Tuesday, June 23, 2009

പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-8

ജബ്ബാറിന്റെ പ്രധാന വിമര്‍‌ശനങ്ങളുടെ ചിത്രം മനസ്സിലായെന്നു കരുതുന്നു. ബ്ലോഗ് വായിക്കുന്നവരില്‍ ഭൂരിഭാഗവും ഖുര്‍‌ആനിനെ കുറിച്ച് അറിയാത്തവരായിരിക്കും. അവരോട് ഖുര്‍‌ആനില്‍ ഇങ്ങിനെ എന്നെല്ലാം തെറ്റിദ്ധരിപ്പിക്കാന്‍ അനുകൂലിക്കുന്നവര്‍‌ക്കും പ്രതികൂലിക്കുന്നവര്‍‌ക്കും എളുപ്പമാണ്. അതിനാലാണ് ഞാന്‍ പൂര്‍‌ണ്ണമായ രീതിയില്‍ കൊടുക്കുന്നത്.
ജബ്ബാറിന്റെ പോസ്റ്റിലാകട്ടെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍‌ത്തിയെടുത്ത് സന്ദേശത്തിന്റെ സ്വഭാവം തന്നെ മാറ്റുക എന്നതിലപ്പുറം മറ്റൊന്നുമല്ല.
ഇനിയുള്ള ഈ പോസ്റ്റിലെ വിമര്‍ശനങ്ങളെല്ലാം ഇവയുടെ തനിയാവര്‍ത്തനങ്ങളാണ്, അതിനാല്‍ അവയിലെ ചിലവയെ നമുക്കൊരു സാമ്പ്‌ള്‍ ടെസ്റ്റ് നടത്താം.
ആരോപണം
ٱلَّذِي جَعَلَ لَكُمُ ٱلأَرْضَ فِرَٰشاً وَٱلسَّمَاءَ بِنَآءً وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِ مِنَ ٱلثَّمَرَٰتِ رِزْقاً لَّكُمْ فَلاَ تَجْعَلُواْ للَّهِ أَندَاداً وَأَنْتُمْ تَعْلَمُونَ ഭൂമിയെ ഒരു വിരിപ്പായും ആകാശത്തെ ഒരു മേല്‍ക്കൂരയായും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. ആകാശത്തുനിന്നും അവന്‍ വെള്ളം ഇറക്കിത്തരുന്നു.(2:22) He Who assigned to you, created [for you], the earth for a couch, like a carpet that is laid out, neither extremely hard, nor extremely soft so as to make it impossible to stand firm upon it; and heaven for an edifice, like a roof; and sent down from the heaven water, wherewith He brought forth, all types of, fruits for your provision; so set not up compeers to God, that is partners in worship, while you know that He is the Creator, that you create not and that only One that creates can be God.
മറുപടി
22. നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതന്നിട്ട്‌ അത്‌ മുഖേന നിങ്ങള്‍ക്ക്‌ ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത ( നാഥനെ ). അതിനാല്‍ ( ഇതെല്ലാം ) അറിഞ്ഞ്കൊണ്ട്‌ നിങ്ങള്‍ അല്ലാഹുവിന്‌ സമന്‍മാരെ ഉണ്ടാക്കരുത്‌. (അദ്ധ്യായം -2- അല്‍ ബഖറ)
ലോകത്തിലെ ഏതു ഭാഷക്കും ഉപമാലങ്കാരം എന്ന ഒരു രീതിയുണ്ട്. കുറച്ച് സാഹിത്യഭാവന ഉണ്ടാവുന്നത് ജീവിതത്തിന്ന് കുളിരു നല്‍കും. വെറും വെറുപ്പും വിദ്വേഷവും മനസ്സില്‍ നിന്നും എഴുത്തുകളില്‍ നിന്നും പോകുവാനും അത് സഹായിക്കും.
പേന ഒരു ആയുധമാണെന്ന് ഒരാള്‍ പറയുമ്പോള്‍ ഇനി യുദ്ധം നടക്കുമ്പോള്‍ കുറച്ചാളുകളെ പേനയും കൊടുത്ത് പടക്കളത്തിലിറക്കിയാല്‍ മതിയോ എന്ന് ചോദിക്കുന്നവരോട് എന്ത് മറുപടി പറയാനാണ്.
ഭൂമിയെ മെത്ത വിരിപ്പ് എന്നല്ലാം പറയുന്നത് ശാസ്ത്രീയമായ കാര്യങ്ങളാണെന്ന്. ഹെന്റെ മാഷെ! കുട്ടികള്‍ക്ക് കവിത പഠിപ്പിക്കാനും പറ്റില്ലെ നിങ്ങളെ ? അതിലെ ഉപമാലങ്കാരമൊക്കെ ഇങ്ങനെ തന്നെ വിശദീകരിച്ച് കൊളമാക്കുമോ? അതോ ഖുര്‍‌ആന്‍ തൊടുമ്പോള്‍ മാത്രം വരുന്ന ചില പ്രത്യേക വൈചിത്ര്യ രോഗമാണോ ?
ഭൂമിയെ വിരിപ്പാക്കി എന്നത് ആദ്യം അതിന്റെ ഭാഷാ സൌന്ദര്യത്തിലെടുക്കുക, ഇത്ര നല്ല ഒരു പ്രയോഗമെവിടെ കാണാന്‍ കഴിയും.
ഇനി ശാസ്ത്രീയമായോ? ഈ പ്രപഞ്ചത്തില്‍ ഇങ്ങിനെ നന്നായി മനുഷ്യനുറങ്ങുന്ന ഒരു ലോകമെവിടെ? അകാശത്തുനിന്നു ദൈവാനുഗ്രഹത്താല്‍ ചൊരിഞ്ഞ വെള്ളവും കുടിച്ച്! ആ വെള്ളത്താല്‍ ഉതിര്‍‌ന്ന കായ്ക്കനികളെയും ഭക്ഷിച്ച്. ഇതിനെയും മഞ്ഞക്കണ്ണാടിയിലൂടെ നോക്കി നോക്കി കാഴ്ച്ച മഞ്ഞമാത്രമാകുന്നത് ഒന്നറിയുന്നത് നന്നായിരിക്കും.

