരുന്നു. അതായത് 24 മണിക്കൂര്‍ ഉള്‍കൊള്ളുന്ന ഒരു നിശ്ചിത സമയം മാത്രമല്ല യൌം എന്ന വാക്കില്‍ ഉള്‍കൊള്ളിക്കാവുന്നത്. അത് ഓരോ യൌമും ഒരേ അളവാകണമെന്നുമില്ല. ഇത് പ്രപഞ്ചത്തിന്റെ ചരിത്രം നാം വിശകലനം ചെയ്യുമ്പോള്‍ ഇതേരീതി പിന്തുടര്‍ന്നത് നാം കണ്ടതാണ്.
ഇനി ഞാന്‍ അറബിക് പദങ്ങളെ കൊണ്ടുള്ള ഒരു കസര്‍ത്ത് നടത്തുകയാണെന്ന് ആര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ ബ്രിട്ടീഷ് ഓറിയന്റലിസ്റ്റ് ആയ എഡ്വാര്‍‌ഡ് വില്യം ലയിനിന്റെ അറബിക് ലക്സികോണ്‍ നോക്കാവുന്നതാണ്. അതില്‍ യൌം എന്നതിന്നു കൊടുത്ത അര്‍ത്ഥങ്ങള്‍ നോക്കുക. ഏറ്റവും നല്ല അറബിക് ഇംഗ്ലീഷ് ശബ്ദതാരാവലി എന്നറിയപ്പെടുന്നത് മുസ്ലിങ്ങള്‍ എഴുതിയതല്ല, മറിച്ച് ലയിനിന്റെതാണ്.

Ya-Waw-Miim = day, era, time, today, this/that day, age/period of time, rising of the sun till it's resting, accident or event.

yawm n.m. (pl. ayyam)

ബിഗ്ന്ബാംഗിനു ശേഷമുള്ള ഹാഡ്രോനിക് എയ്ജ് (Hadronic Age) ഒരു സെകന്റിനെ പതിനായിരം ഭാഗമാക്കിയതില്‍ ഒരംശമാണെങ്കില്‍ സ്റ്റാര്‍ എയ്ജ് (Star Age) ആയിരം കോടി പ്രകാശവര്‍ഷത്തിന്നു മുകളിലാണ്. നമ്മുടെ പുതിയ അറിവുകള്‍ പോലും കാലത്തെ വിശദീകരിക്കാന്‍ വളരെ ദൈര്‍‌ഘ്യവ്യത്യാസമുണ്ടെങ്കിലും Age എന്ന പദം തന്നെ ഉപയോഗിക്കുന്നുവെന്നത് ഖുര്‍‌ആനിന്റെ ഈ യൌമിനെ കളിയാക്കുന്നവര്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

ആറു യൌമുകള്‍ എന്നതിന്റെ വിശദീകരണം നമ്മുടെ കയ്യിലില്ല, ആറ് എന്നതല്ലാതെ. അതെത്ര വ്യത്യാസം, ഒരോ യൌമും ഒരേ കാലയളവോ അല്ലേ എന്നെല്ലാം ചോദിച്ചിട്ട് കാര്യവുമില്ല. ചോദിക്കുന്നവരെ പോലെ ചോദിക്കപ്പെടുന്നവരും അറിയാത്ത കാര്യങ്ങളാണവ.
നമുക്കൊരു വിവരവുമില്ല. ആറു യൌമുകളിലായി സൃഷ്ടിച്ചു എന്നല്ലാതെ അതിങ്ങനെ ഇത്ര കാലയളവില്‍ എന്ന് ഒരിടത്തും ഒരു സൂചനയുമില്ല, തനിക്കൊരു കാര്യം അറിയില്ല എന്നതിനാല്‍ അതില്ല എന്നു പറയാന്‍ ആവില്ലല്ലോ?
നമ്മുടെ അറിവ് നമ്മുടെ പഞ്ചേന്ദ്രിയങ്ങളുടെ ബോധത്തിന്റെ ഉല്പന്നമാണ്. അതിലെ ഒരു ഇന്ദ്രിയമില്ല എങ്കില്‍ നമ്മുടെ അറിവെത്ര കുറയും എന്നതിന്ന് അന്ധരുടെ ലോകത്തെ ഉദാഹരിച്ചൊരിക്കല്‍ പറഞ്ഞതാണ്. ആവര്‍‌ത്തിക്കുന്നില്ല. മാത്രമല്ല അറിവിന്റെ 80% കാഴ്ച്ചയിലൂടെയാണെന്നത് ശാസ്ത്രവും. അപ്പോള്‍ ഈ ഒന്നാമത്തെ പ്രപഞ്ചത്തെ കുറിച്ചു തന്നെ വളരെ കുറച്ചറിയുന്ന നാം സമാഉദ്ദുനിയ കൂടാതെയുള്ള ആറു ആകാശത്തെ കുറിച്ചറിയില്ലാ എന്നതിനാല്‍ നിഷേധിക്കുന്നത് എത്ര വിഢ്ഢിത്തമാണ്.
എനിക്കു വന്ന കമെന്റിലെ ഒരു ലിങ്കിലൂടെ പോയപ്പോള്‍ കിട്ടിയ ചില ആശയങ്ങള്‍ ശാസ്ത്രലോകത്ത് ഇങ്ങിനെ ഒരു ചര്‍ച്ച സജീവമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ( കമെന്റിട്ട കിച്ചുവിന്നു പ്രത്യേക നന്ദി).
ആറ് യൌമുകളിലായി അകാശത്തെ സൃഷ്ടിച്ചു എന്നല്ല പറയുന്നത്, ആകാശങ്ങളെ എന്നു തന്നെയാണ്. മാത്രമല്ല മറ്റു ഭാഗങ്ങളില്‍ ഈ ആകാശമെന്നത് ഏഴായി നിജപ്പെടുത്തുന്നുണ്ട്.
നമ്മുടെ പ്രപഞ്ചലോകത്തിന്നപ്പുറമുള്ള മറ്റൊരു പ്രപഞ്ചം നമ്മുടെ സങ്കല്‍‌പനത്തില്‍ ഉള്‍കൊള്ളാനാവാത്തത് സൂപര്‍സ്ട്രിങ്ങ് തിയറി എനിക്കു മനസ്സിലാവാത്തതിനാല്‍ അങ്ങിനെ ഒന്നിനു സാധ്യതയില്ല എന്ന് വാദിക്കുന്നത് പോലെയാകും. എനിക്കത്രയേ വിവരമുള്ളൂ എന്ന് ഞാന്‍ കരുതിയാല്‍ തീരുന്ന പ്രശ്നം.
തുടരും....................

19 comments:

ലൂസിഫര്‍ said...

തനിക്കൊരു കാര്യം അറിയില്ല എന്നതിനാല്‍ അതില്ല എന്നു പറയാന്‍ ആവില്ലല്ലോ?

അങ്ങനെ പറയരുത് , അങ്ങ് ഇതൊക്കെ നടന്നത് പോലെയല്ലേ വിശദീകരിക്കുന്നത് ? , നേരിട്ട് കണ്ടത് പോലെ . അപ്പൊ എല്ലാം വിശദീകരിക്കണം .
കമണ്റ്റ്‌ വരില്ല എന്നറിയാം , ഇതാണല്ലോ പുതിയ മോഡല്‍ സംവാദം ,

കാട്ടിപ്പരുത്തി said...

ഹെന്റെ ലൂസിഫറേ-
ഇതൊക്കെ ശാസ്ത്രം പറയുന്നത് ഒന്നെടുത്ത് പറയുന്നേ ഉള്ളൂ, കാര്യമില്ലാത്ത കമെന്റ് വരില്ല, എന്തെങ്കിലും വിഷയത്തോടടുപ്പമുള്ളത് പറയൂ,

Anonymous said...