ആരോപണം
ٱللَّهُ ٱلَّذِي رَفَعَ ٱلسَّمَٰوَٰتِ بِغَيْرِ عَمَدٍ تَرَوْنَهَا നിങ്ങള്‍‍ക്കു കാണാവുന്ന തൂണുകള്‍ കൂടാതെ ആകാശത്തെ അവന്‍ ഉയര്‍ത്തി...(13:2) God is He Who raised up the heavens without visible supports ....

മറുപടി
ബൈബിളില്‍ നിന്നും ഖുര്‍‌ആന്‍ കോപ്പിയടിച്ചെന്നു പറയുമ്പോള്‍ അതിന്നുള്ള ഏറ്റവും നല്ല മറുപടി മാഷു തന്നെ പറയുന്നു.
ആകാശത്തെയും ഭൂമിയേയും മാറ്റി നിറുത്തുന്നത് നമുക്ക് കാണാന്‍ കഴിയാത്ത് ഗുരുത്വാകര്‍ഷണത്തിന്റെ ഫലമാണെന്നതില്‍ ആര്‍ക്കാണ് തര്‍ക്കം. തൂണുകളുടെ ധര്‍മമെന്താണ്. അതൊരു വസ്തുവിനെ താങ്ങിനിറുത്തണം, അതല്ലേ ഇവിറ്റെ ഉദ്ദേശമുള്ളൂ. ഇത്ര ചെറിയ ആരോപണങ്ങളുമായാണൊ വരുന്നത്.

ആരോപണം
أَوَلَمْ يَرَ ٱلَّذِينَ كَفَرُوۤاْ أَنَّ ٱلسَّمَٰوَٰتِ وَٱلأَرْضَ كَانَتَا رَتْقاً فَفَتَقْنَاهُمَا وَجَعَلْنَا مِنَ ٱلْمَآءِ كُلَّ شَيْءٍ حَيٍّ أَفَلاَ يُؤْمِنُونَആകാശവും ഭൂമിയും ഒട്ടിച്ചേര്‍ന്നു കിടക്കുകയായിരുന്നു. അവയെ പിന്നീടു നാം വേര്‍പ്പെടുത്തി മാറ്റി...(21:30) Have they not ([one may] read a-wa-lam or a-lam) realised, [have they not] come to know, those who disbelieve, that the heavens and the earth were closed together and then We parted them, We made seven heavens and seven earths — or [it is meant] that the heaven was parted and began to rain, when it did not use to do so, and that the earth was parted and began to produce plants, when it did not use to do so; and We made, of water, [the water] that falls from the heaven and that springs from the earth, every living thing?, in the way of plants and otherwise: in other words, water is the cause of such [things] having life. Will they not then believe?, by affirming My Oneness?
മറുപടി
എന്താണ് ഇയാളുടെ കുഴപ്പം, എല്ലാവരും അംഗീകരിക്കുന്ന ഒരു സത്യം . ഖുര്‍‌ആനിന്റെ ദൈവികതക്കുള്ള ഏറ്റവും നല്ല തെളിവുകളില്‍ ഒന്ന്, വിമര്‍ശനത്തിനെടുത്ത് കൊടുക്കുകയും അതിനെ കുറിച്ചൊരു അഭിപ്രായവും പറയാതിരിക്കുകയും ചെയ്യുന്നതിന്റെ ഗുട്ടന്‍സ് പിടികിട്ടുന്നില്ല, ഭൂമിയും ആകാശവും ഒന്നായിരുന്നത് ഒരു വസ്തുതയല്ലേ മാഷെ? ഇതെവിടെനിന്നും കട്ടെടുത്തെഴുതി എന്നത് ഒന്ന് വ്യക്തമാക്കാമോ? അക്കാലത്ത് ആരായിരുന്നു ഇങ്ങിനെയെല്ലാം വിശ്വസിച്ചിരുന്നു എന്നത് ഒന്ന് പറയാമോ?
ആരോപണം
ആകാശവും ഭൂമിയും ഏഴു തട്ടുകളായി സൃഷ്ടിച്ചവനത്രേ അല്ലാഹു......(65:12) ٱللَّهُ ٱلَّذِي خَلَقَ سَبْعَ سَمَٰوَٰتٍ وَمِنَ ٱلأَرْضِ مِثْلَهُنَّ يَتَنَزَّلُ ٱلأَمْرُ بَيْنَهُنَّ لِّتَعْلَمُوۤاْ أَنَّ ٱللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ وَأَنَّ ٱللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْماً God it is Who created seven heavens, and of earth the like thereof, that is to say, seven earths. The command, the revelation, descends between them, between the heavens and the earth: Gabriel descends with