When politically correct and culturally diverse societies agree to ‘the reasonable’ Muslim demands for their ‘religious rights,’ they also get the other components under the table. Here’s how it works:
As long as the Muslim population remains around 1% of any given country they will be regarded as a peace-loving minority and not as a threat to anyone. In fact, they may be featured in articles and films, stereotyped for their colorful uniqueness:
United States — Muslim 1.0%
Australia — Muslim 1.5%
Canada — Muslim 1.9%
China — Muslim 1%-2%
Italy — Muslim 1.5%
Norway — Muslim 1.8%
At 2% and 3% they begin to proselytize from other ethnic minorities and disaffected groups with major recruiting from the jails and among street gangs:
Denmark — Muslim 2%
Germany — Muslim 3.7%
United Kingdom — Muslim 2.7%
Spain — Muslim 4%
Thailand — Muslim 4.6%
From 5% on they exercise an inordinate influence in proportion to their percentage of the population.
They will push for the introduction of halal (clean by Islamic standards) food, thereby securing food preparation jobs for Muslims. They will increase pressure on supermarket chains to feature it on their shelves — along with threats for failure to comply. ( United States ).
France — Muslim 8%
Philippines — Muslim 5%
Sweden — Muslim 5%
Switzerland — Muslim 4.3%
The Netherlands — Muslim 5.5%
Trinidad &Tobago — Muslim 5.8%
At this point, they will work to get the ruling government to allow them to rule themselves under Sharia, the Islamic Law. The ultimate goal of Islam is not to convert the world but to establish Sharia law over the entire world.
When Muslims reach 10% of the population, they will increase lawlessness as a means of complaint about their conditions ( Paris –car-burnings). Any non-Muslim action that offends Islam will result in uprisings and threats ( Amsterdam - Mohammed cartoons).
Guyana — Muslim 10%
India — Muslim 13.4%
Israel — Muslim 16%
Kenya — Muslim 10%
Russia — Muslim 10-15%
After reaching 20% expect hair-trigger rioting, jihad militia formations, sporadic killings and church and synagogue burning:
Ethiopia — Muslim 32.8%
At 40% you will find widespread massacres, chronic terror attacks and ongoing militia warfare:
Bosnia — Muslim 40%
Chad — Muslim 53.1%
Lebanon — Muslim 59.7%
From 60% you may expect unfettered persecution of non-believers and other religions, sporadic ethnic cleansing (genocide), use of Sharia Law as a weapon and Jizya, the tax placed on infidels:
Albania — Muslim 70%
Malaysia — Muslim 60.4%
Qatar — Muslim 77.5%
Sudan — Muslim 70%
After 80% expect State run ethnic cleansing and genocide:
Bangladesh — Muslim 83%
Egypt — Muslim 90%
Gaza — Muslim 98.7%
Indonesia — Muslim 86.1%
Iran — Muslim 98%
Iraq — Muslim 97%
Jordan — Muslim 92%
Morocco — Muslim 98.7%
Pakistan — Muslim 97%
Palestine — Muslim 99%
Syria — Muslim 90%
Tajikistan — Muslim 90%
Turkey — Muslim 99.8%
United Arab Emirates — Muslim 96%
100% will usher in the peace of ‘Dar-es-Salaam’ — the Islamic House of Peace — there’s supposed to be peace because everybody is a Muslim:
Afghanistan — Muslim 100%
Saudi Arabia — Muslim 100%
Somalia — Muslim 100%
Yemen — Muslim 99.9%
Of course, that’s not the case. To satisfy their blood lust, Muslims then start killing each other for a variety of reasons.
‘Before I was nine I had learned the basic canon of Arab life. It was me against my brother; me and my brother against our father; my family against my cousins and the clan; the clan against the tribe; and the tribe against the world and all of us against the infidel. – Leon Uris, ‘The Haj’
It is good to remember that in many, many countries, such as France, the Muslim populations are centered around ghettos based on their ethnicity. Muslims do not integrate into the community at large. Therefore, they exercise more power than their national average would indicate.

കാട്ടിപ്പരുത്തി said...

അജ്ഞാതന്‍-
പ്രപഞ്ചോത്പത്തിയെ കുറിച്ച ഖുര്‍‌ആന്‍ പരാമര്‍ശങ്ങളിലെ ശാസ്ത്രീയാബദ്ധങ്ങളെ കുറിച്ച് യുക്തിവാദികള്‍ക്ക് എന്തു പറയാനുണ്ടെന്നു മനസ്സിലായി-

മാഷെ ഞങ്ങളെല്ലാം ഇപ്പോള്‍ ജീവിക്കുന്നത് 96% മുസ്ലിങ്ങളെന്നെഴുതിയ യു.എ.ഈയിലാണ്. ഇവിടുള്ള അന്യമതസ്ഥര്‍ക്കെല്ലാം ഭയങ്കര പ്രശ്നങ്ങളല്ലെ?

നമുക്ക് വിഷയത്തെ പറ്റി ഒന്നും മിണ്ടാനില്ലല്ലോ?

വലിയ പോസ്റ്റിട്ട് അതിന്ന് കമെന്റുകള്‍ കൊടുത്തിരുന്ന വമ്പന്മാരെല്ലാം എവിടെ?

Jack said...

ഖുര്‍‌ആനിനെ വ്യാഖ്യാനിക്കുമ്പോള്‍ ഏതെങ്കിലും ഭാഗം പ്രവാചകനിലൂടെ പഠിപ്പിക്കപ്പെട്ടതല്ലെങ്കില്‍ അംഗീകരിക്കേണ്ടതില്ല.

അതായത് ഹദീസിന്റെ പിൻബലമുള്ള വ്യഖ്യാനങ്ങൾ മാത്രമേ അംഗീകരിക്കാവൂ. ഈ വസ്തുത നല്ലവണ്ണം മനസ്സിൽ കുറിച്ചിടുക. കൂടെക്കൂടെ ആവശ്യം വരും.

ജലാലൈനിയിലെ വ്യാഖ്യാനത്തിലെ ദിവസങ്ങള്‍ തിരിച്ച സൃഷ്ടികഥനം ഹദീസുകളില്‍ ഉള്ളതല്ല.
ഇത് എവിടെനിന്നും കിട്ടി എന്ന് ഒന്ന് പറഞ്ഞു തരണം.


ഇതാ ഇവിടെ നിന്ന് : സഹീഹ് മുസ്ലിം, ഹദീസ് നംബർ. 6707

أخذ رسول الله صلى الله عليه وسلم بيدي فقال
خلق الله التربة يوم السبت
وخلق فيها الجبال يوم الأحد
وخلق الشجر يوم الإثنين
وخلق المكروه يوم الثلاثاء
وخلق النور يوم الأربعاء وبث فيها الدواب يوم الخميس
وخلق آدم عليه السلام بعد العصر من يوم الجمعة في آخر
الخلق في آخر ساعة من ساعات الجمعة فيما بين العصر إلى الليل

ഇനി ഗവേഷണം ചെയ്ത് സഹീഹ് മുസ്ലിമിലെ ഈ ഹദീസ് സഹീഹ് അല്ല എന്നു തെളിയിക്കരുതേ.

ആറു ദിവസങ്ങൾ എന്നത് ഈരണ്ടു യൌമുകൾ വീതമുള്ള മൂന്ന് ഘട്ടങ്ങളായിട്ടാണ് വിഭജിച്ചിട്ടുള്ളത്. അപ്പോൽ യൌം ന് ഘട്ടങ്ങൾ എന്ന് അർത്ഥം കൊടുക്കുന്നത് ന്യായീകരിക്കാവുന്നല്ല,
എഡ്വാര്‍‌ഡ് വില്യം ലയിനിന്റെ അറബിക് ലക്സികോണ്‍ നോക്കി ഖുറാനെ വ്യാഖ്യാനിക്കണമെന്ന് ഏത് ഹദീസിലാണുള്ളത്? ഇത് എവിടെനിന്നും കിട്ടി എന്ന്, ധാർമി കത എന്നത് ബാധകമാണെങ്കില്‍, ഒന്ന് പറഞ്ഞു തരണം. ഇല്ലാത്ത കാര്യങ്ങള്‍ കെട്ടിവച്ച് ന്യായീകരിക്കുന്നത് ശരിയല്ലല്ലോ.

ആറു യൌമുകള്‍ എന്നതിന്റെ വിശദീകരണം നമ്മുടെ കയ്യിലില്ല.

അപ്പോൾ നിങ്ങൾ യൗമിനെ വിശദീകരിച്ചതെല്ലാം വെറും കസർത്ത്.

കാട്ടിപ്പരുത്തി said...

സഹീഹ് മുസ്ലിം-6707
Abu Haraira reported that Allah's Messenger (may peace be upon him) took hold of my hands and said: Allah, the Exalted and Glorious, created the clay on Saturday and He created the mountains on Sunday and He created the trees on Monday and He created the things entailing labour on Tuesday and created light on Wednesday and lie caused the animals to spread on Thursday and created Adam (peace be upon him) after 'Asr on Friday;the last creation at the last hour of the hours of Friday, i. e. between afternoon and night.

ഇതില്‍ പ്രപഞ്ച സൃഷ്ടിപ്പിന്റെ തുടര്‍ച്ചയായ കാര്യങ്ങളല്ല വരുന്നത്. ഓരോ സൃഷ്ടിപ്പുമായി വന്ന ദിവസങ്ങളേതെല്ലാമെന്നു മാത്രമല്ലെ? ഓരോ ദിവസത്തിന്റെയും പ്രത്യേകതളായാണ് ആ വിവരണം എന്ന് ഒറ്റ വായനയില്‍ തന്നെ മനസ്സിലാകുന്നുവല്ലോ? മാത്രമല്ല ഈ ഹദീസ് വരുന്നത് അന്ത്യനാളിനെ കുറിച്ചും വിചാരണയെ കുറിച്ചും സ്വര്‍ഗ്ഗ-നരകങ്ങളെ കുറിച്ചുമുള്ള വിശദീകരണങ്ങള്‍ നല്‍കുന്ന ഭാഗത്തും. എന്തിനാണു കൂടുതല്‍ വിശദീകരണങ്ങള്‍?

Jack said...

കൂടുതല്‍ വിശദീകരണങ്ങൾ ആവശ്യമില്ല. ഈ ഹദീസിൽ നിന്ന് എനിക്ക് വേണ്ടത് ഞാൻ മനസ്സിലാക്കിക്കഴിഞ്ഞു. അത് താഴെ വരുന്നുണ്ട്. യൗം ന് ഘട്ടങ്ങൾ എന്നർത്ഥം കൊടുത്തത് തെറ്റാണെന്ന് താഴെ കൊടുത്ത വസ്തുതകളിൽ നിന്നും മനസ്സിലാക്കാം.

1. നിങ്ങൾ ഖുറാൻ വ്യഖ്യാനിക്കാനുള്ള മാനദൺഡം പാലിച്ചിട്ടില്ല.
2. ദിവസം എന്നത് നിശ്ചിത ദൈർഘ്യമുള്ള ഒരു കാലയളവാണെന്ന് ഈ ഹദീസ് സമർത്ഥിക്കുന്നു.
3. ആകെ 3 ഘട്ടങ്ങളേയുള്ളു. അതിനെ 6 ഘട്ടമാക്കി പറയേണ്ട ആവശ്യമില്ല.
4. ഖുറാനിലെ ദിവസം വിശ്വസിക്കാൻ കൊള്ളാത്ത ഒരു പദമാവും.

യൗം നെ ഘട്ടമായി ദുർവ്യാഖ്യാനം ചെയ്താണ് ജബ്ബാർ മാഷെ ഖൺഡിച്ചതെങ്കിൽ, ആ ആരോപണം അതേ പടി നിലനിൽക്കുന്നു.

പിന്നെ എന്റെ കഴിവുകേടിൽ അൽപം ലജ്ജിച്ചു കൊണ്ട് ഞാൻ പറയട്ടെ. എന്താണ് ജബ്ബാർ മാഷുടെ ആരോപണമെന്നും അതിനെ എങ്ങിനെയാണ് ഖൺഡിച്ചതെന്നും എനിക്ക് ബ്ളോഗിൽ നിന്ന് മനസ്സിലായിട്ടില്ല.

കാട്ടിപ്പരുത്തി said...

1. നിങ്ങൾ ഖുറാൻ വ്യഖ്യാനിക്കാനുള്ള മാനദൺഡം പാലിച്ചിട്ടില്ല.

ഹദീസുകളിലെവിടെയും ഈ ഭാഗങ്ങള്‍ വിശദീകരിക്കാത്തതിനാല്‍ ഈ ഭാഗങ്ങള്‍ ഇജ്‌ത്തിഹാദിനു വിധേയമായ ഭാഗങ്ങളാണു. അതിനാല്‍ മാനദണ്ഢം പാലിച്ചില്ലെന്ന വാദം അസ്ഥാനത്താണു.

2. ദിവസം എന്നത് നിശ്ചിത ദൈർഘ്യമുള്ള ഒരു കാലയളവാണെന്ന് ഈ ഹദീസ് സമർത്ഥിക്കുന്നു.

യൗം എന്ന വാക്കിന് ദിവസമെന്ന അര്‍ത്ഥമില്ല എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ഒരു വാക്ക് ഒരിടത്ത് ഒരര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നു എന്നതിനാല്‍ മറ്റൊരര്‍ത്ഥം ഭാഷയില്‍ വരില്ല എന്ന് പറയരുത്.

3. ആകെ 3 ഘട്ടങ്ങളേയുള്ളു. അതിനെ 6 ഘട്ടമാക്കി പറയേണ്ട ആവശ്യമില്ല.

നിങ്ങളുദ്ദേശിക്കുന്ന ഒരു ഘട്ടം നിങ്ങളുടെ സൃഷ്ടിയാണു. ഖുര്‍‌ആനിന്റെയല്ല.

4. ഖുറാനിലെ ദിവസം വിശ്വസിക്കാൻ കൊള്ളാത്ത ഒരു പദമാവും.

ഒരു പദം അറബിയിലുള്ളതാണു. അപ്പോള്‍ അറബി തന്നെ വിശ്വസിക്കാനാവില്ല എന്നാവും വാദം.

യൗം നെ ഘട്ടമായി ദുർവ്യാഖ്യാനം ചെയ്താണ് ജബ്ബാർ മാഷെ ഖൺഡിച്ചതെങ്കിൽ, ആ ആരോപണം അതേ പടി നിലനിൽക്കുന്നു.
ഘട്ടം എന്നല്ല കാലഘട്ടം എന്നാണു പറഞ്ഞത്, ഒരു നീണ്ട കാലയളവ്- അത് ഭാഷാപരമാണു.

പിന്നെ എന്റെ കഴിവുകേടിൽ അൽപം ലജ്ജിച്ചു കൊണ്ട് ഞാൻ പറയട്ടെ. എന്താണ് ജബ്ബാർ മാഷുടെ ആരോപണമെന്നും അതിനെ എങ്ങിനെയാണ് ഖൺഡിച്ചതെന്നും എനിക്ക് ബ്ളോഗിൽ നിന്ന് മനസ്സിലായിട്ടില്ല.

അല്പം ഫിസിക്സ് ആണു, പെട്ടെന്നു മനസ്സിലാവില്ല. അതില്‍ കുറ്റപ്പെടുത്തുന്നില്ല. പക്ഷെ അറിയാത്ത കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. ആദ്യം തന്നെ വാദിക്കുക എന്ന രീതിയില്‍ ആകാതിരിക്കുക.

Jack said...