it from the seventh heaven to the seventh earth, that you may know (li-ta‘lamū is semantically connected to an omitted clause, that is to say, ‘He apprises you of this creation and this sending down [that you may know]’), that God has power over all things and that God encompasses all things in knowledge. ഭൂമി ഗോളാകൃതിയിലാണെന്നും , ആകാശമെന്ന ഒരു വസ്തു ഭൂമിക്കു മുകളില്‍ കമഴ്ത്തി വെച്ചിട്ടില്ലെന്നും ഇന്ന് എല്ലാവര്‍ക്കും ബോദ്ധ്യപ്പെട്ട കാര്യമാണ്. ഖുര്‍ ആന്‍ എഴുതപ്പെട്ട കാലത്താകട്ടെ വളരെ വികലമായ ധാരണകളാണ് ഇക്കാര്യത്തില്‍ ആളുകള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. പ്രവാചകന്‍ തന്റെ വെളിപാടുകള്‍ അവതരിപ്പിച്ചതും വിശദീകരിച്ചതും അന്നത്തെ ധാരണകള്‍ക്കനുസരിച്ചാണ്. ഭൂമി പരന്നതാണെന്നു തന്നെയാണ് ഖുര്‍ ആനും ഹദീസും വ്യക്തമാക്കുന്നത്. “അല്ലാഹു ഭൂമി സൃഷ്ടിക്കാനുദ്ദേശിച്ചപ്പോള്‍ കാറ്റുകളോട് വീശാന്‍ കല്‍പ്പിച്ചു. അതു വീശിയപ്പോള്‍ ജലാശയങ്ങള്‍ ഇളകി. അങ്ങനെ തിരകളുണ്ടായി. അവ അന്യോന്യം കൂട്ടിമുട്ടി. കാറ്റുകള്‍ പിന്നെയും വീശിക്കൊണ്ടിരുന്നതിനാല്‍ വെള്ളം നുരച്ചു. ആ നുര കട്ടിയായി....” “അല്ലാഹു ഭൂമിയെ സൃഷ്ടിച്ചപ്പോള്‍ അത് ഒരു തട്ടായിരുന്നു. പിന്നീട് ആകാശത്തെ ഏഴു തട്ടാക്കിയതുപോലെ അതിനെ പിളര്‍ന്ന് അവന്‍ ഏഴു തട്ടുകളാക്കി. ഒരു തട്ടില്‍നിന്നു മറ്റേ തട്ടു വരെ 500വര്‍ഷത്തെ വഴിദൂരം അകലമുണ്ടാക്കുകയും ചെയ്തു.”[ ഹദീസ്-മിശ്ഖാത്]
മറുപടി
ആരോപണത്തിലെ ഈ മിഷ്താഖ് ഹദീസ് എവിടുന്നടിച്ചു മാറ്റിയതാണാവോ?
അല്ലാഹുവാകുന്നു ഏഴ്‌ ആകാശങ്ങളും ഭൂമിയില്‍ നിന്ന്‌ അവയ്ക്ക്‌ തുല്യമായതും സൃഷ്ടിച്ചവന്‍. അവയ്ക്കിടയില്‍ (അവന്‍റെ) കല്‍പന ഇറങ്ങുന്നു. അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന്‌ അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി. (വിശുദ്ധ ഖുര്‍‌ആന്‍- 65:12)
ആയത്തിന്റെ പൂര്‍ണ്ണരൂപമിതാണ്.
ഈ ഭാഗത്ത് ആകാശത്തിന്റെ തട്ടുകളെ കുറിച്ച് ഒന്നും പറയുന്നില്ല. പക്ഷെ മറ്റു ചില ഭാഗങ്ങളിലുണ്ട്.
ഒന്നാമാകാശത്തെ ക്കുറിച്ച് വളരെക്കുറിച്ചറിയുന്ന നാം ഏഴാകാശത്തിന്റെ വിവരണങ്ങളെ പരിഹസിക്കുന്നതിലെ അപഹാസ്യത സ്വയം മനസ്സിലാക്കിയാല്‍ വളരെ നല്ലത്. ഇങ്ങനെയല്ല എന്നു പറയാന്‍ എന്തു തെളിവാണ് ജബ്ബാറിന്റെ കയ്യിലുള്ളതെന്ന് ഒന്ന് വ്യക്തമാക്കിയാല്‍ കൊള്ളാമായിരുന്നു.