1. ഖുര്‍‌ആനിനെ വ്യാഖ്യാനിക്കുമ്പോള്‍ ഏതെങ്കിലും ഭാഗം പ്രവാചകനിലൂടെ പഠിപ്പിക്കപ്പെട്ടതല്ലെങ്കില്‍ അംഗീകരിക്കേണ്ടതില്ല.

ഇതാണ് നിങ്ങൾ തന്ന മാനദൺഡം. ഇതനുസരിച്ച് ഇജ്തിഹാദിന് പോവേണ്ട ആവശ്യമില്ല. (ഇജ്തിഹാദ് എന്താണെന്നെനിക്ക് അറിയുകയില്ല. ഒരു നല്ല ലിങ്ക് തന്നാൽ നന്നായിരുന്നു. അതു പോലെ വേറെ മാനദൺഡങ്ങൾ ഉണ്ടെങ്കിൽ അതിന്റെയും)

2. ഓരോ യൌമും ഒരേ അളവാകണമെന്നുമില്ല
എന്ന താങ്കളുടെ പ്രസ്താവന ഹദീസിന്റെ അടിസ്ഥാനത്തിൽ തെറ്റാണെന്നാണ് ഞാൻ പറഞ്ഞത്.

3. അതുപോലെ നിങ്ങളുദ്ദേശിക്കുന്ന ഒരു ഘട്ടവും നിങ്ങളുടെ സൃഷ്ടിയാണു. ഖുര്‍‌ആനിന്റെയല്ല.

4. ഒരു പദം അറബിയിലുള്ളതാണു. അപ്പോള്‍ അറബി തന്നെ വിശ്വസിക്കാനാവില്ല എന്നാവും വാദം.
അതെ, പദം ദുർവ്യാഖ്യാനം ചെയ്താൽ

5. ഘട്ടം എന്നല്ല കാലഘട്ടം എന്നാണു പറഞ്ഞത് ശ്രദ്ധിച്ചു.
6. പക്ഷെ അറിയാത്ത കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക
ഈ ഉപദേശം സ്വീകരിക്കുന്നു. ദയവായി താഴെ കൊടുത്ത കാര്യങ്ങൾ സാധാരണക്കരുടെ ഭാഷയിൽ മനസ്സിലാക്കിത്തരിക. കഴിയുന്നതും മൂന്നോ നാലോ വാചകങ്ങളിൽ.

1. ഒന്നാമത്തെ ആരോപണമെന്തായിരുന്നു?
2. അതിന്റെ മറുപടി എന്തായിരുന്നു?
3. യൗം നെ ഇത്രയധികം വിശദീകരിക്കാൻ കാരണമെന്ത്?
4. ഏതെങ്കിലും രണ്ട് യൗമുകൾക്ക് ഒരു പൊതു കാലഘട്ടം ഉണ്ടാവുമോ?
5. ദിവസം എന്നത് തന്നെ ഭൂമിയുടെ സൃഷ്ടിപ്പിനു ശേഷം ഉണ്ടാകുന്ന ഒരു സംഭവമാണ്. ഇത് ശരിയല്ല എന്നല്ലേ 41:9 തെളിയിക്കുന്നത്?
7. ആദ്യം തന്നെ വാദിക്കുക ഞാൻ ആദ്യമായി ഒന്നും വാദിച്ചിട്ടില്ല. നിങ്ങളുടെ വാദങ്ങളിൽ എനിക്കു തെറ്റായിത്തോന്നിയ കാര്യങ്ങൾ കഴിയുന്നേടത്തോളം തെളിവു സഹിതം അവതരിപ്പിച്ചു എന്നു മാത്രം. അതു വാദിക്കുവാനല്ല. കാര്യം മനസ്സിലാക്കുവാനാണ്.

പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്ആവനില്‍-4 എന്ന ബ്ലോഗിൽ ഞാൻ 2010, ജൂണ്‍ 28 ന് ഒരു കമ്മന്റും, നന്മയും തിന്മയും വിധിയും എന്നതിൽ 2010, ജൂണ്‍ 26 ന് ഒരു കമ്മന്റും ഇട്ടിരുന്നു. അവ നിരാകരിച്ചുവോ എന്നറിയിക്കുക.

Jack said...

ഒരു പോസ്റ്റിൽ പോകാത്തതുകൊണ്ട് 2 പോസ്റ്റുകളിൽ പ്രസിദ്ധീകരിക്കുന്നു.

1. ഖുര്‍‌ആനിനെ വ്യാഖ്യാനിക്കുമ്പോള്‍ ഏതെങ്കിലും ഭാഗം പ്രവാചകനിലൂടെ പഠിപ്പിക്കപ്പെട്ടതല്ലെങ്കില്‍ അംഗീകരിക്കേണ്ടതില്ല.

ഇതാണ് നിങ്ങൾ തന്ന മാനദൺഡം. ഇതനുസരിച്ച് ഇജ്തിഹാദിന് പോവേണ്ട ആവശ്യമില്ല. (ഇജ്തിഹാദ് എന്താണെന്നെനിക്ക് അറിയുകയില്ല. ഒരു നല്ല ലിങ്ക് തന്നാൽ നന്നായിരുന്നു. അതു പോലെ വേറെ മാനദൺഡങ്ങൾ ഉണ്ടെങ്കിൽ അതിന്റെയും)

2. ഓരോ യൌമും ഒരേ അളവാകണമെന്നുമില്ല
എന്ന താങ്കളുടെ പ്രസ്താവന ഹദീസിന്റെ അടിസ്ഥാനത്തിൽ തെറ്റാണെന്നാണ് ഞാൻ പറഞ്ഞത്.

3. അതുപോലെ നിങ്ങളുദ്ദേശിക്കുന്ന ഒരു ഘട്ടവും നിങ്ങളുടെ സൃഷ്ടിയാണു. ഖുര്‍‌ആനിന്റെയല്ല.

4. ഒരു പദം അറബിയിലുള്ളതാണു. അപ്പോള്‍ അറബി തന്നെ വിശ്വസിക്കാനാവില്ല എന്നാവും വാദം.
അതെ, പദം ദുർവ്യാഖ്യാനം ചെയ്താൽ

5. ഘട്ടം എന്നല്ല കാലഘട്ടം എന്നാണു പറഞ്ഞത് ശ്രദ്ധിച്ചു.
........................ബാക്കി അടുത്തതിൽ

Jack said...

...........................മുൻ പോസ്റ്റിൽ നിന്നും തുടർച്ച
6. പക്ഷെ അറിയാത്ത കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക
ഈ ഉപദേശം സ്വീകരിക്കുന്നു. ദയവായി താഴെ കൊടുത്ത കാര്യങ്ങൾ സാധാരണക്കരുടെ ഭാഷയിൽ മനസ്സിലാക്കിത്തരിക. കഴിയുന്നതും മൂന്നോ നാലോ വാചകങ്ങളിൽ.

1. ഒന്നാമത്തെ ആരോപണമെന്തായിരുന്നു?
2. അതിന്റെ മറുപടി എന്തായിരുന്നു?
3. യൗം നെ ഇത്രയധികം വിശദീകരിക്കാൻ കാരണമെന്ത്?
4. ഏതെങ്കിലും രണ്ട് യൗമുകൾക്ക് ഒരു പൊതു കാലഘട്ടം ഉണ്ടാവുമോ?
5. ദിവസം എന്നത് തന്നെ ഭൂമിയുടെ സൃഷ്ടിപ്പിനു ശേഷം ഉണ്ടാകുന്ന ഒരു സംഭവമാണ്. ഇത് ശരിയല്ല എന്നല്ലേ 41:9 തെളിയിക്കുന്നത്?
7. ആദ്യം തന്നെ വാദിക്കുക ഞാൻ ആദ്യമായി ഒന്നും വാദിച്ചിട്ടില്ല. നിങ്ങളുടെ വാദങ്ങളിൽ എനിക്കു തെറ്റായിത്തോന്നിയ കാര്യങ്ങൾ കഴിയുന്നേടത്തോളം തെളിവു സഹിതം അവതരിപ്പിച്ചു എന്നു മാത്രം. അതു വാദിക്കുവാനല്ല. കാര്യം മനസ്സിലാക്കുവാനാണ്.

പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്ആവനില്‍-4 എന്ന ബ്ലോഗിൽ ഞാൻ 2010, ജൂണ്‍ 28 ന് ഒരു കമ്മന്റും, നന്മയും തിന്മയും വിധിയും എന്നതിൽ 2010, ജൂണ്‍ 26 ന് ഒരു കമ്മന്റും ഇട്ടിരുന്നു. അവ നിരാകരിച്ചുവോ എന്നറിയിക്കുക.

കാട്ടിപ്പരുത്തി said...

@Jack

നിങ്ങളുടെ പ്രശ്നം നിങ്ങള്‍ക്കീ വിഷയകവുമായി അടിസ്ഥാന കാര്യങ്ങളിലുള്ള അറിവില്ലായ്മയാണു. അതിനെ മറികടക്കാന്‍ നിങ്ങള്‍ തന്നെ ശ്രമിക്കുക. പ്രാഥമിക കാര്യങ്ങള്‍ തന്നെ വിശദീകരിക്കേണ്ടി വരുന്നു എന്നത് പ്രശ്നം തന്നെയാണു. എങ്കിലും ചില സൂചനകള്‍ നല്‍കാം.

1. ഖുര്‍‌ആനിനെ വ്യാഖ്യാനിക്കുമ്പോള്‍ ഏതെങ്കിലും ഭാഗം പ്രവാചകനിലൂടെ പഠിപ്പിക്കപ്പെട്ടതല്ലെങ്കില്‍ അംഗീകരിക്കേണ്ടതില്ല.

ഇതാണ് നിങ്ങൾ തന്ന മാനദൺഡം. ഇതനുസരിച്ച് ഇജ്തിഹാദിന് പോവേണ്ട ആവശ്യമില്ല. (ഇജ്തിഹാദ് എന്താണെന്നെനിക്ക് അറിയുകയില്ല. ഒരു നല്ല ലിങ്ക് തന്നാൽ നന്നായിരുന്നു. അതു പോലെ വേറെ മാനദൺഡങ്ങൾ ഉണ്ടെങ്കിൽ അതിന്റെയും)


പ്രവാചകനിലൂടെ പഠിപ്പിക്കപ്പെട്ടതെല്ലാത്ത ഒരു കാര്യം പിന്നീടുള്ള അറിവുകളുടെ അടിസ്ഥാനത്തില്‍ ചിലര്‍ രേഖപ്പെടുത്താറുണ്ട്. അവ നമുക്ക് ശരിയല്ല എന്നു തോന്നുകയാണെങ്കില്‍ ഒഴിവാക്കാം എന്നാണു ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം. ഉദാഹരണത്തിനു ഭ്രൂണ ശാസ്ത്രം വിവരിക്കുന്ന ഖുര്‍‌ആനിലെ ഭാഗങ്ങള്‍ക്ക് പ്രവാചകന്‍ വ്യാഖ്യാനം നല്‍കാത്ത കാര്യങ്ങള്‍ ആധുനിക ശാസ്ത്രം ഉപയോഗിച്ച് വിശദീകരണ യോഗ്യമാണു. പക്ഷെ ഒരാള്‍ക്ക് അംഗീകരിക്കാനും അം‌ഗീകരിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അതിന്നര്‍ത്ഥം ഖുര്‍‌ആനില്‍ ഗവേഷണങ്ങള്‍ നടത്താന്‍ സ്വാതന്ത്ര്യമില്ല എന്നല്ല. പ്രവാചകന്‍ പഠിപ്പിച്ച കാര്യങ്ങളില്‍ മാറ്റങ്ങളാകട്ടെ അനുവദനീയവുമല്ല.

2. ഓരോ യൌമും ഒരേ അളവാകണമെന്നുമില്ല
എന്ന താങ്കളുടെ പ്രസ്താവന ഹദീസിന്റെ അടിസ്ഥാനത്തിൽ തെറ്റാണെന്നാണ് ഞാൻ പറഞ്ഞത്.

ഒരു വാക്കിനു പല അര്‍ത്ഥങ്ങളുണ്ടാകും. ഖുര്‍‌ആനില്‍ തന്നെ അങ്ങിനെ ഒരേ പദം തന്നെ വ്യത്യസ്ഥ അര്‍ത്ഥങ്ങളില്‍ ഉപയോഗിച്ച പല വാക്കുകളുമുണ്ട്. യൗം ദിവസം എന്ന അര്‍ത്ഥത്തിലും ഖുര്‍‌ആനില്‍ തന്നെ ഉപയോഗിച്ച് ഭാഗങ്ങളുമുണ്ട്. അതിന്നര്‍ത്ഥം എല്ലാ ഭാഗത്തും ഒരേ അര്‍ത്ഥമാകണമെന്നില്ല എന്നു തന്നെയാണു.


4. ഒരു പദം അറബിയിലുള്ളതാണു. അപ്പോള്‍ അറബി തന്നെ വിശ്വസിക്കാനാവില്ല എന്നാവും വാദം.
അതെ, പദം ദുർവ്യാഖ്യാനം ചെയ്താൽ

അതിന്നാണു ഞാന്‍ ക്രൈസ്തവര്‍ തന്നെ തയ്യാറാക്കിയ അറബിക് ലെക്സികോണ്‍ കൊടുത്തത്.

1. ഒന്നാമത്തെ ആരോപണമെന്തായിരുന്നു?
2. അതിന്റെ മറുപടി എന്തായിരുന്നു?

പോസ്റ്റ് വായിക്കുക. രണ്ട് പോസ്റ്റും - ലിങ്ക് കൊടുത്തിട്ടുണ്ടല്ലോ-

3. യൗം നെ ഇത്രയധികം വിശദീകരിക്കാൻ കാരണമെന്ത്?


പ്രപഞ്ച ചരിത്രത്തിന്റെ ആധാരം കാലമാണു. അതിനാല്‍ കാലത്തെ കാലങ്ങളിലായി വ്യാഖ്യാന യോഗ്യമായ ഒരു പദമായി ഖുര്‍‌ആന്‍ ഉപയോഗിക്കുന്നു. അതിനാല്‍ വിശദീകരണം ആവശ്യമായി വരുന്നു. പ്രത്യേകിച്ചും ഫിസിക്സ് അത്ര എളുപ്പം വഴങ്ങാത്ത ഒരു സമൂഹത്തിനു മുമ്പില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ വേണ്ടി വരുന്നു.
4. ഏതെങ്കിലും രണ്ട് യൗമുകൾക്ക് ഒരു പൊതു കാലഘട്ടം ഉണ്ടാവുമോ?
ഉണ്ടാകാം ഉണ്ടാകാതിരിക്കാം. യൗം എന്നത് day, era, time, today, this/that day, age/period of time, rising of the sun till it's resting, accident or event എന്നെല്ലാം അര്‍ത്ഥം വരുന്ന ഒരു പദം മാത്രമാണൂ.
5. ദിവസം എന്നത് തന്നെ ഭൂമിയുടെ സൃഷ്ടിപ്പിനു ശേഷം ഉണ്ടാകുന്ന ഒരു സംഭവമാണ്. ഇത് ശരിയല്ല എന്നല്ലേ 41:9 തെളിയിക്കുന്നത്?
നീ പറയുക: രണ്ടു യൗമുകളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന്ന്‌ നിങ്ങള്‍ സമന്‍മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്‌? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്‌.41:9
രണ്ടു ഘട്ടങ്ങളായല്ല എന്നതിനു എന്തു തെളിവാണുള്ളത്
7. ആദ്യം തന്നെ വാദിക്കുക ഞാൻ ആദ്യമായി ഒന്നും വാദിച്ചിട്ടില്ല. നിങ്ങളുടെ വാദങ്ങളിൽ എനിക്കു തെറ്റായിത്തോന്നിയ കാര്യങ്ങൾ കഴിയുന്നേടത്തോളം തെളിവു സഹിതം അവതരിപ്പിച്ചു എന്നു മാത്രം. അതു വാദിക്കുവാനല്ല. കാര്യം മനസ്സിലാക്കുവാനാണ്.
പക്ഷെ, നിങ്ങള്‍ അടിസ്ഥാന കാര്യങ്ങളില്‍ ചില വായനകള്‍ നടത്തുക, എന്നാലല്ലെ തെറ്റും ശരിയും വേര്‍ത്തിരിക്കാന്‍ കഴിയൂ.