ആരോപണം
خَلَقَ ٱلسَّمَٰوَٰتِ وَٱلأَرْضَ بِٱلْحَقِّ يُكَوِّرُ ٱللَّيْـلَ عَلَى ٱلنَّهَـارِ وَيُكَوِّرُ ٱلنَّـهَارَ عَلَى ٱللَّيْلِ ... രാവിനെ പകലിന്മേലും പകലിനെ രാവിന്മേലും അവന്‍ ചുറ്റിപ്പൊതിയുന്നു.(39:5)
ഇവിടെ ‘കവ്വറ’[ചുറ്റിപ്പൊതിയുക](turns എന്നാണു ജലാലൈന്‍ പരിഭാഷ!) എന്ന പദത്തിന് ഭാഷോല്‍പ്പത്തി ശാസ്ത്രമനുസരിച്ച് ‘കുറത്’[പന്ത്] എന്ന പദവുമായി ബന്ധമുണ്ടെന്നും ആയതിനാല്‍ അതു പന്തു പോലുള്ള സാധനങ്ങളെ മാത്രം പൊതിയാനാണുപയോഗിക്കുന്നതെന്നുമൊക്കെയാണു കണ്ടു പിടുത്തം. രാത്രി പകലിന്മേല്‍ പൊതിയുന്നതോടെ പകല്‍ ഉരുണ്ടു കിട്ടിയല്ലോ! പകല്‍ രാത്രിയെ പൊതിയുന്നതിനാല്‍ രാത്രിയും ഉരുണ്ടതു തന്നെ. ഇനി ഭൂമിയെ ഉരുട്ടാനെന്താണു പ്രയാസം? രാത്രിയും പകലും ഉരുണ്ടതാണെങ്കില്‍ ഭൂമിയും തഥൈവ!!
മറുപടി
ആകാശങ്ങളും ഭൂമിയും അവന്‍ യാഥാര്‍ത്ഥ്യപൂര്‍വ്വം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെ ക്കൊണ്ട്‌ അവന്‍ പകലിന്‍മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട്‌ അവന്‍ രാത്രിമേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു. അറിയുക: അവനത്രെ പ്രതാപിയും ഏറെ പൊറുക്കുന്നവനും.(ഖുര്‍‌ആന്‍- 39:5)
ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു ചെറിയ കാര്യമുണ്ട്. മനുഷ്യര്‍ക്ക് അനുഗ്രഹമായ ഭൂമിയെ കുറിച്ച് സൂചിപ്പിക്കുന്നിടത്തല്ലാം അതിനെ പരന്നതായും വിരിപ്പായും പറയുന്ന ഖുര്‍‌ആന്‍ അകാശത്തെയും ഭൂമിയേയും കുറിച്ച് പറയുന്നിടത്താണ് പന്തിന്റെ രൂപത്തിലേക്കു വരുന്നത്. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പ്രാഥമികത അറിയുന്നവര്‍ ഇതൊന്നു മനസ്സിലാക്കുന്നത് നന്നായിരിക്കും.
മനുഷ്യനെ സംബന്ധിച്ച് ഭൂമി പരന്നതാണ്. അവന്റെ അറിവുമാത്രമാണ് അവനോട് പറയുന്നത് ഭൂമിയുടെ ആകൃതിയെകുറിച്ച്. അതായത് ഭൂമി മനുഷ്യനാപേക്ഷികമായി പരന്നതു തന്നെയാണ്, എന്നാല്‍ പ്രപഞ്ചവുമായി താരതമ്യം ചെയ്യുമ്പോള്‍ അതിന്റെ രൂപം ഗോളാകൃതിയിലുമാനെന്നും ആപേക്ഷികസിദ്ധാന്തം നമ്മോട് പറയുന്നു. മനുഷ്യന്റെ ആപേക്ഷികതയില്‍ ഭൂമി പരന്നതും പ്രപഞ്ചാപേക്ഷികതയില്‍ ഭൂമി ഗോളാകൃതിയിലുമെല്ലെന്ന് ആര്‍ക്കെങ്കിലും വാദമുണ്ടോ?
ആരോപണം
آيَةٌ لَّهُمُ ٱلَّيلُ نَسْلَخُ مِنْهُ ٱلنَّهَارَ فَإِذَا هُم مُّظْلِمُونَ .
രാത്രി അവര്‍ക്കൊരു ദൃഷ്ടാന്തമാണ്, അതില്‍നിന്നു പകലിനെ നാം ഊരിയെടുക്കുന്നു. (36:37)
ഇവിടെ വാള്‍ ഉറയില്‍നിന്നും ഊരിയെടുക്കുന്നപോലെയാണ് പകലിനെ രാത്രിയില്‍നിന്നും ഊരിയെടുക്കുന്നത് എന്നതിനാല്‍ ഭൂമി വാള്‍ പോലെയാണെന്നു പറയാനാകുമോ?
മറുപടി
രാത്രിയും അവര്‍ക്കൊരു ദൃഷ്ടാന്തമത്രെ . അതില്‍ നിന്ന്‌ പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവരതാ ഇരുട്ടില്‍ അകപ്പെടുന്നു.(ഖുര്‍‌ആന്‍ 36:37)
വെറുതെയെന്തിനാ വാളെടുക്കുന്നത്? മനോഹരമായ ഒരു ഭാഷാസൌന്ദര്യം ആസ്വദിക്കാനുള്ള കഴിവില്ലെങ്കില്‍ എന്തിനാ വെറുതെ പിച്ചും പേയിലേക്കും മാറ്റുന്നത്? ഊരുമ്പോളേക്ക് വാളാക്കി, ഇനി വാളു താഴെ വക്കാതെ ഒന്നു തുള്ളിയാല്‍ മതി.