Jack said...

1. ഇവിടെ അടിസ്ഥാന പ്രശ്നം ഖുറാൻ വ്യാഖ്യാനിക്കാനുള്ള മാനദൺഡമാണ്. അതിന് ഒരു ലിങ്ക് തരേണ്ട ആവശ്യമേ ഉള്ളു. ഞാൻ പഠിച്ചത് നിങ്ങൾ അംഗീകരിച്ചു കൊള്ളണമെന്നില്ല. ഞാൻ ആരിൽ നിന്ന് പഠിച്ചു എന്നതിനെയാണ് അത് ആശ്രയിച്ചിരിക്കുന്നത്. ഏതായാലും ഷിയാക്കളിൽ നിന്ന് പഠിച്ചാൽ നിങ്ങളംഗീകരിക്കുകയില്ലല്ലോ. അടിസ്ഥാന കാര്യങ്ങളില്ലാതെ ഒരു ബ്ളോഗ് ഇട്ടത് ശരിയായില്ല.

2. ഖുര്‍‌ആനിനെ വ്യാഖ്യാനിക്കുമ്പോള്‍ ഏതെങ്കിലും ഭാഗം പ്രവാചകനിലൂടെ പഠിപ്പിക്കപ്പെട്ടതല്ലെങ്കില്‍ അംഗീകരിക്കേണ്ടതില്ല.

ഇതിന് യാതൊരു വ്യഖ്യാനത്തിന്റെയും ആവശ്യമില്ല. ഭ്രൂണ ശാസ്ത്ര ഉദാഹരണത്തിലെ ഭാഗങ്ങൾ പ്രവാചകനിലൂടെ പഠിപ്പിക്കപ്പെട്ടതല്ല. അതു കൊണ്ട് അതംഗീകരിക്കേണ്ടതില്ല. നിങ്ങളുടെ പുതിയ അർത്ഥ പ്രകാരം ഏതെങ്കിലും ഭാഗം പ്രവാചകനിലൂടെ പഠിപ്പിക്കപ്പെട്ടതല്ലെങ്കില്‍, അവ നമുക്ക് ശരിയാണ് എന്നു തോന്നുകയാണെങ്കില്‍, അംഗീകരിക്കാം എന്നതാണ്. അങ്ങനെ ഒരൊരുത്തർക്കും ഇഷ്ടം പോലെ വ്യാഖ്യാനിക്കാം. അതു തന്നെയാണിന്ന് നടന്നു കൊണ്ടിരിക്കുന്നത്. പക്ഷേ ഇതിൽ നിന്ന് മുതലെടുക്കുന്നത് അമേരിക്കക്കരും യൂറോപ്യരുമാണെന്നു മാത്രം. അവർ ഖുറാനിൽ "ശാസ്ത്രം" കാണിച്ചു കൊടുത്ത് മുസ്ലിംകളുടെ ചിലവിൽ കോടികൾ സമ്പാദിക്കുന്നു. മുസ്ലിംകൾ അതേറ്റു പാടുന്നു. വരുടെ പുസ്തകങ്ങൾക്ക് വൻ പ്രസിദ്ധീകരണം നൽകുന്നു. അതിൽ നിന്ന് ഉദ്ധരിക്കുന്നു. യഥാർത്ഥ മുസ്ലിംകളെ വിഡ്ഡികളാക്കിക്കൊണ്ട്.

ആധുനിക ശാസ്ത്രത്തിന്നനുസരിച്ച് ഖുറാനെ വ്യാഖ്യാനിച്ചാൽ അർത്ഥം ഇടക്കിടക്ക് മാറ്റേണ്ടി വരും. അത് ശരിയല്ലല്ലോ.

3. നിങ്ങളുടെ ഒരു യൗം നിശ്ചിത ദൈർഘ്യമുള്ള കാലയളവല്ല. ദിവസം, ആഴ്ച, മാസം, നൂറ്റാണ്ട്, യുഗം എന്നിവയെയെല്ലം അത് സൂചിപ്പിച്ചേക്കാം.. ജനങ്ങൾക്ക് മാർഗ്ഗ ദർശനം നൽകേണ്ട ഒരു ഗ്രന്ഥത്തിൽ ഇത്രയും വലിയ ആശയക്കുഴപ്പം ഉണ്ടാക്കുന്ന പദങ്ങൽ ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

4. ദുർവ്യാഖ്യാനം ചെയ്യുന്നത് ലെക്സികോണ്‍ അല്ല. മനുഷ്യനാണ്

5. രണ്ടു പ്രാവശ്യം ഞാംൻ ആവശ്യപ്പെട്ടിട്ടും ആരോപണവും മറുപടിയും കിട്ടിയില്ല. അവ എന്താണെന്ന് ലേഖകനു തന്നെ നിശ്ചയമില്ല എന്നാണ് എനിക്കു തോന്നുന്നുന്നത്.

6. ഏതെങ്കിലും രണ്ട് യൗമുകൾക്ക് ഒരു പൊതു കാലഘട്ടം ഉണ്ടാകാമെന്നതു കൊണ്ട് യൗമുകളുടെ എണ്ണത്തിന്നും പ്രസക്തി ഇല്ലാതായി. 365 യൗം എന്ന് പറഞ്ഞാൽ ചിലപ്പോൾ അത് വെറും ഒരു യൗം .ആകാൻ സാധ്യതയുണ്ട്. അതിന്റെ തന്നെ ദൈർഘ്യം ഒരു സെക്കന്റും ആകാം. 8 യൗമുകളെ 6 യൗമുകൾ ആക്കാൻ യതൊരു പ്രയാസവുമില്ല. ഏതെങ്കിലും രണ്ടു യൗമുകൾ മറ്റു ആറു യൗമുകളുടെ കാലഘട്ടത്തിൽ ഉൽപ്പെടുന്നുവെന്ന് പറഞ്ഞാൽ മതി. era, time, age/period of time, accident or event ഇവക്കൊന്നും സമാനമായ അറബി പദങ്ങളില്ലേ? യൗം തന്നെ ഉപയോഗിക്കേണമെന്ന് എന്തനിത്ര നിർബന്ധം.

7. യൗം നെ ഇത്രയധികം വിശദീകരിച്ചത് ജബ്ബാർ മാഷ്ക്ക് മറുപടി കൊടുക്കുവാൻ വേണ്ടിയാണെന്നാണ് ഞാൻ ധരിച്ചിരുന്നത്. പക്ഷേ അങ്ങിനെയല്ല. പ്രപഞ്ച ചരിത്രത്തിന്റെ ആധാരം കാലമായതു കൊണ്ടാണ് അങ്ങനെ ചെയ്തത്. മുകളിൽ കൊടുത്ത് തരത്തിലുള്ള ഒരു യൗം നെ ഖുറാനോ ഫിസിക്സോ ആധാരമാക്കുന്നുവെന്ന് ഞാൻ കരുതുന്നില്ല. ഫിസിക്സിലെ യൗമുകളിൽ രണ്ടു യൗമുകൾക്ക് ഒരു പൊതു കാലഘട്ടം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഇവിടെ ഒരു ഫിസിക്സുമില്ല. കാരണം ഖുറാൻ അവതരിച്ചത് ഫിസിക്സ് തീരെ വഴങ്ങാത്ത ഒരു സമൂഹത്തിനു മുമ്പിലാണല്ലോ.