ആരോപണം
إِنَّ رَبَّكُمُ ٱللَّهُ ٱلَّذِي خَلَقَ ٱلسَمَٰوَٰتِ وَٱلأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ يُغْشِي ٱلَّيلَ ٱلنَّهَارَ يَطْلُبُهُ حَثِيثاً وَٱلشَّمْسَ وَٱلْقَمَرَ وَٱلنُّجُومَ مُسَخَّرَاتٍ بِأَمْرِهِ أَلاَ لَهُ ٱلْخَلْقُ وَٱلأَمْرُ تَبَارَكَ ٱللَّهُ رَبُّ ٱلْعَالَمِينَ ഇവിടെ “പകലിനെ രാവു കൊണ്ട് മൂടുന്നു” (7:54) എന്നാണുള്ളത്. അടപ്പു കൊണ്ട് മൂടുക എന്നര്‍ഥന്മുള്ള ‘യു അശി’ എന്ന വാക്കാണുപയോഗിച്ചിരിക്കുന്നത്.

മറുപടി
തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ്‌ ആറുദിവസങ്ങളിലായി ( ഘട്ടങ്ങളിലായി ) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്‍ സിംഹാസനസ്ഥനായിരിക്കുന്നു. രാത്രിയെക്കൊണ്ട്‌ അവന്‍ പകലിനെ മൂടുന്നു. ദ്രുതഗതിയില്‍ അത്‌ പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്‍റെ കല്‍പനയ്ക്കു വിധേയമാക്കപ്പെട്ട നിലയില്‍ ( അവന്‍ സൃഷ്ടിച്ചിരിക്കുന്നു. ) അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ.്‌ ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂര്‍ണ്ണനായിരിക്കുന്നു. ( വിശുദ്ധ ഖുര്‍‌ആന്‍- 7:54)
യുഅശിക്ക് അടപ്പുകൊണ്ട് മൂടുക എന്ന പ്രയോഗം മാത്രമാണെന്ന ഏത് ലെക്സികോണില്‍ നിന്നാണാവോ കണ്ടെത്തിയത്/ ജബ്ബാറിയന്‍ ലക്സികോണ്‍ ഇറക്കാന്‍ തുടങ്ങിയോ? ആ ആയത്ത് മുഴുവനുമായി വായിക്കുന്ന നിങ്ങളോട് കൂടുതല്‍ വിശദീകരിക്കേണ്ടതു തന്നെയില്ല.
ആരോപണം
أَلَمْ تَرَ أَنَّ ٱللَّهَ يُولِجُ ٱلْلَّيْلَ فِي ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِي ٱلْلَّيْلِ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ كُلٌّ يَجْرِيۤ إِلَىٰ أَجَلٍ مُّسَمًّى وَأَنَّ ٱللَّهَ بِمَا تَعْمَلُونَ خَبِيرٌ.
അല്ലാഹു രാത്രിമേല്‍ പകലിനെയും പകലിന്മേല്‍ രാത്രിയേയും കോര്‍ത്തു വലിക്കുന്നതു നിങ്ങള്‍ കാണുന്നില്ലേ?(31:29)
സൂചിയും നൂലും കോര്‍ത്തു വലിക്കുമ്പോലെയാണു രാത്രിയും പകലും പരസ്പരം കോര്‍ത്തു വലിക്കുന്നത് എന്നതിനാല്‍ ഭൂമി ഒരു നൂലു പോലെ നീണ്ടതാണെന്നാരെങ്കിലും വ്യാഖ്യാനിച്ചു കളയുമോ?

മറുപടി
അല്ലാഹു രാത്രിയെ പകലില്‍ പ്രവേശിപ്പിക്കുകയും, പകലിനെ രാത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു എന്ന്‌ നീ ചിന്തിച്ചു നോക്കിയിട്ടില്ലേ? അവന്‍ സൂര്യനെയും ചന്ദ്രനെയും അധീനപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം നിര്‍ണിതമായ ഒരു അവധിവരെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണെന്നും (നീ ആലോചിച്ചിട്ടില്ലേ?) (വിശുദ്ധ ഖുര്‍‌ആന്‍ 31:29)
ഒരു കൂട്ടരെ വിമര്‍ശിക്കുക എന്നാല്‍ അവരെകുറിച്ച് തെറ്റിദ്ധരിപ്പിക്കുക എന്നാണെന്ന് ചിലര്‍ ധരിക്കുന്നു. പറഞ്ഞതും ഉദ്ദേശിക്കാത്തതുമായ അര്‍ത്ഥങ്ങള്‍ നല്‍കി നിലനില്‍ക്കാന്‍ ശ്രമിക്കുന്നു. അതിന്നു കുഴലൂതാന്‍ ചിലരും.