8. രണ്ടു ഘട്ടങ്ങളായല്ല എന്നതിനു തെളിവ് 41:9 തന്നെയാണ്. അവിടെ ഭൂമി സൃഷ്ടിക്കൽ മാത്രമെ നടന്നിട്ടുള്ളു. വേറെ ഒരു ഘട്ടം കൂടിയുണ്ടായിരുന്നെങ്കിൽ അതു കൂടി പറയേണ്ടതായിരുന്നു. ഉള്ള ആ ഒരു ഘട്ടത്തിന് ഒരു യൗം എന്നു പറയാതെ, രണ്ടു യൗമുകൾ എടുത്തു എന്നു പറഞ്ഞതു കൊണ്ട് യൗമുകൾക്ക് ദൈർഘ്യം നിശ്ചിതമാണ് എന്നാണ് നാം മനസ്സിലാക്കേണ്ടത്. മാത്രമല്ല ഭൂമിയുടെ സൃഷ്ടിപ്പിനു മുമ്പു തന്നെ യൗമുകളുടെ ദൈർഘ്യം കൃത്യമായി നിർണ്ണയിച്ചിരുന്നു എന്നും. അല്ലഹുവിന്റെ യൗം എന്നത് ഭൂമിയുടെ സ്റ്റ്ഷ്ടിപ്പുമായോ അതിലെ യൗമുമായോ ബന്ധമില്ലാത്തതാണ് എന്ന് മനസ്സിലാക്കുക.

9. തെറ്റും ശരിയും ആപേക്ഷികമാണ്. ഒരാളുടെ ശരി മറ്റൊരാളുടെ തെറ്റായിരിക്കാം.

കാട്ടിപ്പരുത്തി said...

1. ഖുര്‍‌ആന്‍ വ്യഖ്യാനത്തിന്റെ നിയമങ്ങള്‍ ഞാന്‍ ഖുര്‍‌ആന്‍ ക്ലാസുകളില്‍ നിന്നുമാണു മനസ്സിലാക്കിയത്. അതിനാല്‍ തന്നെ ഏതെങ്കിലും ലിങ്ക് ഉണ്ടോ എന്ന് എനിക്കറിയില്ല.
2. ആധുനിക ശാസ്ത്രം പറയുന്ന കാര്യങ്ങള്‍ അമേരിക്കക്കാര്‍ പറഞ്ഞാലും യൂറോപ്പുകാര്‍ പറഞ്ഞാലും ശരിയാണെങ്കില്‍ അം‌ഗീകരിക്കുക. അറിവിനു പക്ഷഭേദമില്ല. പ്രവാചകന്‍ കാണിച്ചു തന്ന മാതൃക അതാണു. ഭൗതികമായ കാര്യങ്ങളില്‍ ആരില്‍ നിന്നും അറിവു സ്വീകരിക്കാം. അതൊരു തെറ്റാണെന്നു തോന്നിയിട്ടില്ല.
ഖുര്‍‌ആനിലെ പരാമര്‍ശങ്ങള്‍ മാറുന്നില്ല, ചിലപ്പോള്‍ ചില വ്യാഖ്യാനങ്ങള്‍ക്ക് മാറ്റം വരാറുണ്ട്. അത് സംഭവിക്കാം.
3- ആധുനിക ശാസ്ത്രം വരെ യൗം എന്നര്‍ത്ഥം വരുന്ന age വ്യത്യസ്ഥ കാലയളവില്‍ ഉപയോഗിച്ച്ത ഞാന്‍ പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-3 എന്ന പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഭാഷാപരമായി തെറ്റല്ല. നിങ്ങളുടെ വിശ്വാസമല്ല ഭാഷ.
4. എന്താണു ലെക്സികോണ്‍ എന്നു മനസ്സിലാക്കുക.
5. നിങ്ങള്‍ എന്താണു ഉദ്ദേശിക്കുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ആരോപണങ്ങളും മറുപടികളും വ്യക്തമായി പോസ്റ്റുകളില്‍ ചര്‍ച്ച ചെയ്തതാണു. മൊത്തം പത്തു പോസ്റ്റുകളുള്ള ഈ വിഷയം ഒന്നു കൂടി ആദ്യം മുതല്‍ വായിക്കുക.
6. ഞാന്‍ നിര്‍‌ബന്ധിച്ചെഴുതിയതല്ലല്ലോ ഖുര്‍‌ആന്‍ - അതിലുള്ളത് പറയാനേ കഴിയൂ.
7. ഫിസിക്സ് അറിയാത്ത ഒരാളില്‍ നിന്നല്ല ഖുര്‍‌ആന്‍ അവതീര്‍ണ്ണമായത്. മറിച്ച് എല്ലാ അറിവുകളുടെയും കേന്ദ്രത്തില്‍ നിന്നാണു. അതെ പോലെ ഒരു കാലഘട്ടത്തിലെ ജനത്തിനു വേണ്ടിയുമല്ല. അതിനാല്‍ അന്നത്തെ വ്യാഖ്യാനം മാത്രം എന്നു പറയുന്നത് ഖുര്‍‌ആനു ബാധകമാകേണ്ടതില്ല.
8. രണ്ടു യൗമുകളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ എന്നേ ഖുര്‍‌ആന്‍ പറയുന്നുള്ളൂ. അത് ഒരേ കാലമാവാം, വുത്യസ്ഥ കാലമാവാം. ഏതായാലും ഖുര്‍‌ആനിലെ പദത്തിനു മാറ്റമില്ല. അതേ യൗം ആകണമെന്നില്ല ആകാശത്തിന്റെ സൃഷ്ടിപ്പിന്നെടുത്ത യൗം. കാലം തന്നെ പ്രാപഞ്ചികമാണു. ഒരു വസ്തുവിന്റെ ത്രിമാനവുമായി ചേരുന്ന നാലാമത്തെ മാനമാണു കാലം. അത് പ്രാപഞ്ചികവുമായി ബന്ധപ്പെട്ടതാണു. ഏഴാകാശങ്ങള്‍ക്കുമുപരിയായുള്ളവനായ അല്ലാഹുവിനെ കാലം എന്ന പ്രാപഞ്ചിക പ്രതിഭാസത്തില്‍ കാണുന്നതും മനസ്സിലാക്കുന്നതും അബദ്ധമായിരിക്കും.
9. ആപേക്ഷികതയും പ്രാപഞ്ചികമാണു.

Jack said...

1. ഭൂമി പരന്നതായിരുന്നുവെന്ന് ശാസ്ത്രം പറഞ്ഞ ഒരു കാലമുണ്ടായിരുന്നു. അന്ന് ഖുറാനിൽ ഭൂമി പരന്നതായിരുന്നുവെന്ന് വ്യാഖ്യാനിക്കേണ്ടി വരും. ഇതാണ് ശാസ്ത്രത്തിന്നനുസരിച്ച് ഖുറാൻ വ്യാഖ്യാനിച്ചാലുള്ള അപകടം. അർത്ഥത്തിലോ വ്യാഖ്യാനത്തിലോ മാറ്റം വരുത്തിയാൽ തന്നെ അത് ഖുറാൻ മാറ്റി മറിക്കുന്നതിന് തുല്യമാണ്.
2. രണ്ട് Age കൾക്ക് ഒരു പൊതു കാലഘട്ടം ഇല്ലാത്ത രീതിയിലാണ് പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്ആൾനില്‍-3 എന്ന പോസ്റ്റിൽ ഉപയോഗിച്ചിട്ടുള്ളത്. അതു കൊണ്ട് രണ്ട് യൗമുകൾക്ക് ഒരു പൊതു കാലഘട്ടം ഉണ്ടാകുന്നത് നീതികരിക്കാനാവില്ല.
3. ഇതെ വരെ പറഞ്ഞതിൽ നിന്നും യൗം ന് താഴെ പറയുന്ന ഗുണങ്ങളുണ്ടെന്നാണ് നിങ്ങൾ സമർത്ഥിക്കുന്നത്.

1). യൗംന് നിശ്ചിത ദൈർഘ്യമില്ല.
2). ഒന്നിൽ കൂടുതൽ യൗമുകൾക്ക് ഒരു പൊതു കാലഘട്ടമുണ്ടാകാം.
ഇതിൽ രണ്ടിനോടും ഞാൻ യോജിക്കുന്നില്ല. പ്രത്യേകിച്ച് രണ്ടാമത്തേതിനോട്. കൂടുതൽ ചർച്ച നടന്നതു കൊണ്ട് പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല.
4. പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്ആ്നില്‍-4 എന്ന പോസ്റ്റിൽ ഞാൻ കൊടുത്ത അഭിപ്രായം ഇതേ വരേ പ്രസിദ്ധീകരിച്ചു കണ്ടില്ല. അത് ഇതിനു മുമ്പ് ചർച്ച ചെയ്യേണ്ടതായിരുന്നു. ഇനിയെങ്കിലും അത് പ്രസിദ്ധീകരിക്കുമെന്ന് കരുതുന്നു.

കാട്ടിപ്പരുത്തി said...

@Jack
1. ഭൂമി പരന്നതായിരുന്നുവെന്ന് ശാസ്ത്രം പറഞ്ഞ ഒരു കാലമുണ്ടായിരുന്നു. അന്ന് ഖുറാനിൽ ഭൂമി പരന്നതായിരുന്നുവെന്ന് വ്യാഖ്യാനിക്കേണ്ടി വരും. ഇതാണ് ശാസ്ത്രത്തിന്നനുസരിച്ച് ഖുറാൻ വ്യാഖ്യാനിച്ചാലുള്ള അപകടം. അർത്ഥത്തിലോ വ്യാഖ്യാനത്തിലോ മാറ്റം വരുത്തിയാൽ തന്നെ അത് ഖുറാൻ മാറ്റി മറിക്കുന്നതിന് തുല്യമാണ്.

ആ കാലഘട്ടങ്ങളിലൊന്നും തന്നെ ഭൂമി പരന്നതോ ഉരുണ്ടതോ എന്നത് വലിയ ഒരു പ്രശ്നമായിരുന്നില്ല. അതിനാല്‍ തന്നെ ഒരു വ്യാഖ്യാനത്തിന് പ്രസക്തിയുണ്ടായിരുന്നില്ല. വ്യാഖ്യാനങ്ങളില്‍ മാറ്റം വരുത്തുന്നത് ഖുര്‍‌ആനെ മാറ്റുന്നതിനു തുല്യമല്ല. വ്യാഖ്യാനത്തെ മാറ്റുന്നതിനു തുല്യമാവുകയേ ഉള്ളൂ.

2. രണ്ട് Age കൾക്ക് ഒരു പൊതു കാലഘട്ടം ഇല്ലാത്ത രീതിയിലാണ് പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്ആൾനില്‍-3 എന്ന പോസ്റ്റിൽ ഉപയോഗിച്ചിട്ടുള്ളത്. അതു കൊണ്ട് രണ്ട് യൗമുകൾക്ക് ഒരു പൊതു കാലഘട്ടം ഉണ്ടാകുന്നത് നീതികരിക്കാനാവില്ല.

രണ്ട് മാസങ്ങള്‍ രണ്ട് യൗമുകളാകാം അപ്പോള്‍ അത് ഒരേ സമയവും ഒരു മാസം ഒരു വര്‍ഷം എന്നിവ രണ്ട് യൗമുകളാകുമ്പോള്‍ രണ്ട് വ്യത്യസ്ഥ ദൈര്‍ഘ്യമുള്ള യൗമുകളുമാകുന്നു.

ഇതിൽ രണ്ടിനോടും ഞാൻ യോജിക്കുന്നില്ല. പ്രത്യേകിച്ച് രണ്ടാമത്തേതിനോട്. കൂടുതൽ ചർച്ച നടന്നതു കൊണ്ട് പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല.

നിങ്ങള്‍ക്ക് യോജിക്കാനും യോജിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്.

4. പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്ആ്നില്‍-4 എന്ന പോസ്റ്റിൽ ഞാൻ കൊടുത്ത അഭിപ്രായം ഇതേ വരേ പ്രസിദ്ധീകരിച്ചു കണ്ടില്ല. അത് ഇതിനു മുമ്പ് ചർച്ച ചെയ്യേണ്ടതായിരുന്നു. ഇനിയെങ്കിലും അത് പ്രസിദ്ധീകരിക്കുമെന്ന് കരുതുന്നു.

ഇവിടെ മൈല്‍ ബോക്സില്‍ കാണുന്നില്ല, ഒന്നുകൂടി അയച്ചാല്‍ പ്രസിദ്ധീകരണ യോഗ്യമാണേങ്കില്‍ തീര്‍ച്ചയായും പ്രസിദ്ധീകരിക്കാം

കാട്ടിപ്പരുത്തി said...

@ jack
നിങ്ങളുടെ കമെന്റ് മുന്നാമത്തെ പോസ്റ്റിലുണ്ട് - അതിന്റെ മറുപടിയും - എന്തോ സാങ്കേതിക പ്രശ്നങ്ങളാം നാലാമത്തെ പോസ്റ്റില്‍ കമെന്റുകള്‍ എടുക്കുന്നില്ല. അതിന്റെ സാങ്കേതിക വശം എനിക്കറിയില്ല. എന്തായാലും മൂന്നാമത്തെ പോസ്റ്റില്‍ ഈ കമെന്റ് മുമ്പേ മറുപടി പറഞ്ഞതായിരുന്നു.

Fazil said...

എന്‍റെ അഭിപ്രായത്തില്‍; ഈ ഹദീസ് പ്രകാരം പ്രപഞ്ചത്തിന്റെ സൃഷ്ടി ഏഴു ദിവസങ്ങളായാണ് വിവരിക്കുന്നത്; ഖുര്‍ആന്‍ പ്രകാരം പ്രപഞ്ചസൃഷ്ടിക്കു ആറ് ദിവസങ്ങള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. പ്രത്യക്ഷത്തില്‍ തന്നെ ഖുര്‍ആനുമായി വൈരുധ്യം പുലര്‍ത്തുന്നതിനാല്‍ ഈ ഹദീസ് ദുര്‍ബലമാണ്.

Fazil said...

Jack said...
1. ഭൂമി പരന്നതായിരുന്നുവെന്ന് ശാസ്ത്രം പറഞ്ഞ ഒരു കാലമുണ്ടായിരുന്നു. അന്ന് ഖുറാനിൽ ഭൂമി പരന്നതായിരുന്നുവെന്ന് വ്യാഖ്യാനിക്കേണ്ടി വരും.


അന്ന് ഖുര്‍ആന്‍ തന്നെ നിലവിലില്ലായിരുന്നു. ഭൂമി ഉരുണ്ടതാണ് എന്ന് BC 6 ആം നൂറ്റാണ്ടിലേ കണ്ടുപിടിക്കപ്പെട്ടതാണ്; ഇത് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്നതനിനു ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ഇത് കണ്ടുപിടിച്ചത് Pythagoras ആണ്. അതിനു ശേഷം Herodotus (431–425 BC), Plato (427–347 BC), Aristotle (384–322 BC), Eratosthenes (276–194 BC), Seleucus of Seleucia (190 BC), Strabo (64 BC – 24 AD), Claudius Ptolemy (90–168 AD) എന്നിവര്‍ ഇതിനെ അനുകൂലിക്കുന്ന നിരവധി കണ്ടുപിടുത്തങ്ങളും സൂചനകളും നല്‍കി.