ആരോപണം
يُقَلِّبُ ٱللَّهُ ٱللَّيْلَ وَٱلنَّهَارَ إِنَّ فِي ذٰلِكَ لَعِبْرَةً لأُوْلِي ٱلأَبْصَارِ
രാവും പകലും മറിച്ചിടുന്നു. (24:44)
ചപ്പാത്തി മറിച്ചിടും പോലെയാണിവിടെ മറിച്ചിടുന്നത്. ഭൂമി പരന്നതു തന്നെ! അല്ലാഹുവിന്റെ ഭൂമിയുടെ ആകൃതി മനസ്സിലാക്കാന്‍ സഹായകമായ രണ്ട് ഹദീസുകള്‍ കൂടി ഉദ്ധരിക്കാം 1. “അബൂ സ ഈദ് പറയുന്നു: തിരുമേനി അരുളി:“പുനരത്ഥാനദിവസം ഭൂമി അല്ലാഹുവിന്റെ കയ്യിലാണിരിക്കുക. നിങ്ങളിലൊരാള്‍ യാത്രാവേളയില്‍ ചപ്പാത്തി തിരിച്ചും മറിച്ചും ഇടുന്നതുപോലെ സ്വര്‍ഗ്ഗവാസികള്‍ക്കുള്ള ഒരു സല്‍ക്കാരവിഭവമായിക്കൊണ്ട് അല്ലാഹു അതിനെ ഒരു ചപ്പാത്തി പോലെ തിരിച്ചും മറിച്ചും ഇട്ടുകൊണ്ടിരിക്കും. ഒരു ജൂതന്‍ വന്നിട്ടു നബിയോടു പറഞ്ഞു: അബുല്‍ കാസിം! അല്ലാഹു അങ്ങയെ അനുഗ്രഹിക്കട്ടെ. പുനരുത്ഥാനദിവസം സ്വര്‍ഗ്ഗവാസികളുടെ സല്‍ക്കാര വിഭവം എന്തായിരിക്കുമെന്നു ഞാന്‍ അങ്ങയെ അറിയിക്കട്ടെയോ? തിരുമേനി അരുളി: ‘അതെ’ ജൂതന്‍ പറഞ്ഞു: അന്നു ഭൂമി ഒരു ചപ്പാത്തി പോലെയായിരിക്കും. തിരുമേനി അരുളിയതുപോലെത്തന്നെ. അപ്പോള്‍ തിരുമേനിയുടെ അണപ്പല്ലുകള്‍ കാണുമാറ് അവിടുന്ന് ചിരിച്ചു. അവിടുന്ന് അരുളി: ചപ്പാത്തിക്കുള്ള കറി എന്തായിരിക്കുമെന്നു ഞാന്‍ പറയട്ടെയോ? അതു ബാലാമും നൂനുമായിരിക്കും. അനുചരന്മാര്‍ ചോദിച്ചു. എന്താണത്? അവിടുന്നരുളി: ‘കാളയും മീനും’. അതിന്റെ കരളിന്മേല്‍ വളര്‍ന്നു നില്‍ക്കുന്ന മാംസം 70000 പേര്‍ക്കു തിന്നാനുണ്ടാകും.” 2. “സഹ് ല്‍ പറയുന്നു: തിരുമേനി അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. “പുനരുത്ഥാനദിവസം വെളുത്തു മിനുസമുള്ളതും പത്തിരി പോലുള്ളതുമായ ഒരു ഭൂമിയില്‍ മനുഷ്യരെ സമ്മേളിപ്പിക്കും.”[ബുഖാരി]

മറുപടി
അല്ലാഹു രാവും പകലും മാറ്റി മറിച്ചു കൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അതില്‍ കണ്ണുള്ളവര്‍ക്ക്‌ ഒരു ചിന്താവിഷയമുണ്ട്‌.(വിശുദ്ധ ഖുര്‍‌ആന്‍ 24:44)
മാറ്റിമറിക്കുന്നതിനെ പത്തിരിയാക്കാന്‍ യുക്തിവാദം തന്നെ വേണം - സാധാരണക്കാര്‍ക്കൊന്നും കഴിയില്ല, പിന്നെ അതിന്നു ശേഷം കൊടുത്ത ഒരു ഹദീസ് കള്ളമാണ്, ഒന്നാമത്തെത്
രണ്ടാമത്തതാകട്ടെ പരന്ന ഒരു സ്ഥലത്തെന്നാണ്, ജബ്ബാറത് ഒന്ന് പത്തിരിയാക്കിയെന്നു മാത്രം. പത്തിരിയോടെന്തോ വലിയ താത്പര്യമുണ്ടല്ലോ?
ഒരു കൂട്ടരോടുള്ള വിദ്വേഷ്വം അവരെക്കുറിച്ച് ഇല്ലാത്തത് പറയിപ്പിക്കാന്‍ എന്തിനാണ് അയാളെ പ്രേരിപ്പിക്കുന്നത്. ശാസ്ത്രീയത കുത്തകയാക്കിയതെല്ലാം ഒലിച്ചുപോകുമ്പോള്‍ നിലനില്‍ക്കാന്‍ ഇങ്ങിനെ കുറെ ഏര്‍പ്പാടുകള്‍. ഇതെല്ലാം ശാസ്ത്രവിരുദ്ധമെന്ന് പറയണമെങ്കില്‍ ജബ്ബാറിന്റെ വക ചില കൈക്രിയകള്‍ ആവശ്യമുണ്ടെന്നു മാത്രം. പകലും രാത്രിയും മാറിമറിഞ്ഞു വരുന്നതിനെ ചപ്പാത്തിയാക്കുന്ന യുക്തിവാദം.

5 comments:

sHihab mOgraL said...

പ്രിയ കാട്ടിപ്പരുത്തി, ജോലിത്തിരക്കുകള്‍ക്കിടയില്‍ ജബ്ബാര്‍ മാഷിന്റെ ബ്ലോഗു വായിക്കാന്‍ സമയം കിട്ടാറില്ല.. വായിച്ചിട്ടും വലിയ കാര്യമില്ലെന്ന് ഇപ്പോ മനസ്സിലായി.. ഹോ..! എന്തൊരു തൊലിക്കട്ടി !

ചിന്തകന്‍ said...

കയ്യടി കിട്ടണമെങ്കില്‍ ഖുര്‍ ആനിലുള്ളതൊക്കെ വിവരക്കേടാണെന്ന തരത്തില്‍ തന്നെ അവതരിക്കണമല്ലോ. സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് വായിക്കാനുള്ള ഒരു മൂഡും ഒരാവേശവും ഒക്കെ കിട്ടണ്ടെ.

ശുഹാബ് പറഞ്ഞ പോലെ അതിന് ചില്ലറ തൊലിക്കട്ടിയൊന്നും പോരാ..

തുടരുക... സാമാന്യ ബോധമുള്ളവര്‍ ഗ്രഹിക്കാതിരിക്കില്ല.

ധവള വെളിച്ചം said...

നല്ല ഉദ്യമം..തുടരട്ടെ!!!

പിന്നെ ഇത്രയൊക്കെ വിവരിച്ചാലും ഇതിനൊന്നും മറുപടി തരാതെ പുതിയതെന്തെന്കിലുമായി ഇനിയും വരും ജബ്ബാര്‍ മാഷ്‌

എംപി.ഹാഷിം said...

ഖുറാനെ ഒരു കാലത്ത് സംശയത്തോടെ ഞാനും നോക്കിക്കണ്ടിട്ടുണ്ട്.
പിന്നീടതിന് തിരുത്തല്‍ വന്നത് ജബ്ബാര്‍ മാഷേ പോലുള്ള ചിലരുടെ എഴുത്ത് പരാക്രമങ്ങളാണ്.
ഇത്തരക്കാരുടെ തിരുത്തിക്കുറിച്ചുള്ള ഖുറാന്‍ വിമര്‍ശനങ്ങള്‍ യഥാര്‍ത്ഥ ഖുറാന്‍ വാക്യങ്ങള്‍ തേടിപ്പിടിക്കാനുള്ള സത്യാന്വേഷികളുടെ ശ്രമത്തിനു കാരണമാകും.
തീര്‍ച്ച.

luqman said...

കാട്ടിപ്പരുത്തി ഇവിടെ ജബ്ബാര്‍ മാഷുടെ വിമര്‍ശനങ്ങള്‍ക്ക് ഒന്ന് കൊട്ടി പരത്തി കൊടുത്തിരിക്കുകയാണ് ജബ്ബാര്‍ മാഷുടെ ചോദ്യങ്ങള്‍ക്ക് ഒരു ഉത്തരവുമില്ല ഇതില്‍. ഒന്നിന് യദാര്‍ത്ഥ മറുപടിയും ഇല്ല താനും യുക്തിപരമായ മറുപടിയും ഇല്ലാതായി.. കഷ്ടം..!